ജോയൽ ചെമ്പോല

യുകെയിൽ പ്രതിമാസം 100 ദശലക്ഷം മൃഗങ്ങൾ ഇറച്ചിക്കായി കൊല്ലപ്പെടുന്നതായാണ് കണക്ക്. ബ്രിട്ടനിലെ ഇറച്ചി വ്യവസായമാണ് ലോകത്തിലെ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നതെന്ന് ബ്രിട്ടീഷ് മീറ്റ് പ്രോസസ്സേഴ്സ് അസോസിയേഷൻ (ബിഎംപി‌എ) അവരുടെ വെബ്‌സൈറ്റിൽ പറയുന്നു. അതിലെ പല അംഗങ്ങളും വേദനയോ ദുരിതമോ കഷ്ടപ്പാടുകളോ ഇല്ലാതെ അനായാസം സഞ്ചരിക്കാൻ സഹായിക്കുന്ന കൂടുകളാണ് മൃഗങ്ങളെ പാർപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് അവകാശപ്പെടുന്നു.

യുകെയിലെ ഇറച്ചി സംസ്കരണത്തിൽ 75,000 ആളുകൾ ജോലി ചെയ്യുന്നു. അതിൽ 69% മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് ബിഎംപി‌എ പറയുന്നത്‌. കശാപ്പ് പ്രക്രിയയോടുള്ള വിരോധം കാരണം മിക്ക ആളുകളും അതിന്റെ ഉൽപാദനത്തിൽ പ്രവർത്തിക്കാൻ മടി കാണിക്കുന്നു. ഒരു കശാപ്പുശാലയില മുൻ ജോലിക്കാരി അവരുടെ ജോലിയെക്കുറിച്ചും മാനസികാരോഗ്യത്തെ എങ്ങനെ അത് ബാധിക്കുന്നുവെന്നും തുറന്നു പറഞ്ഞിരിക്കുന്നു.

ഒരു മൃഗഡോക്ടറാകണമെന്നായിരുന്നു കുട്ടിക്കാലത്തെ അവരുടെ ആഗ്രഹം. മനുഷ്യരുമായി ഇണങ്ങാത്ത നായ്ക്കുട്ടികളെ ഇണക്കുന്നതും, പേടിച്ചരണ്ട പൂച്ചക്കുട്ടികളെ ശാന്തമാക്കുന്നതുമെല്ലാം ഞാൻ സ്വപ്നം കണ്ടു. ഗ്രാമത്തിൽ ജനിച്ചു വളർന്ന കുട്ടിയെന്ന നിലയിൽ പ്രാദേശിക കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മൃഗങ്ങൾക്ക് കാലാവസ്ഥ വ്യതിയാനം മൂലം അനുഭവപ്പെടുന്ന രോഗങ്ങൾ ചികിൽസിച്ചു ഭേദമാക്കുന്നതായും സങ്കൽപ്പിച്ചു. സ്വപ്‌നം കണ്ട ഒരു സുന്ദരമായ ജീവിതമായിരുന്നു ഇതെല്ലാം. പക്ഷേ എത്തിപ്പെട്ടത് ഒരു അറവുശാലയിലെ ജോലിക്കാണ്.

വർഷങ്ങളായി ഭക്ഷ്യ വ്യവസായ മേഖലയിലും റെഡി-ഫുഡ് ഫാക്ടറികളിലും മറ്റും ജോലി ചെയ്തതിനാൽ ഒരു കശാപ്പുശാലയിൽ ക്വാളിറ്റി കൺട്രോൾ മാനേജരാകാൻ ഒരു ഓഫർ ലഭിച്ചപ്പോൾ അത് തികച്ചും സാധാരണ ജോലിയായിട്ടാണ് തോന്നിയത്.

ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം അവർ പരിസരമെല്ലാം ചുറ്റി നടന്ന് കാണിച്ച് എങ്ങനെയാണ് എല്ലാം പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ചു. മറ്റൊരു പ്രധാന കാര്യം ആരോഗ്യസ്ഥിതി എങ്ങനെയുണ്ടെന്ന് അവർ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. ദൂരയാത്ര ചെയ്യ്ത ആളുകൾ ക്ഷീണിതരാകുന്നത് വളരെ സാധാരണമാണല്ലോ. സന്ദർശകരുടെയും പുതിയ തുടക്കക്കാരുടെയും ശാരീരിക സുരക്ഷ വളരെ പ്രധാനമാണെന്ന് അവർ വിശദീകരിച്ചു. പക്ഷേ അവിടവുമായി ഇണങ്ങിചേരാമെന്നാണ് കരുതിയത്‌. ആറുവർഷം അവിടെ ജോലി ചെയ്തു. രോഗം ബാധിച്ച മ്യഗങ്ങളെ ചികിൽസിക്കേണ്ട ജോലിക്ക് പകരം ഓരോ ദിവസവും 250 ഓളം മൃഗങ്ങൾ കൊല്ലപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയായിരുന്നു ചെയ്യേണ്ടിവന്നത് .

മാംസം കഴിച്ചാലും ഇല്ലെങ്കിലും യുകെയിലെ ആളുകൾ ആരും തന്നെ ഒരിക്കലും ഒരു അറവുശാലയും വന്ന് കണ്ടിട്ടുണ്ടാവില്ല. അതിന് കാരണം അവിടെയാകെ വൃത്തിക്കേടായ സ്ഥലങ്ങളാണ് എന്നത് തന്നെയാണ്. തറ മുഴുവൻ മൃഗങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ കൊണ്ട് മൂടിയിരിക്കുന്നു. ചുവരുകൾ രക്തത്തിൽ പൊതിഞ്ഞു കിടക്കുയാണ്. ഇതുപോലയുള്ള ഒരു സ്ഥലം സന്ദർശിക്കുവാൻ ആരെങ്കിലും തിരഞ്ഞെടുക്കുമോ?.

എല്ലാ അറവുശാലകളും ഒരുപോലെയല്ലെന്ന് ഉറപ്പുണ്ട്. പക്ഷേ ക്രൂരവും അപകടകരവുമായ ജോലിസ്ഥലമായിരുന്നു അത് . പശുക്കളെ അറക്കുവാനായി കൊണ്ടുവരുമ്പോൾ അത് ഭയപ്പെടുകയും പരിഭ്രാന്തരാകുകയും ചെയ്യും. കണ്ടു നിൽക്കുന്ന എല്ലാവർക്കും അത് ഭയാനക കാഴ്ച്ചയാണ്. ശാരീരികമായി പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും മനസ്സിന് പരുക്ക് സംഭവിച്ചു. ജനലുകളില്ലാത്ത ആ വലിയ കെട്ടിടത്തിൽ ദിവസം തോറും ചെലവഴിക്കുമ്പോൾ നെഞ്ചിൽ കൂടുതൽ ഭാരം അനുഭവപ്പെടുന്നു. രാത്രികളിൽ മനസ്സ് പേടിസ്വപ്നങ്ങൾ കൊണ്ട് നിറയും. പകൽ മുഴുവൻ കണ്ട ക്രൂരതകൾ വീണ്ടും മനസ്സിൽ ഓടിയെത്തും.

കശാപ്പ് ചെയ്തതിനു ശേഷം നൂറുകണക്കിന് പശുക്കളുടെ തലകൾ ഒഴിവാക്കുമായിരുന്നു. എന്നാൽ ഒരു കാര്യം അപ്പോഴും മനസ്സിൽ മായാതെ നില്പുണ്ട് , അത് അവയുടെ കണ്ണുകൾ ആയിരുന്നു. അവരുടെ മരണത്തിൽ പങ്കാളിയാകുമെന്ന് അറിഞ്ഞുകൊണ്ട് ചിലർ കുറ്റപ്പെടുത്തി. മറ്റുചിലർ വാദിക്കുന്നതായി തോന്നി. കൃത്യസമയത്ത് തിരിച്ചുപോയി രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടെന്ന മട്ടിൽ. അത് ഒരേ സമയം വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതും ഹൃദയം തകർക്കുന്നതുമായിരുന്നു. അതിൽ കുറ്റബോധം തോന്നി. ആദ്യമായി ആ തലകൾ കണ്ടപ്പോൾ, ഛർദ്ദിക്കാതിരിക്കാൻ എല്ലാ ശക്തിയും എടുത്തിരുന്നു.

ഇതുപോലുള്ള കാര്യങ്ങൾ മറ്റ് തൊഴിലാളികളെയും അലട്ടുന്നുണ്ടെന്ന് അറിയാം . കുറച്ച് മാസങ്ങൾക്ക് മുമ്പ് കശാപ്പുശാലയിലെത്തിയപ്പോൾ കണ്ടത് ഒരു പശുവിനെ അറത്തുമാറ്റിയപ്പോൾ ഒരു കാളക്കുട്ടിയുടെ ഗർഭപിണ്ഡം താഴെ വീഴുന്നതാണ്. അത് ഗർഭിണിയായിരുന്നു. അറുത്തയാൾ ഉടനെ അലറാൻ തുടങ്ങി. അയാളെ ശാന്തനാക്കാൻ ഒരു മീറ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി. അയാൾ പറഞ്ഞത് “ഇത് ശരിയല്ല, ശരിയല്ല” എന്നാണ്. ഗർഭിണികളായ പശുക്കളേ കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് കൊല്ലേണ്ടി വന്ന കുഞ്ഞുങ്ങൾ.ജോലി ഉപേക്ഷിച്ചതിനുശേഷം കാര്യങ്ങൾ കൂടുതൽ തിളക്കത്തോടെ കാണാൻ തുടങ്ങി. പൂർണ്ണമായും മാനസികാരോഗ്യ ചാരിറ്റികളുമായി പ്രവർത്തിക്കാൻ തുടങ്ങി. അതിജീവിക്കാത്ത സഹപ്രവർത്തകരെകുറിച്ച് ഓർക്കുന്നു. അവരുടെ വികാരങ്ങളെക്കുറിച്ച് തുറന്ന് പറയാനും അവർക്ക് വേണ്ട പ്രൊഫഷണൽ സഹായങ്ങളും ചെയ്തു കൊടുക്കാനും ശ്രമിക്കുന്നു . രാത്രിയിൽ കണ്ണുകൾ അടച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോൾ ചിലപ്പോഴൊക്കെ നൂറുകണക്കിന് ജോഡി കണ്ണുകൾ തുറിച്ചുനോക്കുന്നതായി ഇപ്പോഴും തോന്നാറുണ്ട്.