1 GBP =
104.08
INR
Business
Spiritual
Association
Sports
Education
Classifieds
Matrimony
Cuisine
Literature
Movies
More
Editorial
Health
India Kerala
Interviews
Law
News
Obituary
Social media
Specials
Travel
UK
changanacherry student accident death
ചങ്ങനാശേരിയിൽ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു
പാടത്തെ വെള്ളക്കെട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. വടക്കേക്കര കടന്തോട് പരതേനായ മാത്യു(ജോസ്)വിന്റെ മകൻ ജിറ്റോ മാത്യു(17) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു വടക്കേക്കര റെയിൽവേ ക്രോസിനടുത്തു പാലാത്രച്ചിറയ്ക്കടുത്തുള്ള പാടത്താണ് അപകടം. സംഘത്തിലുണ്ടായിരുന്ന അനു മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാനായി വെള്ളത്തിലിറങ്ങുന്പോഴാണു ജിറ്റോയ്ക്ക് അപകടം സംഭവിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനു മൊഴി നൽകി. മുങ്ങിത്താണ അനുവിനെ കൂടെയുള്ളവർ ചെളിയിൽനിന്നു രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചെങ്കിലും ജിറ്റോ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. റോഡിൽനിന്നു കുറച്ചകലെയായാണ് അപകടം സംഭവിച്ച ജലാശയം. അതിനാൽ സംഭവം പുറംലോകമറിയുന്നത് അര മണിക്കൂറിനു ശേഷമാണ്. ജിറ്റോയെ രക്ഷപ്പെടുത്താൻ മറ്റു സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഘത്തിൽപ്പെട്ടവർ മറ്റു സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവർ പോലീസിൽ സന്ദേശം നൽകുകയുമായിരുന്നു. ചങ്ങനാശേരി എസ്ഐ എം.കെ. ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി. ഇവർ പ്രധാന റോഡിൽനിന്ന് അപകടസ്ഥലത്തെത്തിയത് ഏറെ പാടുപെട്ടാണ്. ഫയർഫോഴ്സും വാഴപ്പള്ളി സ്വദേശിയായ അനൂപും ചേർന്നാണ് ആദ്യം തെരച്ചിൽ നടത്തിയത്. ഇതിനിടെ കോട്ടയത്തുനിന്നു മുങ്ങൽ വിദഗ്ധരെ എത്തിക്കാനും ശ്രമം നടത്തി.
RECENT POSTS
യുകെയിൽ വെസ്റ്റ് എസക്സിൽ താമസിക്കുന്ന മലയാളി നേഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ 'A DAY FOR 'INDIA'' ഏപ്രിൽ 20 - ന് (ശനിയാഴ്ച); ഉൽഘാടനം : എം ലിജു
സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡനം നടത്തിയതായി പരാതി. പ്രതി ഓസ്ട്രേലിയയിൽ ഐടി ഫീൽഡിൽ ജോലി ചെയ്യുന്നയാൾ. അറസ്റ്റ് ചെയ്തത് കുമളി പോലീസ്
സിദ്ധാർത്ഥിൻ്റെ മരണത്തിന്റെ അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്നു. അന്വേഷണ പരുധിയിൽ യുവ നേതാവും
കേരളത്തിൽ ഫുട്ബോൾ കളിക്കിടെ വൈദ്യുതാഘാതമേറ്റ് 15 കാരന് ദാരുണാന്ത്യം. ജീവനെടുത്തത് അശാസ്ത്രീയ സ്വിച്ചിങ് സംവിധാനം
➤