ഹംബർ ഏരിയയിൽ നിന്നും മൃതദേഹം കണ്ടെത്തിയ 21 വയസ്സുകാരി വിദ്യാർത്ഥിനി ലിബി സ്ക്വയറിന്റെ മരണത്തിൽ സംശയാസ്പദമായി യുവാവിനെ കസ്റ്റഡിയിലെടുത്തു. ഫെബ്രുവരിയിലാണ് ഫിലോസഫി വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ ഹൾ ഏരിയയിൽ നിന്നും കാണാതായത്. അതിനുശേഷം ഏഴ് ആഴ്ചകൾക്ക് ശേഷം മാത്രമാണ് മൃതദേഹം കണ്ടെത്താനായത് . ലണ്ടനിലെ വടക്കു പടിഞ്ഞാറൻ നഗരമായ ഹൈ വയ്കോമ്പിൽ നിന്നുമുള്ള പെൺകുട്ടി കാണാതായ ദിവസം കൂട്ടുകാരോടൊപ്പം രാത്രി പുറത്തു പോയിരുന്നു. പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൽ നൂറോളം പോലീസ് ഉദ്യോഗസ്ഥരും സാധാരണ ജനങ്ങളും പങ്കാളികളായി.

ഹംബർ ഏരിയയിൽ നിന്ന് നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഹംബർ പോലീസിന്റെ റിപ്പോർട്ട് അനുസരിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്തെന്നും, ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 2019 ഫെബ്രുവരി ഒന്നുമുതലാണ് പെൺകുട്ടിയെ കാണാതായിരിക്കുന്നത്. അതിനുശേഷം ആറ് ആഴ്ചകൾക്കു ശേഷം മാർച്ച് ഇരുപതോടുകൂടി പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടെ കുടുംബത്തിനു ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നു പോലീസ് വൃത്തങ്ങൾ അറിയിച്ചു.