chrome
ഗൂഗിള്‍ ക്രോമില്‍ വന്‍ സുരക്ഷാപ്പിഴവ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് അടിയന്തരമായി ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഗൂഗിളിന്റെ മുതിര്‍ന്ന സെക്യൂരിറ്റി എന്‍ജിനീയര്‍ നിര്‍ദേശം നല്‍കി. ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുകള്‍ സ്ഥാപിക്കാന്‍ അവസരമൊരുക്കുന്ന പിഴവാണ് കണ്ടെത്തിയിരിക്കുന്നത്. ഡെസ്‌ക്ടോപ്പ് വെര്‍ഷനില്‍ കണ്ടെത്തിയ ഈ പിഴവ് പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. ക്രോമിലെ ഫയല്‍റീഡര്‍ എന്ന ഭാഗത്തെയാണ് ബഗ് ബാധിച്ചിരിക്കുന്നത്. യൂസര്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചിരിക്കുന്ന ഡേറ്റ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് ഇത്. ബഗ്ഗിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ പുറത്തു വിട്ടിട്ടില്ല. ഗൂഗിള്‍ ഇത് തിരിച്ചറിയുന്നതിനു മുമ്പുതന്നെ ക്രോം ബ്രൗസറുകള്‍ ഏറെ നേരം ആക്രമണത്തിന് വിധേയമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബഗ്ഗിന് പരിഹാരം കണ്ടെത്താനും അവ പരിഹരിക്കാനുമെടുത്ത സമയത്തിനുള്ളില്‍ ഹാക്കര്‍മാര്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. വളരെപ്പെട്ടെന്നു തന്ന് ക്രോം അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ഗൂഗിളിന്റെ മുതിര്‍ന്ന സെക്യൂരിറ്റി എന്‍ജിനീയര്‍ ജസ്റ്റിന്‍ ഷൂ ട്വിറ്റര്‍ സന്ദേശത്തില്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടത്. വളരെ ഗുരുതരമായ ഒരു ബഗ്ഗാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ കണ്ടെത്തിയ ബഗ്ഗുകള്‍ ബ്രൗസറുമായി ബന്ധമുള്ള തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ് വെയറുകളെയായിരുന്നു ആക്രമിച്ചിരുന്നത്. പുതിയ ബഗ് ക്രോം കോഡിനെ നേരിട്ട് ആക്രമിക്കുകയാണ്. അതിനാല്‍ അപ്‌ഡേറ്റ് ചെയ്ത് ബഗ് ഫിക്‌സ് ചെയ്തതിനു ശേഷം ബ്രൗസര്‍ മാനുവല്‍ റീസ്റ്റാര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്രകാരം ചെയ്യുന്നത് എക്‌സ്‌പ്ലോയിറ്റ് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കും. ക്രോം വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ബ്രൗസറിന്റെ മെനു ബാറിലെ ഹെല്‍പ് ഓപ്ഷന്‍ വഴിയും എബൗട്ട് ഗൂഗിള്‍ ക്രോം ഓപ്ഷന്‍ വഴിയും സാധിക്കും.
ചില എക്‌സ്‌റ്റെന്‍ഷനുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിനെ തകരാറിലാക്കിയേക്കാമെന്ന് ഗൂഗിള്‍ ക്രോം. ക്രോം ആരാധകര്‍ തങ്ങളുടെ ബ്രൗസറുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന എക്‌സ്‌റ്റെന്‍ഷനുകള്‍ ഹാനികരമായവയാണോ എന്ന് പരിശോധിക്കണമെന്നാണ് നിര്‍ദേശം. മാല്‍വെയര്‍ ആക്രമണങ്ങള്‍ ഇവയിലൂടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. നാല് എക്സ്റ്റ്ന്‍ഷനുകളാണ് ഉപയോക്താക്കള്‍ക്ക് ദോഷകരമാകുകയെന്നാണ് സുരക്ഷാ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. ഈ എക്‌സ്റ്റെന്‍ഷനുകള്‍ ഉപയോക്താക്കള്‍ അറിയാതെ തന്നെ പരസ്യ ലിങ്കുകളിലേക്ക് സ്വയം നാവിഗേറ്റ് ചെയ്യും. ഉപയോക്താവ് ക്ലിക്ക് ചെയ്ത് പോകുന്നതു പോലെയാണ് ഇവയുടെ പ്രവര്‍ത്തനം. ഇവ പയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയേക്കാമെന്നും മുന്നറിയിപ്പുണ്ട്. എച്ച്ടിടിപി റിക്വസ്റ്റ് ഹെഡര്‍ (HTTP Request He-ader) എന്ന എക്‌സ്റ്റെന്‍ഷനാണ് അവയില്‍ പ്രധാനി. പരസ്യ ലിങ്കിലേക്ക് കമ്പ്യൂട്ടറുകളെ നയിക്കുകയാണ് ഈ എക്‌സ്റ്റെന്‍ഷന്‍ ചെയ്യുന്നത്. ന്യൂഗിള്‍, സ്റ്റിക്കീസ്, ലൈറ്റ് ബുക്ക്മാര്‍ക്‌സ് (Nyoogle, Stickies, and Lite Bookm-arsk) തുടങ്ങിയ എക്‌സ്റ്റെന്‍ഷനുകളും ഇതേ വിധത്തില്‍ ഉപയോക്താക്കള്‍ക്ക് ശല്യക്കാരായ എക്‌സ്‌റ്റെന്‍ഷനുകളാണെന്ന് സെക്യൂരിറ്റി സ്ഥാപനമായ ഐസ്‌ബെര്‍ഗ് വിലയിരുത്തുന്നു. ഈ എക്‌സ്റ്റെന്‍ഷനുകള്‍ 5 ലക്ഷത്തിലേറെത്തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. ലോകത്തെ ഏറ്റവും ജനപ്രിയ ബ്രൗസറായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ക്രോം. ഇന്റര്‍നെറ്റ് ബ്രൗസര്‍ വിപണിയില്‍ 58.90 ശതമാനം സാന്നിധ്യമാണ് ക്രോമിന് ഇപ്പോള്‍ ഉള്ളത്. ക്രോമിന്റെ ഏറ്റവും അടുത്ത എതിരാളിയായ മോസില്ല ഫയര്‍ഫോക്‌സിന് 13.29 ശതമാനം വിപണി വിഹിതവും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് 13 ശതമാനം വിഹിതവുമാണ് ഉള്ളതെന്ന് നെറ്റ്മാര്‍ക്കറ്റ്‌ഷെയര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. വിന്‍ഡോസ് 10നൊപ്പം മൈക്രോസോഫ്റ്റ് അവതരിപ്പിച്ച എഡ്ജ് ബ്രൗസറിന് വെറും 3.78 ശതമാനം വിപണി സാന്നിധ്യം അറിയിക്കാനേ കഴിഞ്ഞിട്ടുള്ളു.
RECENT POSTS
Copyright © . All rights reserved