അഫ്ഗാനിസ്ഥാനിലെ കാബൂളിൽ വെച്ച് വിവാഹത്തിനിടെ നടന്ന ബോംബാക്രമണത്തിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ 63 പേര് മരിക്കുകയും വരന്ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്തു . മിർവൈസ് എൽമി എന്ന യുവാവിന്റെ വിവാഹത്തിനിടെയാണ് ബോംബ് ആക്രമണം നടന്നത്. വധു സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു എങ്കിലും, തന്റെ സഹോദരനും കുടുംബവും മരണമടഞ്ഞ 63 പേരിൽ ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.  ആക്രമണത്തിന് ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. പ്രസിഡന്റ്‌ അഷ്‌റഫ്‌ ഗസനി ആക്രമണത്തെ തികച്ചും ക്രൂരമെന്ന് വിലയിരുത്തി. അതോടൊപ്പം തന്നെ ആക്രമണത്തിനു സഹായം ചെയ്തു കൊടുക്കുന്നത് താലിബാൻ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ യുഎസുമായി സമാധാന ചർച്ചകളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന താലിബാൻ ആക്രമണത്തെ അപലപിച്ചു.

വരാനായ മിർവൈസ് തന്റെ വിവാഹത്തിനിടെ നടന്ന ആക്രമണത്തിൽ തികച്ചും വേദനയിലാണ്. തന്റെ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതായി അദ്ദേഹം രേഖപ്പെടുത്തി. തന്റെ മുൻപിൽ സന്തോഷത്തോടെ ഇരുന്ന പല ബന്ധുക്കളുടെയും മൃതദേഹം കാണേണ്ടിവന്നതിന്റെ ഞെട്ടലിലാണ് അദ്ദേഹം. തന്നെ സഹോദരനും, കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമെല്ലാം തന്നെ വിട്ടുപിരിഞ്ഞ തായി അദ്ദേഹം പറഞ്ഞു. വധുവിന്റെ അച്ഛൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, ഏകദേശം 14 അംഗങ്ങളെ തങ്ങളുടെ കുടുംബത്തിൽ നിന്നും നഷ്ടപ്പെട്ടതായി പറഞ്ഞു.

ഐഎസ് നൽകിയ വിശദീകരണത്തിൽ തങ്ങളുടെ ചാവേറുകൾ ഒരാളാണ് സംഭവസ്ഥലത്ത് ആക്രമണം നടത്തിയതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഷിയാ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ഷിയാ മുസ്ലിം വിഭാഗത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആക്രമണം മനുഷ്യമനസ്സാക്ഷിക്ക് നേരെയുള്ള കടന്നു കയറ്റം ആണെന്ന് അഫ്ഗാനിസ്ഥാന്റെ ചീഫ് എക്സിക്യൂട്ടീവ് അബ്ദുള്ള വിലയിരുത്തി. താലിബാനും യുഎസു മായി സമാധാനചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ആക്രമണം. സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഗസനി പറഞ്ഞു .