ഫാ. ഹാപ്പി ജേക്കബ്

പരിശുദ്ധമായ വലിയനോമ്പിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിക്കുകയാണ്. രൂപാന്തര ത്തിൻറെ അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിക്കാൻ നോമ്പിന് വളരെ വലിയ പ്രാധാന്യമുണ്ട്. ഇനിയുള്ള ആഴ്ചകളിൽ നമ്മുടെ ചിന്തയ്ക്ക് ഭവിക്കുന്നത് എല്ലാ വായനകളും രോഗശാന്തി യുടെയും സൗഖ്യ ദാനത്തിനും ഭാഗങ്ങളാണ് ആണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുകയാണ് ലോകം മുഴുവനും പുതിയ ഒരു വൈറസ് രോഗബാധ പൊട്ടിപ്പുറപ്പെട്ടത് ആയിട്ടുള്ള വാർത്തകൾ. ചൈനയിൽ ആരംഭിച്ച ചുരുങ്ങിയ സമയം കൊണ്ട് ലോകമാകെ ഇതിൻറെ ഭയാശങ്കകൾ നിറഞ്ഞിരിക്കുന്നു . ആധുനികതയും ഉത്തരാധുനികതയും നമ്മെ പുൽകുമ്പോളും സൗഖ്യത്തിനും ശമനത്തിനുമായി നാം പുതിയ മാർഗങ്ങൾ തേടുകയാണ്. ദൈവകോപം ആണോ അതോ ദൈവനിഷേധത്തിലൂടെ മനുഷ്യൻ ആയിത്തീർന്ന അവസ്ഥയാണോ ഇത് എന്ന് നാം മനസ്സിലാക്കുകയും പരിശോധിക്കുകയും തെറ്റ് എവിടെയാണെങ്കിലും അത് തിരുത്തി നോമ്പിൻെറ അനുഭവത്തിലേക്ക് കടന്നു വരേണ്ട സമയമാണ്. ഇവിടെ ഇന്ന് നാം കാണേണ്ടത് കാരണങ്ങളല്ല പകരം കൺമുമ്പിൽ പിടഞ്ഞു വീഴുന്ന മനുഷ്യ ജന്മങ്ങൾ ആണ്, കണ്ണുനീരാണ് അതുപോലെ കുടുംബ ബന്ധങ്ങൾ ആണ്. തൊഴിൽ ശാലകൾ അടയുന്നു , സ്കൂളുകൾ പൂട്ടുന്നു , സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു ഇവയെല്ലാം രോഗവുമായി ബന്ധപ്പെട്ട് നാം ഇന്ന് അനുഭവിക്കുന്നു . ഏവരെയും ദൈവസന്നിധിയിൽ സമർപ്പിക്കുകയും പ്രാർത്ഥിക്കുകയും രോഗബാധിതരായിരിക്കുന്ന ഏവർക്കും സൗഖ്യം ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കുകയും ചെയ്യാം.

ഈ ആഴ്ചയിൽ നമ്മുടെ ചിന്തയായി ഭവിക്കുന്നത് വിശുദ്ധ മർക്കോസിൻെറ സുവിശേഷം രണ്ടാം അധ്യായം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള വാക്യങ്ങൾ ആണ്. കർത്താവ് ഒരു ഭവനത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ തളർവാത രോഗം ബാധിച്ച ഒരു മനുഷ്യനെ നാലുപേർ ചുവന്ന് അവൻറെ സന്നിധിയിലേക്ക് കൊണ്ടുവരികയാണ് . അവിടെ ധാരാളം തടസ്സങ്ങളും പ്രതിബന്ധങ്ങളും നാം കാണുന്നു. എന്നാൽ എനിക്ക് ഈ ഭാഗത്ത് നിങ്ങളോട് പറയുവാൻ ആഗ്രഹിക്കുന്ന ഒരു തടസ്സത്തെ കുറിച്ചാണ് ഈ ആഴ്ച ട് എഴുതുന്നത്. അവൻ ബലഹീനനായി കട്ടിലില് കിടക്കുകയാണ് ആ അവസ്ഥയിൽ അവനെ ദൈവസന്നിധിയിലേക്ക് കൊണ്ടുവരുവാൻ അവൻറെ കൂടെയുള്ളവർ എത്രമാത്രം ബുദ്ധിമുട്ടി കാണുമെന്ന് എന്ന് നാം ചിന്തിക്കുക. അതുകൊണ്ട് സുവിശേഷകൻ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. പുരുഷാരം നിമിത്തം അവനെ യേശുവിനെ മുമ്പാകെ എത്തിക്കുവാൻ അവർക്ക് കഴിഞ്ഞില്ല. അതിനാൽ അവർ വീടിൻറെ മേൽക്കൂര പൊളിച്ച് കട്ടിലോടുകൂടി അവനെ യേശുവിൻറെ സന്നിധിയിൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കർത്താവ് അവനോടു നീ നിൻെറ കിടക്ക എടുത്ത് വീട്ടിലേക്ക് പോകുക . ഉടയവൻെറ വാക്ക് കേട്ടപ്പോൾ ഉടൻ തന്നെ അവൻറെ ബന്ധനങ്ങൾ അഴിയുകയും സൗഖ്യം പ്രാപിക്കുകയും അവൻ എഴുന്നേറ്റു നിവർന്നു നിൽക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ സമൂഹത്തിലെ പ്രധാന വ്യക്തികളായ പരീശന്മാരും സാധുക്യരും ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നു . അവരുടെ മനസ്സ് കണ്ടിട്ട് കർത്താവ് ചോദിക്കുകയാണ് ആണ് ഇവൻറെ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്ന് പറയുന്നതോ അതോ നീ കട്ടിൽ എടുത്ത് വീട്ടിലേക്ക് പോവുക എന്നു പറയുന്നതാണോ ആണ് എളുപ്പം . അവൻ ദൈവപുത്രനാകയാൽ തനിക്ക് പാപങ്ങളെ മോചിപ്പിക്കുവാൻ അധികാരം ഉണ്ട് എന്ന് അവൻ അവിടെ വെളിപ്പെടുത്തുന്നു.

ആദിമസഭയിൽ വളർച്ചയുടെ ഘട്ടങ്ങളിൽ നാല് തൂണുകളെ കുറിച്ച് നാം മനസ്സിലാക്കുന്നു .അതിൽ ഒന്നാമത് അപ്പോസ്തലന്മാരുടെ പഠിപ്പിക്കലും രണ്ടാമത് കൂട്ടായ്മയും മൂന്നാമത് അപ്പം നുറുക്കലും നാലാമത് പ്രാർത്ഥനയും എന്ന് നാം മനസ്സിലാക്കുന്നു. ആത്മീയ വളർച്ചക്ക് കർശനമായും ഇവ പാലിക്കണം എന്ന് പിതാക്കന്മാർ പഠിപ്പിച്ചു. സഭയുടെ വളർച്ചയിൽ തളർന്നുപോകാതെ നിലനിൽക്കുവാൻ പിതാക്കന്മാർ വിശ്വാസപ്രമാണം നമുക്കായി തന്നു. അവ ഇപ്രകാരം നാം മനസ്സിലാക്കണം സഭ കാതോലികം ആണ് അപ്പോസ്തോലികമാണ് ഏകമാണ് പരിശുദ്ധമാണ് . ഈ നാല് തൂണുകളിൽ ആണ് സഭ നിലനിൽക്കുന്നതും സഭയിലെ അംഗങ്ങളായ നാമോരോരുത്തരും ചേർന്നു വരുന്നതും. ഇതുപോലെ സമർപ്പിതമായ നാലുപേരുടെ വിശ്വാസം കണ്ടിട്ടാണ് കർത്താവ് ഈ തളർവാതരോഗിയെ സൗഖ്യമാക്കിയത്. അത് വിശ്വാസം ആകാം പ്രത്യാശ ആകാം അത് സ്നേഹം ആകാം രക്ഷയുടെ ഉറവിടം ആകാം എങ്ങനെ വേണമെങ്കിലും നമുക്ക് ആ തൂണുകളെ വർണ്ണിക്കാവുന്നതാണ്.

സൗഖ്യം ദൈവദാനം എന്ന് വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നു. അതുപോലെതന്നെ പാപം മൂലമാണ് രോഗവും, ദുഃഖവും, ദാരിദ്ര്യവും ലോകത്തിലേക്ക് കടന്നു വന്നത് എന്നും പഠിപ്പിക്കുന്നു. ഈ നോമ്പിൽ വിശുദ്ധരായി തീർന്ന് പാപമോചനം നേടുവാൻ നമുക്ക് കഴിയണം.ഈ നാല് പേരുടെ സമർപ്പണം പോലെ നമ്മുടെ പ്രാർത്ഥനയും നമ്മുടെ സമർപ്പണവും കാരണം ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന എല്ലാ വ്യാധിയും മാറി പോകുവാൻ ഈ നോമ്പ് നമുക്ക് സഹായകമാകട്ടെ.

തൻറെ മകളുടെ സൗഖ്യത്തിന് വേണ്ടി കർത്താവിൻറെ മുമ്പാകെ കണ്ണുനീരോടെ വന്ന സ്ത്രീയോട് പറഞ്ഞ ആ വാക്യം നാം വിസ്മരിക്കരുത് .സ്ത്രീയെ നിൻറെ വിശ്വാസം വലുത് അതിനാൽ നിൻറെ മകൾക്ക് ഈ നാഴികയിൽ തന്നെ സൗഖ്യം വന്നിരിക്കുന്നു.( Mark 5:34) വിശുദ്ധ പത്രോസ് ശ്ലീഹാ നമ്മളോട് ആഹ്വാനം ചെയ്തിരിക്കുന്നത് അവൻറെ അടിപ്പിണരാൽ നമുക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു . (1Pet 2:24) സൗഖ്യ ദാനത്തിന് നാം തടസ്സമായി നിൽക്കുന്നുവെങ്കിൽ ന മ്മുടെ ജീവിതവും നമ്മുടെ പെരുമാറ്റവും തടസ്സമായി മാറുന്നുവെങ്കിൽ ചിന്തിക്കുക. ആ പുരുഷാരം കാരണം അവന് സൗഖ്യം ലഭിക്കുവാൻ നാലുപേർ ശ്രമിച്ചത് പോലെ നമ്മൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും പ്രയാസങ്ങളെയും രോഗങ്ങളെയും യും അതിജീവിക്കുവാൻ ഈ നാലു പേരെ പോലെ നാമും ആയിത്തീർന്നേ മതിയാവുകയുള്ളൂ. ആയതിലേക്ക് നമ്മെ എത്തിക്കുവാൻ ഈ നോമ്പ് സഹായകമാകട്ടെ.
ശുദ്ധമുള്ള നോമ്പ് സമാധാനത്തോടെ വരിക
പ്രാർത്ഥനയിൽ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ