തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ വിജിലന്‍സ് പരിശോധിക്കും. സ്വമേധയാ ദ്രുതപരിശോധനയ്ക്കുള്ള സാധ്യതയാണ് വിജിലന്‍സ് പരിശോധിക്കുന്നത്.

ജോസ് കെ മാണി, വി എസ് ശിവകുമാര്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലാണ് വിജിലന്‍സ് പരിശോധിക്കാനൊരുങ്ങുന്നത്. കോഴക്കേസില്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തല്‍ ബിജു രമേശ് തിങ്കളാഴ്ച വീണ്ടും ആവര്‍ത്തിച്ചിരുന്നു.

കെപിസിസിയ്ക്ക് ഒരു കോടി രൂപയും അന്ന് മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും കെ ബാബുവിന് 50 ലക്ഷം രൂപയും നല്‍കിയെന്നാണ് ബിജു രമേശ് പറഞ്ഞത്. ബാര്‍ കോഴ ആരോപണം പിന്‍വലിക്കാന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.