പ്രശ്നങ്ങള്‍ എല്ലാം  ഒന്ന് കെട്ടടങ്ങിയതോടെ ജയിലില്‍ ചിന്നമ്മയ്ക്ക് സുഖവാസം എന്ന് ആരോപണം .അനധികൃത സ്വത്ത് സമ്പാദന കേസില്‍ തടവുശിക്ഷയനുഭവിക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് പാരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സഹതടവുകാരുടെ ആരോപണം.
ജയില്‍ വസ്ത്രമായ വെള്ള സാരിക്ക് പകരം ശശികല ചുരിദാറാണ് ധരിക്കുന്നത്. ജയില്‍ഭക്ഷണത്തിന് പകരം ശശികലയ്കക്് വീട്ടില്‍ നിന്നുള്ള ആഹാരം ലഭിക്കുന്നു. ഭാരിച്ച ജോലികള്‍ ഒഴിവാക്കി ഒഴിവുസമയങ്ങളില്‍ തോട്ടം നനയ്ക്കലാണ് ഇവര്‍ക്കു നല്‍കിയിരിക്കുന്നതത്രേ. ജയിലിലേക്കു പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും മറ്റു തടവുകാരെപ്പോലെ പൊക്കം കുറഞ്ഞ ബിഗേറ്റുകളല്ല ഉപയോഗിക്കുന്നതെന്നും പരാതിയുണ്ട്.നടുവളച്ചു കുനിഞ്ഞു കടക്കേണ്ട ബി-ഗേറ്റുകള്‍ക്ക് പകരം ഉദ്യോഗസ്ഥരും മറ്റും ഉപയോഗിക്കുന്ന വഴിയിലൂടെയാണ് ശശികലയുടെ യാത്രയെന്നാണ് ആരോപണം. എന്നാല്‍ ഇത്തരം ഇളവുകള്‍ മുന്‍പും പലര്‍ക്കും നല്‍കിയിട്ടുണ്ടെന്നും അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് ജയില്‍ അധികൃതരുടെ നിലപാട്. ജയിലില്‍ സഹോദരഭാര്യ ജെ. ഇളവരശിയുടെ സഹായത്തോടെ ശശികല ആത്മകഥാ രചനയ്ക്കുള്ള ഒരുക്കങ്ങളിലാണെന്നും റിപ്പോര്‍ട്ടുണ്ട്.