സ്വന്തം ലേഖകൻ

ആഗസ്റ്റ് മാസം അവസാനം വരെ ശമ്പളം നൽകുമെന്നും, അതിനുശേഷം പിരിച്ചുവിടൽ അനിവാര്യമായിരിക്കുകയാണ് എന്നും ഇമെയിലിലൂടെ അധികൃതർ ജീവനക്കാരെ അറിയിച്ചു. ബ്രിട്ടീഷ് തീയേറ്ററിന്റെ മോശം സമയങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും, കോവിഡ് 19 പ്രവചിക്കാനാവാത്ത രീതിയിലുള്ള തൊഴിൽ നഷ്ടങ്ങൾ വരുത്തിവെക്കുന്നുണ്ടെന്നും നാഷണൽ തിയേറ്റർ സ്വന്തം ടീമിനോട് പറഞ്ഞു. മുൻപത്തെ പോലെ തീയറ്റർ നിറയെ കാണികളുമായി ഇനി എന്നാണ് പ്രവർത്തനമാരംഭിക്കാൻ കഴിയുന്നതെന്ന് അറിയില്ലെന്നും, മാസങ്ങളായി നിലച്ച വരുമാനം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അധികൃതർ പറയുന്നു.

തീയറ്റർ വക്താവ് പറയുന്നു ” ഓഗസ്റ്റ് അവസാനം വരെ ജീവനക്കാർക്ക് ശമ്പളം നൽകാനും പിടിച്ചുനിൽക്കാനും തിയേറ്ററിനു സാധിക്കും, എന്നാൽ ഗവൺമെന്റിന്റെ ജോബ് റീടെൻഷൻ നിയമങ്ങളിൽ മാറ്റമുണ്ടായത് മൂലം കൂടുതൽ കാലം ശമ്പളം നൽകാനാവില്ല. ഫ്രണ്ട് ഹൗസിലെ ജീവനക്കാരായ 250 പേർക്കും ബാക്ക് സ്റ്റേജ് ജോലിക്കാരായ 180 പേർക്കുമാണ് ജോലി നഷ്ടപ്പെടുന്നത്.

നാഷണൽ തിയേറ്ററിലെ നാടകകൃത്തും, ജോലി നഷ്ടപ്പെട്ടവരിൽ ഒരാളുമായ ജാസ്മിൻ മണ്ഡി-ഘോമി പറയുന്നു ” മൂന്ന് തീയേറ്ററുകൾ ഉള്ളത് എന്നാണ് തുറക്കുക എന്നുപോലും ആർക്കുമറിയില്ല, തുറന്നാൽ തന്നെ കാണികൾക്ക് സുരക്ഷിതമായ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിനെ കുറിച്ച് ഇതുവരെ ധാരണയായിട്ടില്ല, തിയേറ്ററിന് പിടിച്ചു നിർത്തേണ്ടത് അനിവാര്യമാണ്. തീർച്ചയായും ഇത് ഏറ്റവും മോശം സമയങ്ങളിൽ ഒന്നാണ്. എന്തുകൊണ്ടാണ് അവർക്ക് ഇങ്ങനെ ചെയ്യേണ്ടിവന്നത് എന്ന് ഞങ്ങൾക്ക് മനസ്സിലാകും.”

തിയേറ്ററിൽ ജോലി ചെയ്യുന്ന പലർക്കും പൊതുവേ മറ്റൊരു ജോലി കൂടി ഉണ്ടാവാറുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ തിയേറ്റർ മേഖലയിൽ പ്രവർത്തിക്കുന്ന ഒന്നാണിത്. കഴിഞ്ഞ മെയ് മാസത്തിൽ തിയേറ്ററിന്റെ ജോയിന്റ് ചീഫ് എക്സിക്യൂട്ടീവ്സ് ആയ ലിസ ബർഗർ, റൂഫസ് നോറിസ് എന്നിവർ തിയേറ്റർ ജീവനക്കാരുടെ സംഖ്യ പകുതിയാക്കുന്നതിനെ കുറിച്ച് സൂചന നൽകിയിരുന്നു. ശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിൽ 30% കുറവുണ്ടാവുകയും ചെയ്യും. ബ്രിട്ടീഷ് തിയേറ്റർ മേഖലയിൽ മൊത്തമായി മൂവായിരത്തോളം തൊഴിൽ നഷ്ടം ഉണ്ടാകുമെന്നും, വൻ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്നും തീയറ്റർ ഇൻഡസ്ട്രി പബ്ലിക്കേഷൻ ആയ ദി സ്റ്റേജ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.