കോട്ടയം: ഗള്‍ഫിലുള്ള ഭര്‍ത്താവിന് കണ്ട് ആസ്വദിക്കാന്‍ യുവതി നഗ്‌നസെല്‍ഫിയെടുത്ത് അയച്ചുകൊടുത്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ആ നഗ്‌നവീഡിയോ തനിക്ക് കിട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ യുവതിയെ പീഡിപ്പിച്ചു. ഒന്നു രണ്ടും പ്രാവശ്യമല്ല, പലതവണ. എന്നു മാത്രമല്ല കൂട്ടുകാര്‍ക്ക് യുവതിയെ കാഴ്ചവയ്ക്കുകയും ചെയ്തു. കോട്ടയം, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനം. വിവരം വീട്ടില്‍ അറിഞ്ഞതോടെ മൂന്നു കുട്ടികളുടെ മാതാവുകൂടിയായ മുപ്പത്തിമൂന്നുകാരിയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി. താമസിക്കാന്‍ സ്ഥലം തേടി അലഞ്ഞ യുവതി അവസാനം ചങ്ങനാശേരിയിലെ ഒരു ഉസ്താതിന്റെ മുന്നില്‍ എത്തി എല്ലാം തുറന്നു പറഞ്ഞു. ഉസ്താതിന്റെ ഉപദേശപ്രകാരം യുവതി ചങ്ങനാശേരി പൊലീസിന് പരാതി നല്കുകയായിരുന്നു. ഇതോടെയാണ് പീഡന വീരനായ കൂട്ടുകാരനെ പൊലീസ് പിടികൂടിയത്.
ഈരാറ്റുപേട്ട തീക്കോയിലാണ് സംഭവം. തീക്കോയി എസ്‌റ്റേറ്റ് പുളിക്കല്‍ ഫസില്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഈരാറ്റുപേട്ട സി.ഐ എസ്.എം.റിയാസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗള്‍ഫില്‍ മസ്‌കറ്റിലാണ് യുവതിയുടെ ഭര്‍ത്താവ്. ഇവരുടേത് പ്രേമവിവാഹമായിരുന്നു. ക്രിസ്ത്യന്‍ സമുദായാംഗമായ യുവതിയെ മതംമാറ്റി മുസ്ലീം സമുദായാംഗമാക്കിയശേഷമായിരുന്നു വിവാഹം. ഇതോടെ യുവതിയുടെ വീട്ടുകാര്‍ ബന്ധം വിച്ഛേദിച്ചു. ഭര്‍തൃവീട്ടുകാരാവട്ടെ, യുവതിയുമായി അത്ര അടുപ്പം കാട്ടിയതുമില്ല.

ഭര്‍തൃവീടിന്റെ അടുത്തുതന്നെ ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു യുവതി താമസിച്ചിരുന്നത്. ഒപ്പം മൂന്നു കുട്ടികളുമുണ്ട്. രാത്രിയില്‍ ഭര്‍ത്താവിന്റെ ഉമ്മ വന്ന് യുവതിക്ക് കൂട്ടുകിടന്നിരുന്നു. ഇടയ്ക്കിടയ്ക്ക് തന്റെ നഗ്‌നവീഡിയോകള്‍ വാട്ട്‌സാപ്പുവഴി അയച്ചുകൊടുത്ത് ഭര്‍ത്താവിനെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പരമ രഹസ്യമായിരുന്നു. അടുത്തയിടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ താഴെവീണ് കേടായതോടെയാണ് സംഗതി പ്രശ്‌നമായത് .

ഫോണ്‍ നന്നാക്കാന്‍ യുവതി ഭര്‍ത്താവിന്റെ കൂട്ടുകാരനായ ഫസിലിന്റെ സഹായം തേടി. ഈരാറ്റുപേട്ടയിലെ ഒരു കടയില്‍കൊടുത്താണ് അയാള്‍ മൊബൈല്‍ഫോണ്‍ നന്നാക്കിയത്. പത്തുമിനിറ്റിനകം നന്നാക്കി ഫോണ്‍ തിരികെ നല്കുകയും ചെയ്തു. ഈ മൊബൈലില്‍ നഗ്‌നചിത്രങ്ങളുണ്ടായിരുന്നുവെന്ന് കടക്കാരന്‍ പറഞ്ഞെന്നും ആ ചിത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അയാള്‍ യുവതിയെ പല വട്ടം പീഡിപ്പിക്കുകയായിരുന്നു. തന്റെ നഗ്‌ന വീഡിയോകള്‍ ഇന്റര്‍നൈറ്റില്‍ അപ് ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പലയിടങ്ങളിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് ഈരാറ്റുപേട്ട സി.ഐക്ക് നല്കിയ യുവതിയുടെ പരാതിയില്‍ പറയുന്നു.