ബ്രസീലിന്‍റെ കൗമാരപ്പട കൊച്ചിയിൽ കളിക്കും. ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ കൊച്ചിയിൽ നടക്കും. ബ്രസീലിനു പുറമെ സ്പെയിൻ, ഉത്തരകൊറിയ, നൈജർ എന്നീ ടീമുകളും കൊച്ചിയിൽ കളിക്കും. ഒക്ടോബർ ഏഴിനും 10 നുമാണ് ബ്രസീലിന്‍റെ മത്സരങ്ങൾ. ബ്രസീലും സ്പെയിനും തമ്മിലുള്ള ആവേശപ്പോരിനും കൊച്ചി ആതിഥ്യം വഹിക്കും.

അമേരിക്ക, കൊളംബിയ, ഘാന എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇത് ഇന്ത്യക്ക് ഗ്രൂപ്പ് ഘട്ടം കടുപ്പമാക്കും. ഒക്ടോബര്‍ ആറിന് അമേരിക്കയ്‌ക്കെതിരെ ഡല്‍ഹിയിലാണ് ഇന്ത്യയുടെ അദ്യ മത്സരം. ഒക്ടോബര്‍ ഒമ്പതിന് കൊളംബിയക്കെതിരെയും ഒക്ടോബര്‍ 12ന് ഘാനക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍.

മെക്സിക്കോ, ചിലെ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം ഇറാഖും ചേരുന്ന ഗ്രൂപ്പ് എഫ് ആണ് ഏറ്റവും കഠിനമായ ഗ്രൂപ്പ്. വൈകിട്ട് ഏഴിനു മുംബൈയിൽ നടന്ന വർണശബളമായ ചടങ്ങിലാണ് ഗ്രൂപ്പ് നിർണയം നടന്നത്. ലോക ഫുട്ബോൾ വേദിയിൽ തിളങ്ങിനിന്ന താരങ്ങളായ അർജന്റീനയുടെ എസ്തബാൻ കാംബിയാസ്സോയും നൈജീരിയയുടെ നുവാൻകോ കാനുവും ആയിരുന്നു നറുക്കെടുപ്പ് വേദിയിലെ ആകർഷണങ്ങൾ. ഇന്ത്യയുടെ അഭിമാന താരങ്ങളായ പി.വി. സിന്ധു, സുനിൽ ഛേത്രി എന്നിവരും ഇവർക്കൊപ്പം നറുക്കെടുപ്പിനായി അണിനിരന്നു. ഫിഫ അണ്ടർ 17 ലോകകപ്പിന്റെ ഫൈനൽ റൗണ്ടിലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പുകള്‍ ഇങ്ങനെ:

ഗ്രൂപ്പ് എ
1. ഇന്ത്യ 2. യുഎസ്എ 3. കൊളംബിയ 4. ഘാന

ഗ്രൂപ്പ് ബി
1. പാരഗ്വായ് 2. മാലി 3. ന്യൂസീലൻഡ് 4. തുർക്കി

ഗ്രൂപ്പ് സി
1. ഇറാൻ 2. ഗിനിയ 3. ജർമനി 4. കോസ്റ്റാറിക്ക

ഗ്രൂപ്പ് ഡി
1. വടക്കൻ കൊറിയ 2. നൈജർ 3. ബ്രസീൽ 4, സ്പെയിൻ

ടിക്കറ്റുകൾക്ക് ഇനി ആവശ്യക്കാരേറും. അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ കൊച്ചിയിൽ നടക്കുമെന്ന വാർത്തകൾ ടിക്കറ്റ് വിൽപനയുടെ വേഗം വർദ്ധിപ്പിച്ചിട്ടുണ്ട്.

ബ്രസീലിനു പുറമെ സ്പെയിൻ, ഉത്തരകൊറിയ, നൈജീരിയ എന്നീ ടീമുകളും കൊച്ചിയിൽ കളിക്കും. ഒക്ടോബർ ഏഴിനും 10 നുമാണ് ബ്രസീലിന്‍റെ മത്സരങ്ങൾ. ബ്രസീലും സ്പെയിനും തമ്മിലുള്ള ആവേശപ്പോരിനും കൊച്ചി ആതിഥ്യം വഹിക്കും. ഓരോ പ്രീ ക്വാർട്ടർ , ക്വാർട്ടർ ഫൈനലുകളുൾപ്പെടെ എട്ട്‌ മൽസരങ്ങൾക്ക്‌ കൊച്ചി വേദിയാകുന്നുണ്ട്‌. ഒക്ടോബർ 7 മുതൽ 22വരെയാണ്‌ കലൂർ സ്റ്റേഡിയത്തിൽ മൽസരങ്ങൾ നടക്കുന്നത്‌.

വിവിധ ഘട്ടങ്ങളിലായിട്ടാണ് ലോകകപ്പിനായുള്ള ടിക്കറ്റ് വിൽപന നടക്കുന്നത്. ആദ്യ ഘട്ടം ഏഴാം ജൂലൈ ഏഴാം തീയതിയാണ് അവസാനിക്കുന്നത്. ഏഴാം തീയതി മുതൽ 22-ാം തിയതി വരെ രണ്ടാം ഘട്ടം ആരംഭിക്കും. വിസാ ഡെബിറ്റ്\ ക്രെഡിറ്റ് കാർഡുകൾ മുഖേന മാത്രമേ ഇനി ടിക്കറ്റുകൾ എടുക്കാനാകൂ.

ടിക്കറ്റുകൾ ഫിഫയുടെ പ്രത്യേക ടിക്കറ്റിങ് വെബ്സൈറ്റ് വഴി മാത്രമേ സാധ്യമാകൂ.
ടിക്കറ്റ് ബുക്കിങ്ങിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വെബ്സൈറ്റിൽ പ്രവേശിച്ചതിന് ശേഷം വേദി തെരഞ്ഞെടുക്കാം:

വേദി തെരഞ്ഞെടുത്തതിന് ശേഷം ഏത് ദിവസത്തെ ടിക്കറ്റ് ആണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാം:

തുടർന്നാണ് ഏത് ടിക്കറ്റ് ആണ് വേണ്ടടതെന്ന് തെരഞ്ഞെടുക്കേണ്ടത്. 40 രൂപയുടേയും 100 രൂപയുടേയും 200 രൂപയുടേയും ടിക്കറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ചില മത്സരങ്ങൾക്ക് 200 രൂപ ടിക്കറ്റ് ഇതിനോടകം വിറ്റു തീർന്നിട്ടുണ്ട്.

തുടർന്ന് വിസ കാർഡ് വഴി ടിക്കറ്റ് വാങ്ങാം. ടിക്കറ്റ് ചാർജിനൊപ്പം ടിക്കറ്റ് ഡെലിവറി ചാർജും ഈടാക്കുന്നതാണ്. കൊറിയർ വഴിയാണ് ടിക്കറ്റ് ഓർഡർ ചെയ്യുന്നതെങ്കിൽ 100 രൂപയിലധികം ഡെലിവറി ചാർജ് ഈടാക്കും.