interview
ന്യൂസ്‌ ഡെസ്ക് ജയില്‍ മോചിതനായ അറ്റ് ലസ് രാമചന്ദ്രന്‍റെ ആദ്യ അഭിമുഖം പുറത്തുവന്നു.  തന്ന്റെ ചിറകുകള്‍ അരിയപ്പെട്ട ദിനങ്ങള്‍ ആയിരുന്നു കടന്നുപോയത്... കണ്ണീര്‍ വാര്‍ത്ത‍ രാത്രികള്‍ ഇല്ലാതില്ല.. ഇരുട്ടറയില്‍നിന്ന് പുറത്തെത്തിച്ചതു ഭാര്യ ഇന്ദുവിന്റെ മനോധൈര്യമാണ്. ഫീനിക്സ്‌ പക്ഷിയെപ്പോലെ തിരിച്ചു വരും.. രാമചന്ദ്രൻ മനസു തുറന്നു. കൈരളി ന്യൂസ്‌ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍  ബ്രിട്ടാസ് ആണ് അഭിമുഖം നടത്തിയത്. കഴിഞ്ഞ ദിവസമാണ് വ്യവസായി അറ്റ് ലസ് രാമചന്ദ്രൻ മൂന്നു വർഷത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായി. നൽകിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ദുബായിലെ 22 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസുനൽകിയിരുന്നത്. ഈ ബാങ്കുകളുമായി ധാരണയിലെത്തിയതോടെയാണ് ജയിൽ മോചനത്തിന് വഴിതുറന്നത്. 2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ ജയിൽ ശിക്ഷയ്ക്കു വിധിച്ചത്. രാമചന്ദ്രന്‍റെ മകൾ മഞ്ചുവും അരുണും കേസിൽ ശിക്ഷിക്കപ്പെട്ടു. ഭാര്യ ഇന്ദു രാമചന്ദ്രനാണ് ഇവരുടെ മോചനത്തിനായി ശ്രമിച്ചുവന്നത്. എന്നാല്‍ കേന്ദ്ര സർക്കാരിന്‍റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ഡൽഹിയിലുള്ള ഒരു സ്വർണ വ്യാപാരിയുമായാണ് ഒടുവിൽ ഒത്തുതീർപ്പിലെത്തിയത്. യുഎഇ വിടാതെ കടബാധ്യത തീര്‍ക്കാമെന്നാണ് രാമചന്ദ്രന്‍റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്. 3.40 കോടി ദിര്‍ഹമിന്‍റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസിലാണ് ദുബായി കോടതി ശിക്ഷിച്ചത്. അറ്റ്ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലുമായി 500 ദശലക്ഷം ദിര്‍ഹത്തിന്‍റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ 22 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് രാമചന്ദ്രനെതിരെ നടപടി സ്വീകരിച്ചത്.  
എളിമയും കുലീനത്വവും നിറഞ്ഞ പെരുമാറ്റം.... ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകള്‍..... ലക്ഷ്യത്തില്‍ എത്താനുള്ള ദൃഢനിശ്ചയം.... ഇത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സീറോ മലബാര്‍ സഭയുടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നിയുക്ത മെത്രാന്‍. ഔദ്യോഗിക കര്‍മ്മം ആരംഭിക്കുന്നതിന് മുമ്പ് മലയാളം യുകെയുമായി മനസ്സു തുറന്നു. ബ്രിട്ടണിലെത്തിയ അഭിവന്ദ്യ പിതാവ് ആദ്യമായി ഒരു മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖമാണിത്. മലയാളം യുകെ സീനിയര്‍ എഡിറ്റര്‍ ജോജി തോമസ് ചോദിച്ച ചോദ്യങ്ങളോട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കാത്തിരുന്ന ജനത്തിനോട് പിതാവ് പറഞ്ഞു തുടങ്ങിയത് ഇങ്ങനെ..... സുവിശേഷവേല ചെയ്യുക.. ചോ.) യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഒരു അസുലഭ നിമിഷം സ്വന്തമാകുകയാണ്. ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ അവസരത്തില്‍ സീറോ മലബാര്‍ സഭയുടെ നിയുക്ത ബിഷപ്പ് എന്ന നിലയില്‍ വിശ്വാസികളോട് എന്താണ് പറയുവാനുള്ളത് ? ഉ.) വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കും നിലവിളിക്കുമുള്ള ഉത്തരമാണിത്. ഒരര്‍ത്ഥത്തില്‍ വളരെ വേഗത്തില്‍ സമാഗതമായ ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. അതോടൊപ്പം തന്നെ ആഗോള കത്തോലിക്കാ സഭ അമ്പത് വര്‍ഷകാലത്തിലേറെയായി എടുത്ത ഒരു തീരുമാനത്തിന്റെ പ്രതിഫലനവുമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എടുത്ത തീരുമാനമാണ് ഓരോ വ്യക്തി സഭയുടെയും ആളുകള്‍, അവര്‍ എവിടെ ആയിരുന്നാലും അജപാലന ശുശ്രൂഷക്കായിട്ട് അവരുടേതായ സംവിധാനങ്ങള്‍ ഉണ്ടാകണം എന്നുള്ളത്. അത് ചിലപ്പോള്‍ ഇടവകകള്‍ ആയിരിക്കാം, കുറച്ചു കൂടി വളര്‍ന്ന സാഹചര്യത്തില്‍ രൂപതകളാകാം. ഓരോ വ്യക്തി സഭയുടെയും ആരാധനക്രമവും, ആദ്ധ്യാത്മികതയും, ദൈവശാസ്ത്ര ശുശ്രൂഷയും പരിപോഷിക്കപ്പെടുന്നത് കത്തോലിക്കാ സഭയെ മൊത്തത്തില്‍ ശക്തിപ്പെടുത്തുന്നതാണ്. കത്തോലിക്കാ സഭയെന്നു പറയുന്നത് ലത്തീന്‍ സഭയും മറ്റ് ഇരുപത്തെട്ട് പൗരസ്ത്യ സഭകളും ചേരുന്നതാണ്. അതിലൊരു പൗരസ്ത്യ സഭയായ സീറോ മലബാര്‍ സഭയുടെ വിശ്വാസികളായ നമ്മള്‍ക്ക് നമ്മുടേതായിട്ടുള്ള സ്വാതന്ത്ര്യത്തോടെ സഭാ ജീവിതം നടത്തുവാനുള്ള സാഹചര്യമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ചോ.)  ഒരു രൂപത എന്ന ആവശ്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ യുകെയിലെ സഭയും ഇവിടുത്തെ വിശ്വാസികളും ആ ഒരു തലത്തില്‍ പാകപ്പെട്ടു എന്ന് പിതാവിന് തോന്നുന്നുണ്ടോ? ഉ.) ഇവിടുത്തെ സഭ പാകപ്പെട്ടു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഞാന്‍ യുകെയില്‍ വന്നതിന് ശേഷം ഇവിടുത്തെ പിതാക്കന്മാര്‍ എല്ലാവരും തന്നെ സീറോ മലബാര്‍ വിശ്വാസികളുടെ കൂട്ടായ്മയെക്കുറിച്ച് വളരെ പ്രശംസനീയമായ രീതിയില്‍ സംസാരിക്കുകയുണ്ടായി. നമ്മളില്‍ നിന്ന് പലതും പഠിക്കാന്‍ ഉണ്ടെന്നാണ് ഇവിടുത്തെ സഭാമേലധ്യക്ഷന്‍മാര്‍ പറഞ്ഞത്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് നമ്മുടെ സഭ പാകപ്പെട്ടു എന്നു തന്നെയാണ്. ചോ.) ഒരു രൂപതയായി മാറുമ്പോള്‍ അതിന് കുറെ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഒരു രൂപതയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊക്കെ ഈ രൂപതയ്ക്ക് നിലവിലുണ്ടൊ? ചോദിക്കാന്‍ കാരണം സീറോ മലബാര്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയുടെ നേതൃത്വത്തില്‍ ചില മുന്നൊരുക്കങ്ങള്‍ നടത്തുന്നത് ഇവിടുത്തെ വിശ്വാസികള്‍ക്ക് അറിവുള്ളതാണ്. ഉ.) സീറോ മലബാര്‍ സഭയുടെ കേരളത്തിനു പുറത്തുള്ള, ക്യാനഡയും കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ നാലാമത്തെ രൂപതയാണിത്. മറ്റ് മൂന്നു സ്ഥലങ്ങളിലും രൂപതയുടെ ആരംഭദശയില്‍ ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. അതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ നില വളരെ മെച്ചമാണ്. ചോ.) സഭയുടെ അടുത്ത വളര്‍ച്ച ഏതു ദിശയിലായിലേയ്ക്കാണ്. കാരണം ഇപ്പോഴും ഭൂരിഭാഗം ചാപ്ലിന്‍സികളില്‍ നിന്നും മാസത്തില്‍ ഒരു കുര്‍ബാനയും വിശ്വാസ പരിശീലനവും എന്ന നിലയില്‍ പരിമിതമായ ഒരു ആത്മീയ dsc_5225സേവനം മാത്രമാണ് വിശ്വാസികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ലീഡ്‌സ് പോലുള്ള ചില സ്ഥലങ്ങളില്‍ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് വിജയകരമായി എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയും വിശ്വാസ പരിശീലനവും നടക്കുന്നുണ്ട് താനും. ഇതൊരുമാതൃകയാക്കാന്‍ പറ്റുമോ? ഉ.) സഭ പ്രാധാന്യം കൊടുക്കുന്നത് തിരുവചന പ്രഘോഷണത്തിനും കൂദാശകള്‍ക്കുമാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ എന്ന നിലയില്‍ ഞാന്‍ ശ്രമിക്കുന്നതും പ്രാമുഖ്യം കൊടുക്കുന്നതും അതിനു തന്നെയാണ്. സഭാവിശ്വാസികള്‍ക്ക് എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാനുള്ള അവസരവും അതോടൊപ്പം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിശ്വാസ പരിശീലനം നല്കണം എന്നതാണ് എന്റെ ആഗ്രഹം. അതിനായി ശ്രമിക്കാം എന്നു മാത്രമേ ഈ അവസരത്തില്‍ എനിക്ക് പറയുവാന്‍ സാധിക്കുകയുള്ളൂ. ചോ.)  മീഡിയ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരു മേഖലയാണ്. ആധുനീക കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് വളരെ സ്വാധീനമുണ്ട്. സോഷ്യല്‍ മീഡിയയുമായി സംവേദിക്കുമ്പോള്‍ പിതാവ് എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കാറുണ്ടോ? ചോദിക്കാന്‍ കാരണം പലരും പിതാവിന്റെ ഫേസ്ബുക്ക് പേജില്‍ ടാഗ് ചെയ്തത് കാണുവാന്‍ ഇടയായി. ഇത്രയധികം മാദ്ധ്യമശ്രദ്ധയുള്ള വ്യക്തിയെന്ന നിലയില്‍ അത് അപകടകരമാകുമെന്ന് തോന്നിയിട്ടില്ലേ..? ഉ.) ഞാന്‍ ജനങ്ങളുമായി വളരെ അടുത്ത് ഇടപെഴകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അങ്ങനെ ഒരു മുന്‍കരുതല്‍ എടുക്കേണ്ടതായ അനുഭവം എന്നിക്കുണ്ടായിട്ടില്ല. എങ്കിലും ഭാവിയില്‍ ശ്രദ്ധിക്കുന്നതായിരിക്കും. ചോ.) സീറോ മലബാര്‍ സഭാംഗങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ പിതാവിന് പദ്ധതി ഉണ്ടെന്നറിയുന്നു. ഇത് എത്രമാത്രം പ്രായോഗീകമാണ്? ഒരു ജനകീയ ബിഷപ്പാകാനാണോ പിതാവ് ലക്ഷ്യമിടുന്നത്? ഉ.) ഒരു രൂപതയിലെ മെത്രാന്‍ എന്ന നിലയില്‍ ആ രൂപതയിലെ സമര്‍പ്പിതരേയും വിശ്വാസികളെയും അടുത്തറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് സഭയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനായിട്ടുള്ള ഒരു ശ്രമമാണ് ഞാന്‍ നടത്തുന്നത്. അത് പൂര്‍ണ്ണമായും വിജയിക്കും എന്നുള്ള ഒരാത്മവിശ്വാസവും എനിക്കുണ്ട്. ചോ.) പിതാവ് തന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത് 'സുവിശേഷകന്റെ ജോലി ചെയ്യുക (2തിമോത്തി 4:5)' എന്നതാണ്. പിതാവ് വൈദീകനാകാനുള്ള തിരുമാനമെടുത്തതും ഒരു ധ്യാനം കൂടിയതിനു ശേഷമാണെന്ന് കേട്ടിട്ടുണ്ട്. ഈ ബൈബിള്‍ വചനം ആപ്തവാക്യമായി തിരെഞ്ഞെടുക്കുമ്പോള്‍ നവീകരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സ്വാധീനം ഉണ്ടോ ? അല്ലെങ്കില്‍ ഇതിന് പ്രേരിപ്പിച്ചതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്? ഉ.) നവീകരണ പ്രസ്ഥാനവുമായിട്ട് എല്ലാക്കാലത്തും എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അത് സഭയുമായി ഒത്തു നിന്നു കൊണ്ടു തന്നെയായിരുന്നു. ഇവാഞ്ചലൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവ ഭാഗഭാക്കായിട്ടുണ്ട്. എന്റെ അത്മീയ വളര്‍ച്ചയില്‍ നവീകരണ പ്രസ്താനങ്ങള്‍ക്ക് നല്ല പങ്കുണ്ട്. ചോ.) പിതാവ് പഠനാര്‍ത്ഥം യുകെയിലുണ്ടായിരുന്നത്  2000-2001 കാലഘട്ടത്തിലാണ്. ആ കാലഘട്ടവും ഒന്നര പതിറ്റാണ്ടിനു ശേഷമുള്ള യുകെ യും തമ്മില്‍ ഒന്നു താരതമ്യം ചെയ്യാന്‍ സാധിക്കുമോ? പ്രത്യേകിച്ച് ആത്മീയ മേഖലയില്‍? ഉ.) 2001 - 2002 കാലഘട്ടത്തിനു ശേഷമാണ് യുകെയിലേയ്ക്ക് സീറോ മലബാര്‍ വിശ്വാസികളുടെ വലിയ തോതിലുള്ള കുടിയേറ്റം ഉണ്ടാകുന്നത്. ഞാന്‍ വൈദീകവൃത്തിയില്‍ പ്രവേശിച്ചതിനു ശേഷമുള്ള ആദ്യത്തെ ഒന്നു രണ്ട് വര്‍ഷങ്ങളാണ് യുകെയില്‍ പഠനാര്‍ത്ഥം ചിലവഴിച്ചത്. ആ കാലഘട്ടത്തിന്‍ സീറോ മലബാര്‍ ആരാധനാക്രമം വളരെ തീഷ്ണതയോടു കൂടി ഞാന്‍ പിന്‍തുടര്‍ന്നിരുന്നു. പക്ഷേ അത് പലപ്പോഴും പ്രൈവറ്റ് മാസ്സുകളിലും മറ്റുമായിരുന്നു. ആ ഒരു കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ സഭയ്ക്ക് വളരെ അത്ഭുതകരമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. ചോ.) പിതാവ് യുകെയിലുണ്ടായിരുന്നപ്പോള്‍ ഉള്ള അനുഭവങ്ങള്‍ ഇവിടുത്തെ സഭയെ നയിക്കാന്‍ നിയുക്തനാകുമ്പോള്‍ മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് ഏത് മേഘലയിലാണന്ന് വിശദീകരിക്കാമോ? ഉ.) തീര്‍ച്ചയായിട്ടും. അന്നത്തെ അനുഭവങ്ങളും പരിചയും സീറോ മലബാര്‍ സഭയുടെ നിയുക്ത മെത്രാന്‍ എന്ന നിലയില്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകും. ചോ.)  പ്രവാസ ലോകത്ത്, പ്രത്യേകിച്ച് പാശ്ചാത്യ നാടുകളില്‍ സീറോ മലബാര്‍ സഭ ഒരു പ്രതിസന്ധിയെ നേരിടുകയാണെന്ന് കരുതുന്നുണ്ടോ? സഭയില്‍ നിന്നും മതങ്ങളില്‍ നിന്നും ജനങ്ങള്‍ അകലുന്ന ഒരു പ്രവണത ഇപ്പോള്‍ ഇവിടെ നിലനില്ക്കുന്നു. ഈ ഒരു പ്രവണത വരും തലമുറയിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ സഭയ്ക്ക് എന്തു ചെയ്യാന്‍ പറ്റും? bishop-1ഉ.) സഭ അത്തരത്തില്‍ ഒരു പ്രതിസന്ധിയെ നേരിടുകയാണ് എന്ന് ഞാന്‍ കരുതുന്നില്ല. ബ്രിട്ടണിലുള്ള സീറോ മലബാര്‍ സഭാംഗങ്ങള്‍ വളരെ ഊര്‍ജ്ജസ്വലരായി തന്നെ സഭയോട് ഒത്തു നില്ക്കുന്നവരാണ്. യൂറോപ്പിലെ മൊത്തത്തില്‍ പറയുകയാണെങ്കില്‍ വിശ്വാസികളായിട്ടുള്ളവരുടെ വിശ്വാസം വളരെ തീക്ഷ്ണതയുള്ളതാണെന്ന് മറന്നു കൂടാ. ചോ.) പാശ്ചാത്യ ലോകത്ത് സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് സീറോ മലബാര്‍ സഭയ്ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ? ഉ.) പ്രധാനമായിട്ടും സഭയുടെ പ്രവര്‍ത്തനം അജപാലന ശുശ്രൂഷയിന്‍ അധിഷ്ഠിതമായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ മുഴുവന്‍ ഉള്‍പ്പെടുന്ന ഒരു രൂപതയാണ് നമ്മളുടേത്. അവിടെയുള്ള നമ്മുടെ ആള്‍ക്കാരുടെ ആത്മീയ ആവശ്യങ്ങള്‍ നടത്തി കൊടുക്കുന്നതിനാണ് പ്രഥമ പരിഗണന. സഭ യുകെയില്‍ ശക്തിപ്പെടുന്നതനുസരിച്ച് ആത്മീയ ശുശ്രൂഷയ്ക്കുപരിയായി ആതുര വിദ്യാഭ്യാസ സാമൂഹിക മേഘലകളില്‍ സഭയുടെ സാന്നിദ്ധ്യം ശക്തിപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ചോ.) സാധാരണയായി വൈദീക പഠനത്തിന് പോകുന്നത് പത്താം ക്ലാസ്സ് കഴിഞ്ഞാണ്. അങ്ങയെ സംബന്ധിച്ചിടത്തോളം പോസ്റ്റ് ഗ്രാജുവേഷന് ശേഷമാണ്. പിതാവ് കോളേജ് യൂണിയന്‍ ഭാരവാഹിയായിരുന്നെന്നും കേട്ടിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ കാലഘട്ടം അങ്ങയുടെ നേതൃത്വ ശേഷിയെ വളര്‍ത്താനും സമൂഹവുമായി കൂടുതല്‍ ഇടപെഴകാനും സമൂഹത്തില്‍ നിന്നും കൂടുതല്‍ അനുഭവങ്ങള്‍ ആര്‍ജ്ജിക്കുവാനും കാരണമായോ? പ്രത്യേകിച്ച് പാലാ സെന്റ് തോമസ് കോളേജ് പോലുള്ള കലാലയങ്ങള്‍ ഒരു വലിയ ലോകമാണ്‍ ഉ.) തീര്‍ച്ചയായും കാരണമായിട്ടുണ്ട്. ഞാന്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മനുഷ്യനാണ്. dsc_5263ചെറുപ്പത്തിലെ എന്റെ പിതാവ് മരിച്ചു പോയി. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ സെമിനാരിയില്‍ ചേരുന്നിടം വരെയും മറ്റേതൊരു അല്‍മായനേയും പോലെ ഗാര്‍ഹീക കാര്യങ്ങളില്‍ ഞാന്‍ ഇടപഴകിയിരുന്നു. പാലാ സെന്റ് തോമസ്സില്‍ ബിരുദാനന്തര ബിരുദം ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. അനുഭവങ്ങളാണ് എന്റെ നേതൃത്വ ശേഷിയെ വളര്‍ത്തിയത്. സമൂഹവുമായി കൂടുതല്‍ ഇടപെഴകാനും അനുഭവങ്ങള്‍ ആര്‍ജ്ജിക്കാനും ആ കാലഘട്ടം എന്നെ സഹായിച്ചിട്ടുണ്ട്. ചോ.) സീറോ മലബാര്‍ സഭയുടെ ബ്രിട്ടണിലെ പുതിയ രൂപതയുടെ പ്രസക്തിയെ സംബന്ധിച്ചുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അങ്ങ് ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കുന്നുവെങ്കില്‍ അങ്ങയുടെ പ്രതികരണം എന്താണ്? ഉ.) വിവാദങ്ങളില്‍ എനിക്ക് അസ്വസ്തതയോ വ്യാകുലതയോ ഇല്ല. ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് ഒരു അജപാലന ദൗത്യവുമായിട്ടാണ്. അത് ഇവിടുത്തെ ജനങ്ങള്‍ക്ക് ആവശ്യമായിരുന്നെന്ന് ഞാന്‍ സന്ദര്‍ശിച്ച പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നുമുണ്ട്. അത് ഞാന്‍ നിറവേറ്റും. എന്റെ പ്രവര്‍ത്തനം സഭയുടെ വിശ്വാസികള്‍ക്കൊപ്പമുള്ളതാണ്. ഞാന്‍ എടുത്തു പറയുകയാണ് ' അത് വിശ്വാസികള്‍ക്കൊപ്പമുള്ളത് മാത്രമാണ്. അത് ഞാന്‍ നിറവേറ്റും ' നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഒരു ഇടയന്റെ സ്വരമായിരുന്നു അത്. അതോടൊപ്പം അദ്ധ്യാത്മീകതയില്‍ നിന്നുകൊണ്ട് യുകെയിലെ സീറോമലബാര്‍ സമൂഹത്തെ നയിക്കാനുള്ള ഒരിടയന്റെ ആവേശവും. അത്, ഞങ്ങള്‍ മലയാളം യുകെ. തിരിച്ചറിയുന്നു. എല്ലാവിധ ആശംസകളും നേരുന്നു... [caption id="attachment_64483" align="alignleft" width="569"]dsc_5390 അഭിവന്ദ്യ പിതാവിനോടൊപ്പം... മലയാളം യു കെ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ, സീനിയര്‍ എഡിറ്റര്‍ ജോജി തോമസ്, സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ റെഞ്ചി ചെങ്ങളത്ത് എന്നിവര്‍ സമീപം.[/caption]                         ചിത്രങ്ങള്‍.. റെഞ്ചി ചെങ്ങളത്ത് സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ മലയാളം യു കെ
യുകെയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തിയ ഇടതുപക്ഷ എംപി സ. കെ.എന്‍ ബാലഗോപാലുമായി മലയാളംയുകെ അസോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യു നടത്തിയ അഭിമുഖത്തില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങുന്നവരുടെ വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയത്തില്‍ പരമപ്രധാനമാണ്. വിദ്യാഭ്യാസം സുതാര്യമായ രാഷട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പങ്ക് വിവരിക്കാന്‍ പറ്റുന്നതിലും അധികമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന് കൊമേഴ്‌സിലും ലോയിലും മാസ്റ്റര്‍ ഡിഗ്രി എടുത്ത് രാജ്യസഭാ എം പി യായി തിളങ്ങുന്ന, അതോടൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തിത്വത്തിന്റെ ഉടമ കൂടിയായ സഖാവ് ടി.എന്‍ ബാലഗോപാല്‍ എം പി മലയാളം യുകെയുമായി സംസാരിച്ചു. ഔദ്യോഗീക പരിപാടികള്‍ ഒന്നുമില്ലാതെ യൂറോപ്പ് സന്ദര്‍ശിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു എം.പി യുകെയില്‍. വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം യൂറോപ്പില്‍ ചിലവഴിച്ച അദ്ദേഹം ഇന്ത്യയുടേയും യൂറോപ്പിന്റേയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തമ്മിലുള്ള അന്തരം അതിവേഗം മനസ്സിലാക്കി. വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെകുറിച്ചാണ് മുഖ്യമന്ത്രിയായിരുന്ന വി എസ്സ് അച്യുതാനന്ദന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായിരുന്ന കെ എന്‍ ബാലഗോപാല്‍ എം പിസംസാരിച്ചു തുടങ്ങിയത്. കാലം ഒരു പാട് മാറി. പൊതുരംഗത്തുള്ളവര്‍ നല്ല വിദ്യാഭ്യസമുള്ളവരാകണം. വിദ്യാഭ്യാസം കഴിഞ്ഞ് ജോലിക്ക് പോകുകയോ പോകാതിരിക്കുകയോ എന്തു തന്നെയാകട്ടെ, ജോലിക്ക് പോകുന്നതിന്റെ പത്തിരട്ടി കഠിനാധ്വാനം ആവശ്യമാണ് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഉള്ളവരേക്കുറിച്ച് പൊതുവില്‍ വരുന്ന ചിത്രം പലപ്പോഴും വളരെ നെഗറ്റീവായ അഭിപ്രായത്തില്‍ വരാറുണ്ട്. അതിന് രാഷട്രീയ പ്രവര്‍ത്തകര്‍ തന്നെയാണ് കാരണക്കാരും. എല്ലാവരും അങ്ങനെയാണെന്ന് ധരിക്കുകയും വേണ്ട. അതല്ലാത്ത ഒരു സംവിധാനം ഉണ്ടാകണം. വളരെ ഗൗരവപരമായി ഉത്തരവാദിത്വങ്ങളെ കാണുന്നവര്‍ പൊതുരംഗത്തുവരണം. വിദ്യഭ്യാസമില്ലാത്തവര്‍ നേതൃത്വനിരയില്‍ വന്നപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ കണ്ടിട്ടുള്ളതുമാണല്ലോ! നമ്മുടെ വിദ്യാഭ്യാസ രീതിക്ക് മാറ്റമുണ്ടാകണം. പ്രാക്ടിക്കലായിട്ടുള്ള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ട്, ഉദാഹരണത്തിന് സയന്‍സ്സോ, ബിസിനസ്സോ ആണെങ്കില്‍ അതില്‍ റിസേര്‍ച്ച് ചെയ്ത് പഠിക്കുവാനുള്ള രീതിയിലേയ്ക്ക് വിദ്യാഭ്യാസ സമ്പ്രദായം ഉയരണം. അതില്ല എന്നത് നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തിന്റെ കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 20160129_223257 രാജ്യം വിട്ട് പുറത്തു പോയ ഭാരതത്തിലെ ഒരു നല്ല ഭൂരിപക്ഷം ജനങ്ങളും അവരായിരിക്കുന്ന രാജ്യത്തു നിന്ന് ഭാരതത്തിലേയ്ക്ക് ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ പാര്‍ട്ടി ഏതായാലും രാഷ്ട്രീയ സംവിധാനങ്ങളോട് എന്നും വെറുപ്പാണ്. കേട്ടു മടുത്ത അഴിമതി ആരോപണങ്ങള്‍, അക്രമസംഭവങ്ങള്‍, സമരങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍, അങ്ങനെ നീളുന്നു പലതും. എന്തിന് ഇലക്ഷന്‍ നടത്തുന്ന രീതികള്‍തന്നെ നോക്കാം. മതിലുകളില്‍ എഴുതി തുടങ്ങുന്നു. ബാനറുകള്‍, പാരഡി ഗാനങ്ങള്‍, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ അവസാനം ഒരു കൊട്ടിക്കലാശവും. കള്ളവോട്ടും ബൂത്തുപിടുത്തവും മറുവശത്ത്. ടെക്‌നോളജി ഇത്രയധികം വളര്‍ന്നിട്ടും ഭീകരാന്തരീക്ഷം സൃഷ്ടിക്കാതെ ഇലക്ഷന്‍ നടത്താന്‍ ഇന്ത്യയില്‍ സാധിക്കില്ലേ? ഓരോ രാജ്യത്തിലെ സംസ്‌കാരം അനുസരിച്ചേ അവിടുത്തേ രാഷ്ട്രീയവും പ്രചരണങ്ങളുമൊക്കെ വരത്തുള്ളൂ. ഇംഗ്ലീഷുകാര്‍ പൊതുവേ ശാന്തരും അച്ചടക്കമുള്ളവരുമാണ്. നമ്മുടെ നാടിന്റെ മറ്റൊരു സംസ്‌ക്കാരമായ ഹോളി ആഘോഷം ഈ രാജ്യത്ത് ചിന്തിക്കാന്‍ പറ്റുന്ന കാര്യമാണോ? കടുവാകളി ചെണ്ടമേളം ഇതൊക്കെ രാജ്യത്തിന്റെ സംസ്‌കാരത്തില്‍പ്പെട്ടതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ തന്നെയെടുക്കുക പ്രചരണങ്ങള്‍ പലവിധമാണ്. കലാശകൊട്ടിനേക്കുറിച്ച് ചോദിച്ചപ്പോള്‍.... കലാശക്കൊട്ട്. നാലഞ്ചു വര്‍ഷമായിട്ട് അതിപ്പോള്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. കലാശക്കൊട്ട് ഒരു പ്രചരണമായി കാണുന്നില്ല. പിന്നെ ആളുകള്‍ക്ക് അതൊരു ഹരമാണ്. എല്ലാവരും കൂടി ചെയ്യുന്ന കാര്യങ്ങളെ നമ്മള്‍ എന്തിനാണ് എതിര്‍ക്കുന്നത് എന്ന ഉത്തരത്തില്‍ ഒതുക്കി. IMG_0787 അവധിക്ക് നാട്ടില്‍ വരുന്ന ഓരോ പ്രവാസിയും കുറഞ്ഞത് ഒരു ഹര്‍ത്താലെങ്കിലും കൂടിയിട്ടാണ് തിരിച്ചു വരുന്നത്. തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍. സത്യത്തില്‍ ഈ ഹര്‍ത്താല്‍ എന്തിനാണ്? അതിന്റെ ഗുണം ആര്‍ക്കാണ്? നാട്ടില്‍ എല്ലാം നിയമപരമായിട്ട് നടക്കുകയാണെങ്കില്‍ സമരമുണ്ടാകുന്നില്ല. ജുഡീഷ്യറിയുടെ ഭാഗത്തു നിന്നും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഭാഗത്തു നിന്നും നീതി കിട്ടാതെ വരുമ്പോള്‍ ജനങ്ങള്‍ പ്രതികരിക്കും. ഈ ഒരു അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം ഭരണകൂടത്തിനും പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ക്കു മുണ്ട്. അധികാരം ഉണ്ട് എന്ന കാരണത്താല്‍ എനിക്ക് എന്തും ചെയ്യാന്‍ സാധിക്കും എന്ന സമീപനം ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും മാറണം. ഹര്‍ത്താലും ബന്ദും ഒഴിവാക്കണം എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്ന് തുറന്നടിച്ച സഖാവ് കെ.എന്‍. ബാലഗോപാല്‍ പിന്നീട് പറഞ്ഞതിങ്ങനെ... ഹര്‍ത്താലുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാകുന്നതു കൊണ്ടാണല്ലോ ആളുകള്‍ അത് ചെയ്യുന്നത്. ഇത്രയധികം ഹര്‍ത്താലുകള്‍ ചെയ്തിട്ടും റബ്ബറിന്റെ വില ഇത്രയും ഇടിഞ്ഞു എന്ന് പറഞ്ഞ് ഹര്‍ത്താല്‍ ചെയ്യാതിരുന്നിട്ട് കാര്യമുണ്ടോ എന്നും ചോദിക്കുന്നു.  ഇപ്പോള്‍ പഴയതു പോലെയല്ല കാര്യങ്ങള്‍. ഹര്‍ത്താലിന്റെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. അതുപോലെ പൊതുമുതല്‍ നശിപ്പിക്കാറില്ല. ഇംഗ്ലണ്ടിലുള്ള നിങ്ങള്‍ നാട്ടില്‍ വരാത്തതുകൊണ്ടാണ് അവിടുത്തെ കാര്യങ്ങള്‍ അറിയാതെ പോകുന്നത്. ഈ അടുത്ത കാലത്ത് അഖിലേന്ത്യാ പണിമുടക്ക് ഇന്ത്യയില്‍ ശക്തമായി നടന്നപ്പോള്‍ ഡെല്‍ഹിയിലും ബോംബെയിലും ഓട്ടോ റിക്ഷാ ടാക്‌സികള്‍ ഒന്നും തന്നെയോടിയില്ല. ഇതു വരെ അതു നടക്കാത്തതാണവിടെ. കേരളത്തിലും ബംഗാളിലും ഒക്കെ അത് പതിവാണ് താനും. 16f6c1f2-7c03-429a-8618-1dfb0ba9f3a9 എന്തു തന്നെയായാലും വിദ്യാഭ്യാസം എല്ലാത്തിന്റെയും അടിസ്ഥാനമാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ അദേഹം യുകെ വിടുന്നതിനു മുന്‍പ് മലയാളികളാടായി ഇങ്ങനെ പറഞ്ഞു. മലയാളിയെന്നു പറഞ്ഞാല്‍ ലോകത്ത് എവിടെയായാലും വളരെ കെട്ടുറപ്പുള്ള സമൂഹമാണ്. കേരളത്തിനോടുള്ള സ്‌നേഹം നിലനിര്‍ത്തി കേരളത്തിനു വേണ്ടി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകണം. നിങ്ങള്‍ പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സാമ്പത്തീക സഹായം ചെയ്യണം. വികസിത രാജ്യത്തില്‍ നിന്നു കിട്ടുന്ന പരിചയം കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കണം. അത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും ഒപ്പം ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുവാനും സാധിക്കും. സന്ദര്‍ശനം പൂര്‍ത്തിയാക്കി സഖാവും കുടുംബവും ഇന്ന് നാട്ടിലേയ്ക്ക് മടങ്ങും.
തന്‍റെ പേരില്‍ വ്യാജ അഭിമുഖം പ്രസിദ്ധീകരിച്ച മംഗളത്തിനെതിരെ നടി മമത മോഹന്‍ദാസ്‌ രംഗത്ത്. 'പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍' എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം മംഗളം പ്രസിദ്ധീകരിച്ച അഭിമുഖത്തിനെതിരെ ആണ് മമത മോഹന്‍ദാസ്‌ രംഗത്ത് വന്നിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങളില്‍ മമതയുടെതായ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെയാണ് തങ്ങള്‍ക്ക് ലഭിച്ച പ്രത്യേക അഭിമുഖം എന്ന നിലയില്‍ മംഗളം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനെ തുടര്‍ന്നാണ്‌ തന്‍റെ ഫേസ്ബുക്ക് പേജില്‍ മമത ഇത് വ്യാജമാണെന്ന് പറഞ്ഞ് പോസ്റ്റ്‌ ഇട്ടത്. മംഗളത്തിന്‍റെ ഫേസ്ബുക്ക് കാര്‍ഡ് സഹിതമായിരുന്നു മമതയുടെ പോസ്റ്റ്. പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍ എന്ന പേരില്‍ ഫേസ്ബുക്ക് കാര്‍ഡ് ഉള്‍പ്പെടെ ഇറക്കി മംഗളം പ്രചരിപ്പിച്ച വാര്‍ത്തയില്‍ നാല് സബ് ഹെഡ്ഡിംഗുകളും കൊടുത്തിരുന്നു. ആത്മസുഹൃത്ത് ആയ പ്രജിത്ത് വിവാഹ ശേഷം മാനസികമായി അകന്നു, ദിലീപേട്ടന്‍ ടു കണ്ട്രീസ് എനിക്ക് വേണ്ടി മാസങ്ങളോളം മാറ്റി വച്ചു, ഇനിയൊരു വിവാഹം, സ്നേഹിക്കാന്‍ അറിയുന്ന നാട്ടിന്‍പുറത്ത്കാരന്‍ മതി, ഇന്ത്യയില്‍ ലഭിക്കുന്ന ക്യാന്‍സര്‍ ഔഷധങ്ങള്‍ പലതും ഒറിജിനല്‍ അല്ല തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു മമത പറഞ്ഞ കാര്യങ്ങള്‍ ആയി മംഗളം ശീര്‍ഷകങ്ങള്‍ നല്‍കി പ്രസിദ്ധീകരിച്ചത്. mamatha എന്നാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റായി വ്യാഖ്യാനിച്ചതും വ്യജവുമാണെന്ന് മമത പറയുന്നു. പ്രസിദ്ധീകരണത്തിന്റെ വില്‍പ്പനയ്ക്കായി എന്തും ചെയ്യുന്നവര്‍ എന്ന്‍ മംഗളത്തെ പരിഹസിച്ച മമത ഇക്കാര്യത്തില്‍ രൂക്ഷമായ പ്രതികരണം ആണ് നടത്തിയത്. തനിക്ക് രോഗമാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ആരും സഹതപിക്കാന്‍ വരേണ്ടതില്ല എന്ന്‍ പറഞ്ഞിട്ടുള്ള മമതയ്ക്ക് സഹതാപം നേടിക്കൊടുക്കുന്ന രീതിയില്‍ തയ്യാറാക്കിയ അഭിമുഖം താന്‍ അറിയാതെയാണ് എന്ന്‍ മമത വ്യക്തമാക്കിയതിനൊപ്പം തന്നെപ്പോലെയുള്ളവര്‍ ഏറ്റവും അവസാനമായി പ്രതീക്ഷിക്കുന്ന കാര്യമാണ് സഹതാപം എന്നും മമത പറയുന്നു. രണ്ടാമതും ക്യാന്‍സര്‍ രോഗത്തിന് ഇരയായ മമത അത്ഭുതകരമായ തിരിച്ചു വരവായിരുന്നു നടത്തിയത്. ഇതിന് ശേഷം ദിലീപിനൊപ്പം നായികയായി അഭിനയിച്ച ടു കണ്ട്രീസ് ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്.
RECENT POSTS
Copyright © . All rights reserved