ബ്രിട്ടീഷ് മോഡലും വിദ്യാർത്ഥിനിയുമായ പെൺകുട്ടി സൗത്ത് ആഫ്രിക്കയിൽ സൂര്യോദയം ആസ്വദിക്കുന്നതിനിടെ തിരമാലയിൽ പെട്ട് മരിച്ചു. സിനഡ് മോഡലിയർ എന്ന പത്തൊൻമ്പതു കാരിയാണ് സൗത്താഫ്രിക്കയിൽ അവധി ആഘോഷിക്കുന്നതിനിടെ മരണപ്പെട്ടത്. കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ ഫിലോസഫി വിദ്യാർഥിനിയായിരുന്നു പെൺകുട്ടി.
കടലിനോട് ചേർന്ന് ഉണ്ടായിരുന്ന ഒരു പാറയുടെ പ്രതലത്തിൽ നിൽക്കുമ്പോഴായിരുന്നു തിരമാലകൾ സിനഡിനെ കടലിലേക്ക് വലിച്ചടുപ്പിച്ചത്. ഡർ ബൻനു സമീപമുള്ള ബീച്ചിൽ പ്രഭാതത്തിൽ സൂര്യോദയം കാണുവാൻ പോയപ്പോഴായിരുന്നു അപകടം നടന്നത്. ഏകദേശം അഞ്ചേകാലോടെ വലിയ നിലവിളികൾ കേട്ടതായി സമീപപ്രദേശങ്ങളിലു ള്ളവർ പറഞ്ഞു.
ജീവൻരക്ഷാ പ്രവർത്തകരും, പാരാമെഡിക്കൽ സ്റ്റാഫു കളും മറ്റും വെള്ളത്തിൽ നിന്ന് സിനഡിനെ രക്ഷിച്ചെങ്കിലും ആശുപത്രിയിൽ വച്ച് മരിച്ചു.ലണ്ടൻ മോഡലിംഗ് ഏജൻസിയുമായി കരാർ ഒപ്പിട്ടിരിക്കുകയായിരുന്നു മകളെന്നു പിതാവ് ബോബ് മോഡലിയർ പറഞ്ഞു. എല്ലാവരുംകൂടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സഫലമായില്ല. കടൽ അന്ന് പതിവിൽ നിന്നു ക്ഷുഭിതം ആയതാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ വീഴ്ചയിൽ തല ഒരു പാറയുടെ മുകളിൽ ഇടിച്ചുള്ള ക്ഷതവും മരണകാരണമായി. ഞങ്ങൾക്ക് ഇപ്പോഴും മകൾ മരണപ്പെട്ടു എന്ന വസ്തുത വിശ്വസിക്കാനാകുന്നില്ല എന്ന് പിതാവ് വാർത്താസമ്മേളനത്തിൽ രേഖപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!