സുരേഷ് നാരായണൻ

വിഫലമായൊരു വിനോദയാത്രയുടെ അഴുക്കുമെഴുക്കുകൾ കഴുകിക്കളയാനാണ് ആ പുഴക്കടവിലേക്കു പോയത്.

‘ഇറങ്ങാൻ പറ്റില്ല! വന്യതയുടെ ഓളങ്ങളിളക്കിക്കൊണ്ടതു പറഞ്ഞു.

‘ഞാൻ ആണുങ്ങളുടെ പുഴയാണ്!’

‘ഞാനത് വിശ്വസിക്കില്ല. അങ്ങനെയെങ്കിൽ പെണ്ണുങ്ങളുടെ പുഴയെവിടെ?’

ഒരു നിമിഷം.. ഒഴുക്കു നിലച്ചു!

‘അത്… കല്യാണത്തിനു ശേഷം അതിൻറെ ഒഴുക്കു വറ്റിപ്പോയി. മാനം ലോറികയറി പോയി’

 

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. 15 വർഷത്തെ ബാങ്കിംഗ് പരിചയം.ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടർന്ന് പോരുന്നു.
ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രഥമ കവിതാസമാഹാരം ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങും.