സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു . കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനാണ് മികച്ച നടൻ . അനുരാഗക്കരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് രജീഷ വിജയൻ മികച്ച നടിയായി . വിധു വിൻസെന്റ് സംവിധാനം ചെയ്ത മാൻഹോളാണ് മികച്ച ചിത്രം . ഒറ്റയാൾപ്പാത മികച്ച രണ്ടാമത്തെ ചിത്രമായി . കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി മഹേഷിന്റെ പ്രതികാരത്തെ തിരഞ്ഞെടുത്തു.മന്ത്രി എ കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.
മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം)

മികച്ച നടി: രജീഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം)

മികച്ച സംവിധായകന്‍: വിധുവിന്‍സെന്റ് (മാന്‍ഹോള്‍)

മികച്ച സിനിമ: മാന്‍ഹോള്‍

മികച്ച സ്വഭാവ നടന്‍: മണികണ്ഠന്‍ (കമ്മട്ടിപ്പാടം)

മികച്ച സ്വഭാവ നടി: വി.കെ.കാഞ്ചന

തിരക്കഥാകൃത്ത്: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)

നവാഗത സംവിധായകന്‍: ഷാനവാസ് വാവക്കുട്ടി (കിസ്മത്ത്)

മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി

പിന്നണി ഗായകന്‍: സൂരജ് സന്തോഷ്

പിന്നണി ഗായിക: ചിത്ര

മികച്ച മേക്കപ്പ് മാന്‍: എന്‍.ജി.റോഷന്‍

കഥാകൃത്ത്: സലിം കുമാര്‍ (കറുത്ത ജൂതന്‍)

ബാലതാരം (ആണ്‍): ചേതന്‍ ജയലാല്‍ (ഗപ്പി)

മികച്ച സിനിമാ ഗ്രന്ഥം: സിനിമ മുതല്‍ സിനിമ വരെ

മികച്ച സിനിമാ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകള്‍

68 സിനിമകളാണ് പുരസ്‌കാരത്തിന് എത്തിയത്. പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ.ബിര്‍ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.