ന്യൂസ് ഡെസ്ക് മലയാളം യുകെ

52 കാരനായ നിഗൽ സ്‌കി, 32കാരിയായ അഗത മഗേഷ് ഇയമലായിയെ കാണാനാണ് സെപ്റ്റംബറിൽ നിയമം ലംഘിച്ചത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ സിംഗപ്പൂരിൽ എത്തിയാൽ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ കഴിയണം. നിയമം തെറ്റിക്കുന്നവർക്ക് പിഴയും ആറുമാസം തടവുമാണ് ശിക്ഷ.

തിങ്കളാഴ്ച ജില്ലാ കോടതിയിൽ നടന്ന വിസ്താരത്തിൽ വിവാഹിതരായിക്കഴിഞ്ഞ ഇരുവരും കുറ്റസമ്മതം നടത്തിയിരുന്നു. സ്കീ മുറിവിട്ടു മൂന്നു തവണ പുറത്ത് പോയതായി കണ്ടെത്തിയിട്ടുണ്ട്.
സിംഗപ്പൂരിലെ റിറ്റ്സ് കാൾട്ടൺ മില്ലേനിയ ഹോട്ടലിൽ സ്കി ക്വാറന്റൈനിലായിരുന്നപ്പോൾ അഗത അതേ ഹോട്ടലിൽ മുറിയെടുത്തു. 17 സെറ്റ് പടവുകൾ നടന്നുകയറി ആണ് സ്കീ അഗതയെ കാണാൻ എത്തിയത്. അഗത തന്റെ കാമുകനുവേണ്ടി എമർജൻസി എക്സിറ്റ് വാതിൽ തുറന്നു നൽകി.

ഏഴ് മണിക്കൂറോളം അവർ ഇത്തരത്തിൽ ഒരുമിച്ച് ചെലവിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്നുള്ളതാണ് ഇരുവരുടേയും പേരിലുള്ള പ്രധാന ആരോപണം. സ്കീയ്ക്ക് നാല് ആഴ്ച ജയിൽവാസവും 750 സിംഗപ്പൂർ ഡോളർ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. പ്രണയത്തിനു വേണ്ടിയാണ് ഇവർ ക്വാറന്റൈൻ ലംഘിച്ചതെന്ന് ഇരുവർക്കും വേണ്ടി ഹാജരായ വക്കീൽ കോടതിയോട് പറഞ്ഞത്.