viral video
കെന്റക്കി: വിഷപ്പാമ്പിനെ കൈയ്യിലെടുത്ത് പ്രഭാഷണം നടത്തിയ പാസ്റ്റര്‍ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍. അമേരിക്കയിലെ കെന്റക്കിയിലെ ക്രിസ്തു ദേവാലയത്തി വചന പ്രഘോഷണം നടത്തുന്നതിനിടയിലാണ് കോഡി കൂട്ട്‌സ് എന്ന പാസ്റ്റര്‍ക്ക് കടിയേറ്റത്. ഇദ്ദേഹത്തിന്റെ പിതാവ് സമാനരീതിയിലാണ് മരണം സംഭവിച്ചത്. അതീവ വിഷമുള്ള റാറ്റില്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് പാസ്റ്ററെ കടിച്ചത്. കഴുത്തില്‍ ചുറ്റിപ്പിടിക്കാനുള്ള ശ്രമത്തിനിടയിലായാണ് പാമ്പ് കടിച്ചത്. കെന്റക്കിയിലെ ക്രിസ്തു ദേവാലയത്തില്‍ പാമ്പിനെ കൈയ്യിലെടുത്ത പ്രഭാഷണം നടത്തുന്ന രീതി വളരെക്കാലം മുന്‍പ് തന്നെ നിലനില്‍ക്കുന്നുണ്ട്. പാമ്പിനെ ചുംബിക്കുകയും തലോടുകയും കഴുത്തില്‍ ചുറ്റുകയുമൊക്കെ ചെയ്യുന്നത് ഇവിടുത്ത രീതികളിലൊന്നാണ്. തീ കയ്യിലെടുത്തും, വിഷം കുടിച്ചുമുള്ള ആരാധനയും ഈ ദേവാലയത്തില്‍ സാധാരണമാണ്. പാമ്പ് കടിയേറ്റിട്ടും പ്രസംഗം തുടര്‍ന്ന കോഡിയുടെ കഴുത്തില്‍ നിന്ന് രക്തമൊഴുകുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രസംഗം നിര്‍ത്തിവെക്കുകയായിരുന്നു. ക്ഷീണിതനായി കോഡിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതാണ് ജീവന്‍ രക്ഷിക്കാനായത്. രണ്ട് ദിവസത്തോളം ബോധമില്ലാതിരുന്ന പാസ്റ്റര്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ആരംഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വീഡിയോ കാണാം. https://www.youtube.com/watch?v=b-2VkODap6s
ബെയ്ജിങ്: ഹൃദ്രോഗിയായ നാല് വയസുകാരനെ കാലുവെച്ച് വീഴ്ത്തി ഗര്‍ഭിണിയുടെ പ്രതികാരം. കുട്ടിയെ കാലുവെച്ച് വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വികൃതിക്കാരനായ കുട്ടിയെ പാഠം പഠിപ്പിക്കിനാണ് ഈ പ്രവൃത്തി ചെയ്തതെന്ന് യുവതി വിശദീകരിച്ചു. ചൈനയിലാണ് സംഭവം. ഗര്‍ഭിണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്. ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചിരിക്കുകയായിരുന്നു ഗര്‍ഭിണിയും ഭര്‍ത്താവും. ഹോട്ടലിലെ പ്രവേശന കവാടത്തിന് തൊട്ടടുത്താണ് ഇവര്‍ ഇരുന്നിരുന്നത്. നാല് വയസുകാരന്‍ ഹോട്ടലിലേക്ക് പ്രവേശിക്കുന്ന സമയത്ത് കവാടത്തിലുണ്ടായിരുന്ന കര്‍ട്ടണ്‍ ഗര്‍ഭിണിയുടെ ദേഹത്ത് തട്ടിയതാണ് ഇവരെ പ്രകോപിതരാക്കിയത്. കുട്ടി തിരികെ പോകുമ്പോള്‍ ഇവര്‍ മനപൂര്‍വം കാലുവെച്ച് വീഴ്ത്തി. കുട്ടി കവാടത്തിനു പുറത്തേക്ക് തെറിച്ചു വീണു. മൂക്കിന് നിസാര പരിക്കേറ്റിട്ടുണ്ട്. ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടിയെയാണ് ഗര്‍ഭിണി കാല്‍വെച്ച് വീഴ്ത്തിയത്. വീഴ്ച്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കുട്ടി പിന്നീടാണ് മാതാപിതാക്കളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വന്‍ തുക പിഴയും 10 ദിവസം തടവിനുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് യുവതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഗര്‍ഭിണിയുടെ ക്രൂരത കുട്ടിയുടെ മാതാപിതാക്കള്‍ ക്ഷമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട് വീഡിയോ കാണാം. https://www.youtube.com/watch?v=D9QThu2Xevk
ഭീമന്‍ ആഢംബര കപ്പല്‍ നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ചു കയറി. ഹോണ്ടുറാസ് തീരത്താണ് സംഭവം. 2500 യാത്രക്കാരുമായി തീരത്തടുത്ത എംഎസ്സി അര്‍മോണിയ എന്ന ക്രൂയിസ് വിനോദയാത്രാ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. കപ്പല്‍ കരയിലേക്ക് ഇടിച്ചു കയറിയത് ആളുകളെ പരിഭ്രാന്തരാക്കി. കരയിലുണ്ടായിരുന്നവര്‍ ചിതറി ഓടുകയും ചെയ്തു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കറ്റിട്ടില്ല. വിനോദ യാത്രകള്‍ക്ക് മാത്രമായി ഉപയോഗിക്കുന്ന കപ്പലാണ് എംഎസ്സി അര്‍മോണിയ. കപ്പലിന് നിസാരമായ കേടുപാടുകള്‍ മാത്രമെ സംഭവിച്ചിട്ടുള്ളുവെന്നാണ് പ്രഥമിക വിവരം. 177 അടി ഉയരവും 825 അടി നീളവുമുള്ള കപ്പലിന് ഒമ്പതു നിലകളുമുണ്ട്. ഏകദേശം മൂവായിരത്തിലധികം ആളുകളെ വഹിക്കാനുള്ള ശേഷിയുള്ള ഈ കപ്പലിന്റെ ഭാരം 65,000 ടണ്ണാണ്. വൈറല്‍ വീഡിയോ കാണാം https://www.youtube.com/watch?time_continue=185&v=MT56rC2_BlE
ഇസ്ലാമാബാദ്: ലൈവ് ന്യൂസ് ഷോയ്ക്കിടയിൽ അവതാരകർ തമ്മിൽ വാക്കേറ്റം. പുരുഷ- വനിതാ അവതാരകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പാക്സ്ഥാനിലെ ലഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 42 എന്ന വാര്‍ത്താ ചാനലിലെ പരിപാടിക്കിടെയാണ് അവതാരകർ തമ്മിൽ തർക്കമുണ്ടായിരിക്കുന്നത്. ചാനലിൽ നടന്ന വാർത്താ പരിപാടിക്കിടെ അവതാരകർ പരസ്പരം തർക്കിക്കുകയായിരുന്നു. തർക്കത്തിനിടയിൽ ഇരുവരും പ്രൊഡക്ഷൻ ക്രൂവിനോട് പരാതിപ്പെടുന്നതായി ദൃശ്യങ്ങളിൽ കാണാം. വാർത്തക്കിടയിലെ വാക്കേറ്റം മൂർച്ഛിച്ചതോടെ ഇരുവരോടും ശാന്തരാകൻ ആവശ്യപ്പെടുന്ന പ്രൊഡക്ഷൻ ക്രൂ അം​ഗങ്ങളുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം. ഉറുദു ഭാഷയിലാണ് അവതാരകരുടെ വാക്കേറ്റം. ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന് അവതാരകൻ ചോദിച്ചു. ഇതിനോടുള്ള മറുപടിയായി ഞാന്‍ നിങ്ങള്‍ സംസാരിച്ച രീതിയെ കുറിച്ചാണ് പറഞ്ഞതെന്ന് അവതാരക പറയുന്നു. ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാന്‍ എന്നും അവതാരക പറയുന്നുണ്ട്. അതോടെ ഞാന്‍ എങ്ങനെയാണ് നിങ്ങളെ ബഹുമാനിക്കാതിരുന്നത് എന്നായി വാര്‍ത്താ വായനക്കാരന്‍. വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരക വിളിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി കേൾക്കാം. വീഡിയോ കാണാം;
മിക്കവാറും മൃഗങ്ങള്‍ കുളിക്കുന്ന ഇനത്തില്‍പ്പെട്ടവയാണ്. പക്ഷേ മനുഷ്യരെപ്പോലെ സോപ്പോക്കെ ഉപയോഗിച്ച വിസ്തരിച്ച് കുളിക്കുന്ന മൃഗങ്ങള്‍ അത്ര സാധാരണമല്ല. എന്നാല്‍ അതും സാധ്യമാണെന്ന് തെളിയിക്കുകയാണ് പെറുവില്‍ നിന്നുള്ള ഈ വീഡിയോ. മനുഷ്യനെപ്പോലെ കുളിക്കുന്ന എലിയുടെ വീഡിയോ ഇതിനാലകം ഇന്റര്‍നെറ്റില്‍ വൈറലായിക്കഴിഞ്ഞു. പെറുവിലെ ഹുറാസ് സിറ്റിയില്‍ നിന്നാണ് എലിയുടെ തകര്‍പ്പന്‍ കുളി ജോസ് കെറി എന്നയാള്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ കെറി ചിത്രീകരിച്ചിരിക്കുന്ന എലിയുടെ കുളി എഡിറ്റ് ചെയ്തതാണെന്നും ഒറിജിനില്‍ അല്ലെന്നുമുള്ള വാദങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. എന്തായാലും അപ് ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. താന്‍ കുളിക്കാനായി ബാത്‌റുമില്‍ കയറിയ സമയത്താണ് എലി അവിടെ നിന്ന് കുളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് വീഡിയോ ചിത്രീകരിച്ച ജോസ് കെറി പറഞ്ഞു. ജോസ് കെറി പറയുന്ന കാര്യം എത്രത്തോളം വിശ്വാസ്യതയിലെടുക്കാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. വീഡിയോ കാണാം.
RECENT POSTS
Copyright © . All rights reserved