മാഡ്രിഡ്: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെയുടെ ഭാവി അനിശ്ചിതത്വത്തിൽ. ആറു വർഷമായി ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിയുന്ന അസാൻജെയെ ഇക്വഡോർ ബ്രിട്ടനു കൈമാറിയേക്കുമെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് സർക്കാരുമായി താൻ സംസാരിച്ചെന്നും അന്തിമമായി അസാൻജെ എംബസി വിടേണ്ടിവരുമെന്നും ഇക്വഡോർ പ്രസിഡന്‍റ് ലെനിൻ മൊറീനോ സ്ഥിരീകരിച്ചു.

ഓസ്ട്രേലിയയിൽ ജനിച്ച അസാൻജെ 2012ലാണ് ഇക്വഡോർ എംബസിയിൽ അഭയം തേടിയത്. ലൈംഗികപീഡനക്കേസിൽ വിചാരണ നേരിടാനായി അസാൻജെയെ സ്വീഡനു കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചിരുന്നു.

സ്വീഡനിലെ കേസ് റദ്ദാക്കിയെങ്കിലും ജാമ്യവ്യവസ്ഥ ലംഘിച്ച് മുങ്ങിയതിന് അസാൻജെയ്ക്ക് എതിരേ ബ്രിട്ടൻ പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ് നിലവിലുണ്ട്. തന്നെ അറസ്റ്റ് ചെയ്ത് യുഎസിനു കൈമാറാനാണു ബ്രിട്ടന്‍റെ പദ്ധതിയെന്ന് അസാൻജെ ആരോപിക്കുന്നു. ഇറാക്ക്, അഫ്ഗാൻ യുദ്ധങ്ങളിൽ അമേരിക്കയെ പ്രതിക്കൂട്ടിലാക്കുന്ന ഒട്ടേറെ രേഖകളും നയതന്ത്ര കേബിളുകളും 2010ൽ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. കഴിഞ്ഞവർഷം അസാൻജെയ്ക്ക് ഇക്വഡോർ പൗരത്വം അനുവദിച്ചിരുന്നു.