കോട്ടയം: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഡനക്കേസിൽ ഒത്തുതീർപ്പിനു വീണ്ടും നീക്കം. പരാതിക്കാരിയെ പിന്തുണക്കുന്ന കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മുതിർന്ന വൈദികെൻറ ഫോൺ ശബ്ദരേഖ അവരുടെ ബന്ധുക്കൾ പുറത്തുവിട്ടു. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ 10 ഏക്കർ സ്ഥലം വാങ്ങി മഠം നിർമിച്ചുനൽകാമെന്നതടക്കം 11 മിനിറ്റ് നീളുന്ന സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. കേസിലെ മുഖ്യസാക്ഷിയായ കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ അനുപമക്കാണ് വാഗ്ദാനങ്ങൾ നൽകുന്നത്. കേസ് ഒത്തുതീർക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് സി.എം.െഎ സന്യാസി സമൂഹത്തിലെ മുതിർന്ന വൈദികനും മുൻ പ്രോവിൻഷ്യാലുമായ ഫാദര്‍ ജയിംസ് എര്‍ത്തയിലിെൻറ സംഭാഷണം പുറത്തുവിട്ടതെന്ന് അനുപമയുെട ബന്ധുക്കൾ പറയുന്നു.

അനുനയനീക്കങ്ങൾക്ക് കൂടുതൽ സമയം നൽകാനായി പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പരാതി പിൻവലിപ്പിക്കാൻ പ്രേരിപ്പിക്കുന്ന സംഭാഷണം പുറത്തുവന്നത്. ഫോണിൽ ‘‘അവർ എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് അറിയാമേല്ലാ’’യെന്ന് പറയുന്ന വൈദികൻ, ‘‘വീട്ടിലേക്ക് തിരിച്ചുപോയാൽ സ്വീകരിക്കുമെന്നൊക്കെ അവർ പറയുന്നത് ശരിയായിരിക്കാം. എല്ലാവർക്കും അങ്ങനെയായിരിക്കില്ല. ഞാൻ നേരേത്ത ഒരു നിർദേശം പറഞ്ഞിരുന്നില്ലേ, കുറച്ച് സ്ഥലം വാങ്ങി പുതിയൊരു മഠം നിർമിച്ച് സുരക്ഷിതമായി അങ്ങോട്ട് മാറാം. നിങ്ങൾ ഉറച്ചുനിന്നാൽ ഇതിനു കഴിയില്ല. നന്നായി ചിന്തിച്ചുവേണം നീങ്ങാൻ.

നിങ്ങളുടെ സന്യാസിനി സഭയുെട ഭാഗമായി ആന്ധ്രയിലേക്കോ ഒഡിഷയിലേക്കോ പോയാൽ വീണ്ടും ഭീഷണിവരാൻ സാധ്യതയുണ്ട്. വേറെ എവിടെയെങ്കിലും  പോയാൽ പ്രശ്നമില്ല. നിങ്ങൾ അങ്ങനെ ചിന്തിക്കണമെന്നാണ് പറയുന്നത്. നിങ്ങൾ പോസ്റ്റിവായി ചിന്തിച്ചാൽ ഞാൻ എനിക്കാവുന്ന സഹായം ചെയ്യാം. ചില നല്ല മനുഷ്യർ സ്ഥലം അടക്കം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. എന്നോട് ആരും പറഞ്ഞിട്ടില്ല. എന്നെ ആരും വിളിച്ചിട്ടുമില്ല. ചിലർ പറയുന്നത് കേട്ടു. ബിഷപ്പുമാരുടെ സഹായവും ലഭിക്കും. സുരക്ഷിതമായി കഴിയാം. നാളെ നടക്കുമെന്നല്ല, അതിേൻറതായ സമയമുണ്ടല്ലോ. സ്വതന്ത്രമായി വേറെ നല്ലൊരു നല്ലൊരു കെട്ടിടം സ്ഥാപിച്ച് മുന്നോട്ടുപോകാനാകും.

എതെങ്കിലും തരത്തിൽ പിൻമാറിയാൽ ഇതൊക്കെ നടക്കും. വെറുതെ വിടാനല്ല. ഒരു അരിശം വന്നപ്പോൾ കിണറ്റിൽചാടി, അവിടെ കിടന്ന് എഴുതവണ അരിശെപ്പട്ടിട്ടും തിരിച്ച് കയറാനാകില്ലെന്നല്ലേ പഴഞ്ചൊല്ല്’’ -എന്നും ഒാർമിപ്പിക്കുന്നുണ്ട്. എന്നാൽ, കേസ് പിൻവലിക്കില്ലെന്നും ശക്തമായിട്ട് ആയിട്ട് നിൽക്കുകയാണെന്നുമായിരുന്നു കന്യാസ്ത്രീയുടെ പ്രതികരണം. ഒരാളുെട ജീവിതംെവച്ച് കളിക്കില്ലെന്നും ഇവർ പറയുന്നു.

അതേസമയം, വാഗ്ദാനങ്ങളുമായി കന്യാസ്ത്രീയെ വിളിച്ചത് സ്വന്തം നിലക്കാണെന്നും ആരും പറഞ്ഞിട്ടല്ലെന്നും ഫാ. ജയിംസ് ഏർത്തയില്‍ അറിയിച്ചു. സി.എം.ഐ സഭയിലെ മുൻ പ്രോവിൻഷ്യാലും രാഷ്ട്രദീപികയുടെ മുൻ ചെയർമാനുമാണ് ഫാദര്‍ ജയിംസ് എര്‍ത്തയിൽ. വാഗ്ദാനങ്ങളിൽ വീഴില്ലെന്നും കന്യാസ്ത്രീ മടങ്ങി വരേണ്ട ഗതികേടുണ്ടായാൽ സംരക്ഷിക്കുമെന്നും സിസ്റ്റർ അനുപമയുടെ പിതാവ് വർഗീസും മാധ്യമങ്ങേളാട് പറഞ്ഞു. ശബ്ദരേഖ തെളിവായി പൊലീസിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ കേള്‍ക്കാം

ആരെയും ഒത്തുതീർപ്പിനായി ചുമതലപ്പെടുത്തിയിട്ടില്ല –ജലന്ധർ രൂപത
േകാട്ടയം: ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെയുള്ള പരാതിയിൽ ആരെയും ഒത്തുതീർപ്പിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജലന്ധർ രൂപത. ഇത്തരത്തിൽ ഒരു ശ്രമവും നടത്തിയിട്ടില്ല. കന്യാസ്ത്രീയുമായി സംസാരിച്ച വൈദികന് രൂപതയുമായി ഒരു ബന്ധവുമില്ല. കേസ് നിയമത്തിെൻറ വഴിയിലൂെട തന്നെ മുന്നോട്ട് പോകണമെന്നാണ് സഭയുെട നിലപാടെന്നും രൂപത ചാൻസലർ ഫാ. ജോസ് സെബാസ്റ്റ്യൻ പറഞ്ഞു.

വൈദികനെതിരെ കേസെടുക്കും
കോട്ടയം: ജലന്ധർ ബിഷപ്പിനെതിരെയുള്ള പരാതി പിൻവലിക്കാൻ വാഗ്ദാനങ്ങൾ നൽകിയ വൈദികനെതിരെ കേസെടുേത്തക്കും. വൈദികൻ ഫോണിൽ സംസാരിച്ച സിസ്റ്റർ അനുപമയുടെ മൊഴി ഞായറാഴ്ച അന്വേഷണസംഘം രേഖപ്പെടുത്തി. സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതിയുണ്ടെന്ന് അന്വേഷണസംഘത്തെ അറിയിച്ച ഇവർ ഭൂമിയടക്കം വാഗ്ദാനം ചെയ്ത് മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജയിംസ് എർത്തയിലാണ് ഫോണിൽ സംസാരിച്ചതെന്നാണ് ഇവർ അന്വേഷണസംഘത്തെ അറിയിച്ചിരിക്കുന്നത്. ഫോൺ നമ്പർ അടക്കം വിവരങ്ങളും കൈമാറി. കന്യാസ്ത്രീയുടെ പരാതി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നും കോടതി അനുമതി നല്‍കിയാല്‍ വൈദികനെതിരെ കേസെടുക്കുമെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു.