പുരുഷവേശ്യയായുള്ള ജീവിതം ഭാര്യ പുറത്തുപറയുമോ എന്ന ഭയത്തെ തുടര്‍ന്ന് യുവാവ് ഇന്തോനേഷ്യന്‍ ഭിന്നലംഗക്കാരിയും ലൈംഗികത്തൊഴിലാളിയുമായ ഭാര്യയെ  ക്രൂരമായി കൊലപ്പെടുത്തി ഇലക്ട്രിക് സ്റ്റൗവ്വിലിട്ട് വേവിച്ചു.

ബ്രസിസ്‌ബേന്‍ ഫ്‌ളാറ്റില്‍  നടന്ന സംഭവത്തില്‍ കൊല്ലപ്പെട്ടത് മായാങ്ക് പ്രാസെറ്റ്യോ എന്ന 27 കാരിയാണ്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് മാര്‍ക്കസ് വേള്‍കേ ആത്മഹത്യ ചെയ്തു. ഭാര്യയെ  കൊലപ്പെടുത്തിയ ശേഷം ഇയാള്‍   ശരീരം പല കഷ്ണങ്ങളാക്കി വെള്ളത്തിലിട്ടു തിളപ്പിച്ചു. ഇരുവരും തമ്മില്‍ വഴക്ക് പതിവായതോടെ തന്നെ ഉപേക്ഷിച്ചു പോയാല്‍ ലൈംഗികത്തൊഴിലായാണെന്ന വിവരം കുടുംബത്തെ അറിയിക്കുമെന്ന് പ്രസേറ്റ്യോ മാര്‍ക്കസ് വേള്‍കേയെ ഭീഷണിപ്പെടുത്തിയിരുന്നു. നേരത്തേ മാര്‍ക്കസിനെ വിസ കിട്ടാന്‍ ലൈംഗികത്തൊഴിലിലൂടെ ശേഖരിച്ച 9000 ഡോളര്‍ പ്രസേറ്റ്യോ നല്‍കിയിരുന്നു. വോള്‍ക്കേ പാചകക്കാരനായിരുന്നെങ്കിലും ഇടയ്ക്കിടെ പുരുഷവേശ്യയായി ജോലി ചെയ്തും വരുമാനം കണ്ടെത്തിയിരുന്നു