ലണ്ടൻ: കൊറോണ വൈറസിനെതിരെ അരയും തലയും മുറുക്കി രാജ്യങ്ങളും ഭരണാധികാരികളും ഒരുമിച്ചു ഇറങ്ങിയിട്ടും കൊറോണ വഴുതിമാറി കൂടുതൽ പേരിലേക്ക് എത്തി ആശങ്ക വർദ്ധിപ്പിക്കുകയാണ്. എന്നാൽ ഭരണാധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പൊതുജനത്തിന്റെ അലംഭാവം രോഗം പടരുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.

വളരെ ജനാതിപത്യ മര്യാതകളോടും കൂടെ നമ്മോട് ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ചെറിയ ഒരു സമൂഹം കാട്ടുന്ന വിമുഖത രോഗ വളച്ചയുടെ ഗ്രാഫ് മുകളിലേക്ക് ഉയർത്തുന്നു എന്ന് അറിയുക. ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നതും ഇതുതന്നേയാണ്.

ഇന്ന്  പറഞ്ഞ പ്രധാന തീരുമാനങ്ങൾ ഇവയാണ് 

നാളെ മുതൽ പന്ത്രണ്ട് ആഴ്ചത്തേക്ക് യുകെയിലെ വോളനറബിൾ ആയിട്ടുള്ള ഒന്നര മില്യൺ ജനങ്ങൾക്ക് വീടിന് പുറത്തുപോകുവാൻ സാധിക്കുകയില്ല.

ഇവരെ തനിച്ചു വിടുകയല്ല മറിച്ചു അവർക്കു വേണ്ട എല്ലാ സപ്പോർട്ടും നൽകും. കൗൺസിലും സൂപ്പർമാർക്കറ്റുകളും സമന്വയിപ്പിച്ചു ഭക്ഷണവും മരുന്നുകളും എത്തിക്കും.

ഇതിനായി ആവശ്യമെങ്കിൽ പട്ടാളത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.

സോഷ്യൽ ഡിസ്റ്റൻസിങ് പൊതുജനം പാലിക്കാതെ വന്നാൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകും എന്ന് നിരീക്ഷകർ പങ്കുവെക്കുന്നു. അടുത്ത 24 മണിക്കൂർ വളരെ ക്രൂഷ്യൽ ആണ്. അതായത് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ യുകെ ഒരു ടോട്ടൽ ലോക്ക് ഡൗൺ ആകാനുള്ള സാധ്യത കൂടുതൽ ആണ്. പൊതുജനം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് സാരം.

ഇപ്പോഴും പാർക്കുകൾ പൊതുജനത്തിന് ഉപയോഗിക്കാൻ സാധിക്കുമെങ്കിലും നിശ്ചിത അകലം (രണ്ട് മീറ്റർ) പാലിക്കാൻ സാധിക്കാതെ വന്നാൽ അതും ഇല്ലാതാവാൻ സാധ്യത കൂടുതൽ ആണ്.

യുകെ മരണ സംഖ്യ 281 ലേക്ക് ഇന്ന് ഉയർന്നപ്പോൾ അത് ഇറ്റലിയുടെ മാർച്ച് 7 ലെ മരണ സംഖ്യക്ക് തുല്യമായി. രോഗബാധിതർ 5683 ലേക്ക് ഉയർന്നു.

ഒരു 18 വയസുകാരന്റെ മരണം ഇന്ന് റിപ്പോർട്ട് ചെയ്‌തു.

കോവിഡ് 19 ബാധിച്ചു സ്റ്റോക്ക് ഓൺ ട്രെൻഡ് ആശുപത്രിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.

ബിർമിംഗ്ഹാമിനടുത്തു ഡഡ്‌ലിയിൽ (dudley) ഇന്ന് രാവിലെ ടെസ്‌കോ സൂപ്പർമാർക്കറ്റിനു മുൻപിൽ തടിച്ചുകൂടിയത് 1000 ത്തോളം പേരാണ്. സമയം രാവിലെ 8:30 ന്.

നാളെ മുതൽ യുകെയിലെ എല്ലാ മാക് ഡൊണാൾഡ് ബ്രാഞ്ചുകളും പൂർണ്ണമായും അടയ്ക്കുന്നു. ജോലിക്കാരുടെ സുരക്ഷയെ കരുതിയാണ് എന്ന് വാർത്താക്കുറിപ്പ്.

കൂടുതൽ ലോക വാർത്തകൾ

ജർമ്മൻ ചാൻസിലർ ആഞ്ചേല മെർക്കൽ നിരീക്ഷണത്തിൽ.. കഴിഞ്ഞ വെള്ളിയാഴ്ച്ച കൂടിക്കാഴ്ച നടത്തിയ ഒരു ഡോക്ടർക്ക് രോഗം ഉണ്ട് എന്ന് പരിശോധന ഫലം വന്നതിനെതുടന്നാണ് ഇത്.

ഫ്രാൻ‌സിൽ മരിച്ചവരുടെ എണ്ണം 674 ലേക്ക് ഉയർന്നു. 112 പേരാണ് ഇന്ന് മരിച്ചത്.

യൂറോപ്പ്യൻ യൂണിയൻ 90% സാമ്പത്തികസഹായം നൽകുന്നു – യൂണിയൻ മെമ്പേഴ്സിന് മാസ്‌കുകളും വെന്റിലേറ്ററും മറ്റും വാങ്ങുന്നതിനാണ് പണം നൽകുന്നത്. ഇ യൂ ഒന്നും ചെയ്യുന്നില്ല എന്ന പരാതി ഇതിനകം ഉയർന്നിരുന്നു.

160 രാജ്യങ്ങളിൽ ആയി ഇതുവരെ 14,400  പേർ മരണപ്പെട്ടു. രോഗബാധിതർ 3,28,000. സുഖപ്പെട്ടവർ  96,000 പേർ.