ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരം കടന്ന് കരയില്‍ ആഞ്ഞടിക്കുന്നു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ അതിതീവ്ര മഴയാണ് ലഭിക്കുന്നത്. ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോനി ബംഗാളിലേക്ക് കടക്കുമെന്നും ഏതാനും മണിക്കൂറുകള്‍ക്കകം കാറ്റിന്റെ തീവ്രത കുറയുമെന്നും ഐഎംഡി അറിയിച്ചിട്ടുണ്ട്.

നാല് കമ്പനിയോളം സുരക്ഷാ പ്രവര്‍ത്തകരെ ഇരു സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്. നേതാക്കൾ രാഷ്ട്രീയ പരിപാടികള്‍ മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഇന്നത്തെയും നാളെത്തെയും രാഷ്ട്രീയ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

11 ലക്ഷത്തോളം ആളുകളെയാണ് തീരപ്രദേശത്ത് നിന്നും മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. കിഴക്കന്‍ തീരപ്രദേശത്തുള്ള പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളേയും ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലേക്ക് കാറ്റ് എത്തുന്നതോടെ തീവ്രത കുറയുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാശനഷ്ടങ്ങളുണ്ടാകാതിരിക്കാൻ ബംഗാളിലും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കാനും അവധിക്കാല പരിപാടികള്‍ റദ്ദാക്കാനും ഉത്തരവ് നല്‍കി.

ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സാഹചര്യങ്ങള്‍ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്നും നാളെയും ഭുവനേശ്വരില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും വരികയും പോകുകയും ചെയ്യുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കി.

സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ 11 ജില്ലകളിൽ പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കി. വോട്ടെടുപ്പു പൂര്‍ത്തിയായ ഒഡീഷയിലെ രണ്ടു ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അടിയന്തരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

ഒഡീഷയിൽ വൻ നാശനഷ്ടങ്ങൾ
കനത്ത മഴയിലും കാറ്റിലും ഒഡീഷയിൽ കനത്ത നാശനഷ്ടം. നിലവിൽ മണിക്കൂറിൽ 170 മുതൽ 180 വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. അപകടകരമായ ചുഴലിക്കാറ്റിനെ നേരിടാൻ അതീവ ജാഗ്രതയോടെയാണ് ഒഡീഷ സർക്കാർ മുന്നൊരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഒഡീഷ തീരം കടന്ന് കരയിലേക്ക് ആഞ്ഞടിക്കുകയാണ് ഫോനി. അടുത്ത ഒരു മണിക്കൂറിനുള്ളിൽ കാറ്റ് പൂർണ്ണമായും കരയിലെത്തും.

പുരിയിലും അയൽപ്രദേശങ്ങളിലും കാറ്റടിക്കുന്നത് 175 കി.മീ വേഗതയിൽ
ഒഡീഷയിലെ പുരിയിലും അയൽ പ്രദേശങ്ങളിലും മണിക്കൂറിൽ 175 കിലോമീറ്റർ വേഗതയിലോണ് ഫോനി ആഞ്ഞടിക്കുന്നത്. ഇത് 200 കിലോ മീറ്റർ വരെ വേഗതയിലേക്ക് ഉയരാം.

 

ബംഗാളിലേക്ക് കടക്കുമ്പോള്‍ കാറ്റിന്റെ തീവ്രത കുറയും
ഫോനി ചുഴലിക്കാറ്റ് ഏതാനും മണിക്കൂറുകൾക്കകം ബംഗാളിലേക്ക് പ്രവേശിക്കും. ബംഗാളിലേക്ക് കടക്കുന്നതോടെ കാറ്റിന്റെ തീവ്രത കുറയും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒഡീഷയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഡീഷയിലെ തീരമേഖലകളിൽ അതിതീവ്ര മഴയും കാറ്റും ഉണ്ട്. കാറ്റ് ബംഗാളിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കാറ്റിന്റെ തീവ്രത കുറയാനാണ് സാധ്യത. ഒഡീഷയിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കൊല്‍ക്കത്ത വിമാനത്താവളം അടച്ചു
ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. ഇന്നും നാളെയും കൊല്‍ക്കത്ത വിമാനത്താവളം പ്രവര്‍ത്തിക്കില്ല. ഇന്ത്യന്‍ റെയില്‍വേ നൂറോളം ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങൾക്കായുള്ള ഫോൺ നമ്പറുകൾ
ആഭ്യന്തര മന്ത്രാലയത്തിന്റെ ഫോണ്‍ നമ്പര്‍ – 1938

The Railways has also listed numbers (1800-3457401, 1800-3457402) for the public.

Region-specific numbers are as follows: Bhubaneswar(0674-2303060, 2301525, 2301625), Khurda Road (0674-2490010, 2492511, 2492611), Sambalpur (0663- 2532230, 2533037, 2532302), Visakhapatnam– (0891- 2746255, 1072), Puri- 06752-225922, Bhadrak- 06784-230827, Cuttack- 0671-2201865, Berhampur- 0680-2229632.