‘ഞാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് തെറ്റാണെന്ന് മനസിലായി. മാപ്പു ചോദിക്കുന്നു..’ നടൻ ടിനി ടോം ഫെയ്സ്ബുക്ക് ലൈവിലെത്തി പറഞ്ഞ വാക്കുകളാണ്. അൽപം മുൻപ് ടിനി ടോം പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് അദ്ദേഹത്തെ പ്രതിഷേധത്തിലും രോഷത്തിലും ചാടിച്ചത്. ‘1672 ൽ ഒരു നാട്ടിൽ അക്രമാസക്തമായ ജനക്കൂട്ടം അവിടുത്തെ പ്രധാനമന്ത്രിയെ കൊന്നുതിന്നു..’

ഇതായിരുന്നു ടിനി ടോം പങ്കുവച്ച പോസ്റ്റ്. ‘വെറുതേ പറഞ്ഞുവെന്നയുള്ളൂ’ എന്ന് തലക്കെട്ടോടെ താരം പങ്കുവച്ച കുറിപ്പ് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രധാനമന്ത്രിയെ കൊല്ലാൻ പരോക്ഷമായി ആഹ്വനം ചെയ്തു എന്ന തരത്തിൽ പോസ്റ്റ് സൈബർ ലോകത്ത് പ്രചരിച്ചതോടെ പോസ്റ്റ് പിൻവലിച്ച് താരം മാപ്പു പറഞ്ഞു.

ഫെയ്സ്ബുക്ക് ൈലവിലെത്തിയാണ് ടിനി ടോം മാപ്പു പറഞ്ഞിരിക്കുന്നത്. തന്റെ പോസ്റ്റ് ചിലർ തെറ്റിദ്ധരിപ്പിച്ച് വ്യാഖ്യാനിക്കുകയായിരുന്നെന്നും പോസ്റ്റിട്ടത് തെറ്റായി പോയെന്ന് മനസിലായെന്നും ടിനി ടോം പറയുന്നു. എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും താരം വ്യക്തമാക്കി.