ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയുടെയും മണ്ടന്‍ പ്രസ്താവനകള്‍ക്ക് പിന്തുണയുമായി ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ്. ഗുജറാത്ത് മുഖ്യമന്ത്രിപുരാതന കാലത്തെ ഗൂഗിളായി നാരദനെ വിശേഷിപ്പിച്ചതില്‍ എന്താണ് തെറ്റെന്നാണ് ടിജി മോഹന്‍ദാസ് ചോദിക്കുന്നത്.

”നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു – ഗൂഗിള്‍ തോറ്റുപോകും: എന്നു പറഞ്ഞാല്‍ എന്താ ഇത്ര വലിയ കുഴപ്പം?” മെന്ന് ട്വിറ്ററിലൂടെ ടിജി മോഹന്‍ദാസ്ചോ ദിക്കുന്നു.

നേരത്തെ പുരാതന കാലത്തെ ഗൂഗിളായി നാരദനെ വിശേഷിപ്പിച്ച് റൂപാനി രംഗത്ത് വന്നിരുന്നു. ഗൂഗിളിനെ പോലെ ലോകത്തിലെ സകല കാര്യങ്ങളിലും നാരദനു അറിവുണ്ടായിരുന്നു. മനുഷ്യ ധര്‍മ്മത്തിനും മാനവിക പുരോഗതിക്കും വേണ്ടിയാണ് നാരദന്‍ വിവരങ്ങള്‍ ശേഖരിച്ചത്. ലോകത്തിലെ സകല വിവരങ്ങളും ഗൂഗിളിന് അറിയുന്ന പോലെ തന്നെ അന്ന് നാരദനും അറിയാമായിരുന്നു. ‘ദേവര്‍ഷി നാരദ് ജയന്തി’ ആഘോഷത്തില്‍ സംസാരിക്കുമ്പോഴാണ് വിജയ് റൂപാനി ഇക്കാര്യം പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായ പരിഹാസവും ട്രോളും ഏറ്റുവാങ്ങുമ്പോഴാണ് പ്രസ്താവനയ്ക്ക് പൂര്‍ണ പിന്തുണയുമായി മോഹന്‍ദാസ് എത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്.

‘സര്‍ക്കാര്‍ ജോലിക്ക് പുറകെയുള്ള ഓട്ടം നിര്‍ത്തി പശുവിനെ കറക്കൂ, ലക്ഷങ്ങള്‍ സമ്പാദിക്കൂ, അല്ലെങ്കില്‍ മുറുക്കാന്‍ കട തുറക്കൂ’. എന്ന ത്രിപുര മുഖ്യമന്ത്രിയുടെ യുവാക്കളോടുള്ള ഉപദേശത്തിനും ബിജെപി നേതാവ് പിന്തുണ നല്‍കിയിയിട്ടുണ്ട്.
യുവാക്കളെ ഉപദേശിച്ച്

”പിഎസ്സി വഴി മുപ്പത്തഞ്ചാം വയസ്സില്‍ ജോലി കിട്ടുന്നതുവരെ ഭൂമിക്കു ഭാരമാകാതെ പശുവിനെ വളര്‍ത്താന്‍ പറഞ്ഞാല്‍ എന്താ കുഴപ്പം?” മെന്ന് ടിജി മോഹന്‍ദാസ് ചോദിക്കുന്നത്.

‘സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കുന്നതെന്തിന്? ബിരുദക്കാര്‍ പശുവിനെ വാങ്ങി കറവ തുടങ്ങിയാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപയെങ്കിലും സമ്പാദിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറകെ നടക്കുന്ന ചെറുപ്പക്കാര്‍ മുറുക്കാന്‍ കട തുടങ്ങിയിരുന്നെങ്കിലോ, അവര്‍ക്കിപ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലന്‍സ് ഉണ്ടാകുമായിരുന്നു.’ എന്നാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞത്.

ടിജി മോഹന്‍സാദിന്റെ ട്വീറ്റുകള്‍ പലപ്പോഴും ട്രോളുകള്‍ ഏറ്റുവാങ്ങാറുണ്ട്. ഈ ട്വീറ്റുകളെയും ട്രോളന്‍മാര്‍ വെറുതെ വിട്ടിട്ടില്ല.