ജയേഷ് കൃഷ്ണൻ വി ആർ

ഓസ്ട്രേലിയൻ കാടുകളിലെ തീപിടുത്തത്തിൽ എത്ര മൃഗങ്ങൾ ചത്തു എന്നതിനെക്കുറിച്ച് കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. എന്നാൽ സിഡ്നി സർവകലാശാലയിലെ ഓസ്ട്രേലിയൻ ജൈവവൈവിധ്യത്തെ കുറിച്ച് വിദഗ്ധനായ പ്രൊഫസർ ക്രിസ് ഡിക്ക്മാൻ ഒരു കണക്ക് പുറത്തു വിട്ടിരിക്കുന്നു. ഇതു പ്രകാരം 480 ദശലക്ഷം മൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു എന്ന് പറയുന്നു.

അദ്ദേഹം ആ കണക്കുകളോടൊപ്പം സൂചിപ്പിച്ചിരിക്കുന്നത് തീയുടെ നേരിട്ടുള്ള ഫലമായി മരിക്കുന്നതിനേക്കാൾ കൂടുതൽ അത് ബാധിച്ച മൃഗങ്ങളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന പ്രസ്താവനയാണിത്. അഗ്നിബാധയുണ്ടായ ഭൂമിയുടെ അളവ് കൊണ്ടാണ് അവർ ഈ കണക്കിൽ എത്തിയിരിക്കുന്നത്. കങ്കാരു , എമു പോലെയുള്ള വലിയ മൃഗങ്ങൾക്കും പല പക്ഷികൾക്കും തീ അടുക്കുമ്പോൾ അകന്നു പോകാൻ കഴിയും. തീയിൽ നിന്ന് രക്ഷപ്പെട്ടവരിൽ പലരും ഭക്ഷണമോ പാർപ്പിടാമോ ഇല്ലാത്തതിനാൽ പിന്നീട് മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ കണക്കുകളിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം ന്യൂ സൗത്ത് വെയിൽസിൽ നാശനഷ്ടം ഉണ്ടായതിനെ കുറിച്ച് മാത്രമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. എന്നാൽ തീ വിക്ടോറിയയിലേക്ക് പടർന്നു. അതിനാൽ കണക്കുകളിൽ സൂചിപ്പിച്ചിരിക്കുന്നതിനേക്കാൾ കൂടുതൽ മൃഗങ്ങളെ അത് ബാധിച്ചേക്കാം.

ഈ കണക്കുകൾ ഒരു എസ്റ്റിമേറ്റ് മാത്രമാണെന്ന് അത് പുറത്തുകൊണ്ടുവന്നവർ പറയുന്നു. ഉരഗങ്ങളുടെ എണ്ണം അനിശ്ചിതത്വത്തിലാണ്. ഇവിടെ വന്നിരിക്കുന്ന കണക്കുകളിൽ മുക്കാൽഭാഗവും തീ ബാധിച്ചിരിക്കുന്നത് ഉരഗങ്ങളെയാണ്.

പല ജീവികളുടെയും കാട്ടുതീയ്ക്ക് മുൻപുള്ള സാന്ദ്രതയുടെ കണക്ക് ലഭ്യമല്ല. അതിനാൽ മറ്റ് ജീവജാലങ്ങളുടെ അറിയപ്പെടുന്ന സാന്ദ്രതയിൽ നിന്ന് അവ കണക്കാക്കേണ്ടതുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് റീഡിങ് ലെ ബ്ലൈഡ് ഇക്കോളജി പ്രൊഫസർ ടോം ഒലിവർ പറയുന്നു.

തീ ബാധിച്ച മൃഗങ്ങളിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ കൊല്ലപ്പെട്ടുവെന്ന് തോന്നുന്നില്ല. എന്നിരുന്നാലും അവ ദീർഘകാലം നിലനിൽക്കുമോ എന്നത് സംശയകരമാണ് എന്ന് യോർക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സർ കോളിൻ ബിൽ പറഞ്ഞു.