വാരാപ്പുഴ പോലീസ് മര്‍ദനത്തില്‍ മരിച്ച ശ്രീജിത്തിനെ പിടികൂടിയത് ആളുമാറിയെന്ന് പ്രത്യേക അന്വേഷണസംഘം സ്ഥിരീകരിച്ചു. വാസുദേവന്‍റെ വീട് ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് പരിക്കേറ്റ സുമേഷ് അടക്കമുള്ളവരുടെ മൊഴികളില്‍ വ്യക്തമായതായി അന്വേഷണസംഘം.അമ്പലപ്പറമ്പിലെ ആക്രമണത്തിലാണ് സുമേഷിന് പരിക്കേറ്റത്. ശ്രീജിത്തിന്‍റെ സഹോദരന്‍ സജിത്തും ആക്രമണത്തില്‍ പങ്കെടുത്തിട്ടില്ല.

വാസുദേവന്‍റെ സഹോദരനാണ് ശ്രീജിത്തിനെ കാണിച്ചു കൊടുത്തതെന്നും ആലുവ റൂറല്‍ പോലീസ് മേധാവി എ.വി. ജോര്‍ജിന്‍റെ സ്ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സിന് സ്ഥലപരിചയം ഉണ്ടായിരുന്നില്ലെന്നും അന്വേഷണസംഘം വിലയിരുത്തി. ഇതിനിടെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു. ശ്രീജിത്തിന്‍റെ ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണത്തിനു കാരണമായതെന്ന് ഡോക്ടര്‍മാര്‍ മുൻപ് പറഞ്ഞിരുന്നു.