കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ വൃക്ക മാറ്റിവെച്ചു. കഴിഞ്ഞ ഒരുമാസമായി ഡയാലിസിസിന് വിധേയനായിരുന്നു ജയ്റ്റ്‌ലി. ഏപ്രില്‍ ആറിനാണ് വൃക്കരോഗമുണ്ടെന്ന കാര്യം ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തത്.

തുടര്‍ന്നാണ് ഡയാലിസിന് ശേഷം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

വൃക്കദാതാവും സ്വീകര്‍ത്താവും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അറിയിച്ചു. 65കാരനായ ജയ്റ്റ്‌ലിയെ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ എട്ടിനായിരുന്നു ശസ്ത്രക്രിയ.

അടുത്ത ആഴ്ച നടക്കുന്ന 10-ാമത് ഇന്ത്യ- യുകെ സാമ്പത്തിക-ധനകാര്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് നിശ്ചയിച്ച യാത്രയും റദ്ദാക്കി. പ്രമേഹം മൂലമുണ്ടായ അമിതഭാരം കുറക്കാന്‍ 2014ല്‍ സെപ്തംബറില്‍ ജയ്റ്റ്‌ലി ബാരിയാടിക് സര്‍ജറി നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൃദയശസ്ത്രക്രിയക്കും വിധേയനായിരുന്നു.