രാജ്യത്തിന് സേവനം നല്‍കി ധീര ചരമം പ്രാപിച്ച സൈനികരെ ഓര്‍മ്മിക്കുന്ന ഡി ഡേ പ്രമാണിച്ചു ബ്രിട്ടന്‍ ആദരിക്കുന്ന മികച്ച പൗരന്മാരുടെ കൂട്ടത്തില്‍ ഇത്തവണയും ഒരു മലയാളിക്കിടം ലഭിച്ചു. അവയവദാന പ്രചാരണ രംഗത്ത് സജീവമായ സ്‌പെഷ്യലിസ്‌റ് നഴ്‌സ് ഷിബു ചാക്കോയ്ക്കാണ് എംബിഇ ആദരം ലഭിച്ചിരിക്കുന്നത്.

യുകെയിലുള്ള നിരവധി സമൂഹങ്ങളില്‍ അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിച്ച് അവരെ അതിന് പ്രേരിപ്പിച്ച മഹദ് വ്യക്തിയാണ് ഷിബു ചാക്കോ. നേരത്തെ സൗത്ത് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെ സ്‌പെഷ്യലിസ്റ്റ് നഴ്‌സ് ഇന്‍ ഓര്‍ഗന്‍ ഡൊണേഷ(എസ്എന്‍ഒഡി)നായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2015ല്‍ എന്‍എച്ച്എസിന്റെ ഡോണര്‍ അംബാസഡര്‍ എന്ന ഉന്നത പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നു ഷിബുചാക്കോ. അവയവദാനത്തിന് പുറമെ രക്തദാനം, സ്റ്റെംഷെല്‍ ദാനം തുടങ്ങിയവയുടെ പ്രാധാന്യവും യുകെക്കാര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍ ഇദ്ദേഹം നിര്‍ണായകമായ സ്വാധീനം ചെലുത്തിയത് മാനിച്ചാണ് രാജ്ഞി അദ്ദേഹത്തെ എബിഇ നല്‍കി ആദരിച്ചിരിക്കുന്നത്. കൂത്താട്ടുകുളം സ്വദേശിയായ ഷിബു ഷിബു ഭായ് മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ന്നും ബിഎസ്‌സി നഴ്സിംഗ് പഠനം കഴിഞ്ഞ് 2002 ല്‍ ആണ് ആണ് യുകെയിൽ എത്തിയത്. യുകെയിൽ എത്തിയതുമുതൽ മെട് വെ ഐ ഹോസ്പിറ്റലിൽ വിവിധ ഡിപ്പാർട്ട്മെൻറ് കളിൽ പ്രവർത്തിക്കുകയും തുടർന്ന് ഏഴ് വർഷം ഐ സി യു സ്പെഷലിസ്റ്റ് നഴ്സായി പ്രവർത്തിച്ചതിന് ശേഷം 2015 ട്രാൻസ്പ്ലാൻറ് കോർഡിനേറ്റർ പദവിയിലേക്ക് മാറിയത്.

കഴിഞ്ഞ വര്‍ഷം അവയവ ദാന പ്രചാരണവുമായി ബന്ധപ്പെട്ടു എന്‍എച്‌എസ് ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്തപ്പോള്‍ ചുമതല ഏല്‍പ്പിച്ചതും ഷിബുവിനെയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഏഷ്യാക്കാരുടെ ഇടയില്‍ ഷിബു ചെലുത്തിയ നിര്‍ണായക സ്വാധീനം പുരസ്‌കാര മികവില്‍ പ്രധാന നേട്ടമായി സമിതി വിലയിരുത്തി. രാജ്യത്തു ആദ്യമായി ഓര്‍ഗന്‍ ഡൊണേഷന്‍ അംബാസിഡര്‍ പദവി തേടിയെത്തിയ ഷിബുവിന് അടുത്തകാലത്ത് ഓര്‍ഗന്‍ റെസിപിയന്റ് കോ ഓഡിനേറ്റര്‍ ആയി നിയമിതനായിരുന്നു.

യുകെയിലുള്ള നിരവധി സമൂഹങ്ങളില് അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിച്ച് അവരെ അതിന് പ്രേരിപ്പിച്ച മഹദ് വ്യക്തിയാണ് ഷിബു ചാക്കോ.മാഗി കാന്‍സര്‍ സെന്റേര്‍സ് എന്ന ചാരിറ്റി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ലോറ എലിസബത്ത് ലീയ്ക്ക് ഡെയിം കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ (ഡിബിഇ)ലഭിച്ചിട്ടുണ്ട്. പ്രിന്‍സസ് മേരി റോയല്‍ എയര്‍ഫോഴ്സ് നഴ്സിംഗ് സര്‍വീസില്‍ നിന്നുള്ള തെരേസ ഗ്രിഫിത്ത്സിന്റെ ഗ്രൂപ്പ് ക്യാപ്റ്റന് സിബിഇ ലഭി്ചിട്ടുണ്ട്.നഴ്സിംഗ് വര്‍ക്ക് ഫോഴ്സ് റിസര്‍ച്ചിലെ പ്രമുഖനും നഴ്സിംഗ് ടൈംസ് എഡിറ്റോറിയല്‍ അഡൈ്വസറി ബോര്‍ഡ് അംഗവുമായ പ്രഫ. അലിസന്‍ ലിയറിക്ക് എംബിഇ ലഭിച്ചിട്ടുണ്ട്.സാലിസ് ബറി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവായ കാര ചാള്‍സ് ബാര്‍ക്സിന് എംബിഇ ലഭിച്ചിട്ടുണ്ട്.

കൂത്താട്ടുകുളം സ്വദേശി യുകെ മലയാളികള്‍ക്ക് അഭിമാനമാകുന്നത് ഇങ്ങനെ യുകെയിലെ ആരോഗ്യ രംഗത്ത് അവയവ മാറ്റ ശസ്ത്രക്രിയാ മേഖലയ്ക്ക് വന്‍ പ്രാധാന്യമുള്ളത്. മനുഷ്യന്റെ ആരോഗ്യം ദിനംപ്രതി നശിക്കുവാനുള്ള സാഹചര്യങ്ങള്‍ നമുക്കു ചുറ്റും നിറഞ്ഞു നില്‍ക്കുമ്ബോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വളരെയധികം പ്രചാരണം നല്‍കുന്നതും പണം ചെലവഴിക്കുന്നതുമായ രംഗമാണ് അവയവ ദാന പ്രചാരണം. ഈ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും അതുവഴി എന്‍എച്ച്‌എസിന്റെ ഓര്‍ഗന്‍ ഡൊണേഷന്‍ അംബാസിഡര്‍ പദവി വരെ നേടുകയും ചെയ്ത വ്യക്തിയാണ് ഷിബു ചാക്കോ എന്ന കൂത്താട്ടുകുളം സ്വദേശി.

കഴിഞ്ഞവർഷം അവയവദാന പ്രചാരണവുമായി ആയി എൻ എച്ച് എസ് എസ് ഒരു പാഠ്യപദ്ധതി വിഭാവനം ചെയ്തപ്പോൾ ഇതിൽ മുഖ്യ ചുമതലകാരനായി എൻഎച്ച്എസ് നിയമിച്ചത് ഷിബുവിനെ ആണ്. ലോകത്ത് തന്നെ ഈ കോഴ്സ് ക്രമീകരിച്ച് ച്ച ആദ്യ കോഴ്സാണിത്. ലണ്ടനിലെ സെൻറ് ജോർജ് യൂണിവേഴ്സിറ്റിയുമായി ചേർന്നാണ് ഈ കോഴ്സ് നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 2800 ഓളം ഓളം വിദ്യാർത്ഥികൾ കൾ 78 രാജ്യങ്ങളിൽ നിന്നുമായി ആയി ഈ കോഴ്സ് കംപ്ലീറ്റ് ചെയ്തു കഴിഞ്ഞു. 2016 ബാർസിലോണ യിൽ വെച്ചു നടന്ന എന്ന യൂറോപ്യൻ ഇന്ത്യൻ ഓർഗൻ ഡൊണേഷൻ കോൺഗ്രസ്സിൽ ന്യൂനപക്ഷ സമൂഹത്തിൽ അവയവദാനത്തിന് പ്രാധാന്യം ആദ്യം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ഷിബുവിന് കഴിഞ്ഞു