തെലങ്കാനയില്‍ ഒമ്പത് കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ സഞ്ജയ് കുമാര്‍ ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട മഖ്സൂദിന്റെ മകളുമായി സഞ്ജയ് കുമാറിന് ബന്ധമുണ്ടായിരുന്നു. ബന്ധം പിരിഞ്ഞതിലുള്ള വൈരാഗ്യത്തിലാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നും പോലീസ് പറയുന്നു.

ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊല്ലുകയായിരുന്നു ശേഷം കിണറ്റില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മേയ് 22 നാണ് തെലങ്കാനയിലെ വാറങ്കലില്‍ കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ ഒന്‍പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പശ്ചിമ ബംഗാളില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ ആറ് പേര്‍, ത്രിപുരയില്‍ നിന്നുള്ള ഒരാള്‍, ബീഹാറില്‍ നിന്നുള്ള രണ്ടുപേര്‍ എന്നിവരാണ് മരിച്ചത്.

മരിച്ചവരെല്ലാം ചണച്ചാക്ക് നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ്. മരിക്കുന്നതന് രണ്ടുദിവസം മുന്‍പ് ഇവരെയെല്ലാം കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കമ്പനിയോട് ചേര്‍ന്നുള്ള കിണറ്റില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.