സ്വന്തം ലേഖകൻ

പുതിയ നടപടിയോടൊപ്പം പുതിയ എൻഎച്ച്എസ് നൈറ്റിംഗേൽ ആശുപത്രിയിൽ ആറ് ആഴ്ചവരെ സൈറ്റിൽതുടരണം എന്ന് ഡോക്ടർമാരോട് ആവശ്യപ്പെടും. ഇംഗ്ലണ്ടിലെ ലണ്ടൻ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥർ തയ്യാറാക്കിയ നടപടികളുടെ പട്ടിക പിന്നീട് മാധ്യമങ്ങളോട് എൻഎച്ച്എസ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യുകെയിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം 759 ആയി ഉയർന്നതിനെ തുടർന്നാണിത്.

ആശുപത്രിയിൽ എത്തിയ ഡോക്ടർമാർ 6 ആഴ്ച വരെ അവിടെ ജോലി ചെയ്യണം . ഇപ്പോഴത്തെ രോഗികളെ നിരക്കിനനുസരിച്ച് അഞ്ചു ദിവസമെങ്കിലും ഇടതടവില്ലാതെ ജോലി ചെയ്യേണ്ടതുണ്ട്. അതേസമയം പകർച്ചവ്യാധി ഉയരുന്ന ഈ സമയത്ത് എൻഎച്ച്എസ് തങ്ങളുടെ റീജണൽ ചീഫ് നഴ്സുമാരുടെ സേവനവും ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രപരിചരണ വാർഡുകളിൽ നഴ്സുമാർക്ക് ചികിത്സിക്കാൻ കഴിയുന്ന രോഗികളുടെ എണ്ണത്തെക്കുറിച്ചും രണ്ടു പേർക്കെങ്കിലും വെന്റിലേറ്റർ ഉപയോഗിക്കാൻ പറ്റുന്നതിനേക്കുറിച്ചുമുള്ള നടപടികളും എൻഎച്ച്എസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലണ്ടനിലെ ആശുപത്രിയിൽ ചികിത്സകളുടെയും പരീക്ഷണങ്ങളുടെയും ശേഷി ഏഴ് മടങ്ങായി വർധിച്ചിട്ടുണ്ടെന്നും എൻഎച്ച്എസ് പ്രൊവൈഡറിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ക്രിസ് ഹോപ്പ്സൺ പറഞ്ഞു.