അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

വസന്തകാലം അവസാനിച്ച ബ്രിട്ടനിൽ വേനൽക്കാലം തുടങ്ങുന്നതിനാൽ മാർച്ച് 29 ഞായറാഴ്ച ഒരുമണിക്ക് ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് പോകാൻ തുടങ്ങും. പക്ഷെ ഈ മാറ്റം ആരു ശ്രദ്ധിക്കാൻ. കൊറോണാ വൈറസിനെ പശ്ചാത്തലത്ത്തിലുള്ള ലോക് ഡൗണിൽ ജീവൻ രക്ഷിക്കാനായി ജീവിതം വീട്ടിൽ ഒതുക്കേണ്ടി വരുന്ന ഈ സാഹചര്യത്തിൽ, സമയത്തിന്റെ അർത്ഥം എന്നേ നഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു.

നമ്മൾ ഞായറാഴ്ച ഉണരുമ്പോൾ ഇത് ഞായറാഴ്ച ആണെന്ന് പോലും നമ്മൾ തിരിച്ചറിഞ്ഞേക്കില്ല. എഴുന്നേൽക്കാൻ ഒരു മണിക്കൂർ താമസിച്ചാലും വലിയ പ്രശ്നങ്ങൾ ഇല്ല കാരണം കിടക്കയിൽ നിന്ന് തന്നെ ജോലി ചെയ്യുന്ന സമ്പ്രദായം ഇന്ന് ആയിക്കഴിഞ്ഞു.

ഓരോ ദിവസവും മുമ്പുള്ള ദിവസത്തിന്റെ തനിയാവർത്തനം ആകുമ്പോൾ സമയത്തിന്റെ പ്രസക്തി എവിടെയാണ്. ഓരോ ദിവസവും അനന്തമായ കോളുകളും ഹൗസ് പാർട്ടിമീറ്റിംഗ് സെക്ഷൻസുമായി നിറഞ്ഞുനിൽക്കുമ്പോൾ സമയക്രമത്തിൽ ഉള്ള ഈ മാറ്റം നമ്മെ പണ്ടേപോലെ ബാധിക്കുന്നില്ല.

വളരെ താമസിയാതെ തന്നെ സമയക്രമത്തിലുള്ള ഈ മാറ്റം നമ്മളിൽനിന്ന് അകപ്പെടും. വൈകാതെ ക്ലോക്കുകളിലുള്ള ഈ സമയമാറ്റം നിർത്താനാണ് യൂറോപ്യൻ പാർലമെന്റ് തീരുമാനം.

യുകെയും സമയമാറ്റത്തിൽ പങ്കെടുക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇപ്പോൾ യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പിരിഞ്ഞതിനാൽ ആവശ്യമെങ്കിൽ ഇപ്പോഴത്തെ സമയ രീതിയോട് ചേർന്ന് നിൽക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഈ നടപടി അയർലൻഡ് ദീപിൽ പ്രശ്നങ്ങൾക്ക് വകവെക്കാൻ സാധ്യതയുണ്ട്. കാരണം വളരെ അടുത്തായിരുന്നാലും വടക്കൻ അയർലൻഡും വടക്കൻ റിപ്പബ്ലിക് ഓഫ് അയർലൻഡും രണ്ട് വ്യത്യസ്ത സമയം ഉപയോഗിക്കുന്നതായി വരും.

ആതിനാൽ ഈ അവസരത്തിലെങ്കിലും യുകെ, യൂറോപ്യൻ യൂണിയൻ ചെയ്യുന്നത് പിന്തുടരാനാണ് സാധ്യത. നിലവിൽ യൂറോപ്യൻ യൂണിയൻ 3 സമയം മേഖലയിലാണ് വ്യാപിച്ചിരിക്കുന്നത്. യുകെ, പോർച്ചുഗൽ, അയർലൻഡ്, എന്നീ രാജ്യങ്ങൾ ഗ്രീൻവിച് മീൻ ടൈമിലാണ് ഉൾപ്പെടുന്നത്.

യൂറോപ്യൻ യൂണിയന്റെ നിർദ്ദേശമനുസരിച്ച് അംഗരാജ്യങ്ങൾക്ക് സ്ഥിരമായി ശീതകാലം അല്ലെങ്കിൽ സ്ഥിരമായ വേനൽക്കാല സമയം തിരഞ്ഞെടുക്കാൻ കഴിയും. ഇതുവഴി സ്പെയിനും അയൽരാജ്യങ്ങളായ പോർച്ചുഗനലിലേയും അയർലണ്ടിലേയും യുകെയിലേയും സമയക്രമത്തിലേക്ക് സ്ഥിരമായി മാറാൻ സാധിക്കും.