Sports

സ്വന്തം ലേഖകൻ

ലണ്ടൻ : ക്രിക്കറ്റിൻ്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ മൈതാനങ്ങളെ ചൂടുപിടിപ്പിക്കുവാൻ കേരള സൂപ്പർ ലീഗ് എന്ന പേരിൽ മലയാളികൾക്കു മാത്രമായി യുകെയിലെ 8 റീജിയണിലെ മൈതാനങ്ങളിൽ 32 ടീമുകൾ T20 ക്രിക്കറ്റിനായി തയ്യാറെടുക്കുന്നു. യുകെയിലെത്തിയ കാലം മുതൽ ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ കവൻട്രിയിലെ ലിജുവും നോർത്താപ്ടണിൽ നിന്നും റോസ്ബിനും , ബാബുവും , പ്രണവും കൂടാതെ ലണ്ടനിൽ നിന്നുള്ള കിജിയും ഒന്നിച്ചു ചേർന്ന് ഇതിനോടകം നിരവധി ടൂർണമെൻ്റുകൾ യുകെയിൽ പലയിടത്തും വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട് . അവർ തന്നെയാണ് ഈ കേരള സൂപ്പർ ലീഗ് ക്രിക്കറ്റിന് ഇത്തവണയും ചുക്കാൻ പിടിക്കുന്നത്.

 

ഇംഗ്ലണ്ടിലെ ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പന് വിരാമമിട്ടുകൊണ്ട് ബിലാത്തിയിലെ പ്രഥമ T20 ക്രിക്കറ്റ് പൂരത്തിന് ഇംഗ്ലണ്ടിന്റെ പൂന്തോട്ടമായ കെന്റിൽ ഈ മാസം 14-ാം തീയ്യതി ഞായറാഴ്ച കൊടിയേറുകയാണ്. എട്ടു സോണുകളിൽ നിന്നും 32 ടീമുകളാണ് 20 ഓവർ ക്രിക്കറ്റിൽ അങ്കത്തിനിറങ്ങുന്നത്.

ഐ പി എല്ലിന്റെ പ്രചോദനം ഉൾകൊണ്ട് ഇംഗ്ലണ്ടിലെ ഒരുപറ്റം മലയാളി ക്രിക്കറ്റ് ആരാധകർ ചേർന്നാണ് L G R ACADEMY KERALA SUPER LEAGUE T20 എന്ന പേരിൽ പുതിയൊരു ക്രിക്കറ്റ് മാമാങ്കത്തിന്ന് തുടക്കം കുറിയ്ക്കുന്നത് . യുകെയിലെ വിവിധ ക്രിക്കറ്റ് മൈതാനങ്ങളിൽ നടക്കുന്ന ഈ കേരള സൂപ്പർ ലീഗ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മൈതാനങ്ങളെ ചൂടു പിടിപ്പിക്കും എന്നതിൽ സംശയമില്ല. അതോടൊപ്പം തന്നെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഈ ക്രിക്കറ്റ് ലീഗ് ഒരു മുതൽ കൂട്ടായി മാറുമെന്നും ഉറപ്പാണ് .

മത്സര വിജയികളെ കാത്തിരിക്കുന്നത് നിരവധിയായ സമ്മാനങ്ങളാണ്.

First prize : £2500 + Trophy
Second prize : £1500 + Trophy
Semi finalist : £500+ Trophy
Quarter finalist: £250 + Trophy

1. Best batmen : Cash prize + Trophy
2. Best bowler : Cash prize + Trophy
3. Best wicket keeper : Cash prize + Trophy
4. Best fielder : Cash prize + Trophy
5. Most valuable player : Cash prize + Trophy
6. Fair Play Award : Trophy

Man of the matches for all the matches.

യുകെ മലയാളികളുടെ പ്രഥമ T20 ലീഗായ കേരള സൂപ്പർ ലീഗ് ക്രിക്കറ്റിന്റെ (KSL) ആഘോഷങ്ങളിലേക്ക് യുകെയിലെ ഒരോ ക്രിക്കറ്റ് പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ROSBIN RAJAN. 07881237894

LIJU LAZER 07429325678

KIJI KOTTAMAM 07446936675

PRANAV PAVI 07435508303

BABU THOMAS. 07730883823

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയ്ക്ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 24-ാം തീയതി യുകെയിലെ മലയാളികൾക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. ഇതിനോടകം ഇംഗ്ലണ്ടിലും, സ്കോട്‌ലൻഡിലുമുള്ള നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

വെസ്റ്റ് യോർക്ക് ഷെയറിലെ കായികപ്രേമികൾക്ക് ആവേശമായി മലയാളികളുടെ ഇടയിൽ സ്പോട്സിനെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി വെയ്ക്ക് ഫീൽഡ് കേന്ദ്രമായി വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് സ്പോർട്സ് ആന്റ് ഗെയിംസ് ക്ലബ് പ്രവത്തിക്കുന്നത് . ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കായികവിനോദങ്ങൾക്കുള്ള പ്രസക്തി വലുതാണ്. ഫുട്ബോൾ , ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങി അംഗങ്ങളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉപകരിക്കുന്ന ഇൻഡോർ, ഔട്ട്ഡോർ കായികവും, കായികേതരവുമായി വിനോദങ്ങൾക്ക് വെയ്ക്ക് ഫീൽഡ് വാരിയേഴ്സ് അംഗങ്ങൾക്ക് പിന്തുണ നൽകും.

 

ജൂൺ 24-ാം   തീയതി നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് യഥാക്രമം ഒന്നാം സമ്മാനമായി 750 പൗണ്ടും രണ്ടാം സമ്മാനാർഹർക്ക് 400 പൗണ്ടും ലഭിക്കും. ഇതിനുപുറമേ മികച്ച കളിക്കാരനും, ഏറ്റവും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും, മികച്ച ഗോളിക്കും സമ്മാനം ഉണ്ട് . വെസ്റ്റ് യോർക്ക്‌ഷെയറിലെ തന്നെ മികച്ച ഫുട്ബോൾ ഗ്രൗണ്ടിലൊന്നായ വെസ്റ്റ് റൈഡിങ് എഫ് എ ഗ്രൗണ്ടാണ് മത്സരങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. 16 വയസ്സിന് മുകളിലുള്ളവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം . കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

ജിമ്മി ദേവസിക്കൂട്ടി – 079311 999 22
സജേഷ്  കെ എസ് – 0758799 6436
സാന്റോ മാത്യു – O74048801 36
ജെറിൻ കെ ജെയിംസ് – 07721 705747
venue : West Riding FA
LS 26 8 NX

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം കെവിന്‍ പീറ്റേഴ്സണ്‍. കര്‍ണാടക ബന്ദിപ്പുര്‍ കടുവാസങ്കേതത്തില്‍ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനത്തിനായി മോദി എത്തിയ ചിത്രം ട്വീറ്റ് ചെയ്താണ് പീറ്റേഴ്സണിന്റെ പ്രശംസ.

‘ഐക്കോണിക്! വന്യമൃഗങ്ങളെ ആരാധിക്കുകയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ അവയ്ക്കൊപ്പം സമയം ചെലവഴിക്കുമ്പോള്‍ വളരെ ആവേശഭരിതനാവുകയും ചെയ്യുന്ന ഒരു ലോക നേതാവ്. ഓര്‍ക്കുക, തന്റെ കഴിഞ്ഞ ജന്മദിനത്തിന് അദ്ദേഹം ചീറ്റകളെ ഇന്ത്യയിലെ കാട്ടിലേക്ക് തുറന്നുവിട്ടിരുന്നു. ഹീറോ’-എന്നായിരുന്നു പീറ്റേഴ്സണ്‍ന്റെ ട്വീറ്റ്.

സേവ് അവര്‍ റൈനോസ് ഇന്‍ ആഫ്രിക്ക ആന്റ് ഇന്ത്യ (സോറൈയ്) എന്ന ചാരിറ്റി സംഘടനയുടെ പേരില്‍ അറിയപ്പെടുന്ന കെവിന്‍ പീറ്റേഴ്സണ്‍ ക്രിക്കറ്റര്‍ക്ക് പുറമേ മൃഗസംരക്ഷണവാദി കൂടിയാണ്. കഴിഞ്ഞ മാസം ന്യൂഡല്‍ഹിയിലെ ജി 20 സമ്മിറ്റിനിടെ അദ്ദേഹം മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷായുമായും അന്ന് പീറ്റേഴ്സണ്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയുടെ 73-ാം റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിനും നേരത്തെ പീറ്റേഴ്സണ്‍ നന്ദി അറിയിച്ചിരുന്നു.

 

ഐഎസ്എല്‍ ഫുട്‌ബോളില്‍ ബെംഗുളൂരു എഫ്‌സിക്കെതിരായ പ്ലേഓഫ് മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്‌സിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നാല് കോടി രുപ പിഴയിട്ടിരുന്നു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് പരസ്യമായി മാപ്പും പറയണം. അല്ലാത്ത പക്ഷം ആറ് കോടി രൂപ പിഴ ഒടുക്കണം. എന്തായാലും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കാതെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഈ പ്രശ്‌നത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുമായാണ്.

ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ട ക്ഷമാപണകുറിപ്പിൽ പറയുന്നത് ഇങ്ങനെ- മാർച്ച് 3 ന് ബാംഗ്ലൂർ എഫ് സിയുമായി നടന്ന മത്സരത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് ഞങ്ങൾ ക്ഷമ ചോദിക്കുന്നു . ഞങ്ങൾ അപ്പോൾ കാണിച്ച ആവേശത്തിൽ സംഭവിച്ചതാണ് അതൊന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഞങ്ങളുടെ പെരുമാറ്റം നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്നു. ഇന്ത്യൻ ഫുട്‍ബോൾ ഫെഡറേഷനോട് ഞങ്ങൾക്ക് ബഹുമാനമുണ്ട്. ആയതിനാൽ തന്നെ ഇത്തരത്തിൽ ഒരു സംഭവം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് പറയുന്നു.

എന്തായലും ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞതോടെ വിവാദങ്ങൾ അവസാനിക്കാനാണ് സാധ്യത. കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങാൻ ടീമിന് ഉദ്ദേശമില്ലെന്ന് വ്യക്‌തമാണ് .

കളിക്കാരെ തിരിച്ചുവിളിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് 10 മല്‍സരങ്ങളില്‍നിന്ന് വിലക്കിയിരുന്നു . ഒപ്പം അഞ്ചുലക്ഷം രൂപ പിഴയും ചുമത്തി. പരിശീലകനും പരസ്യമായി മാപ്പുപറയണം അല്ലെങ്കില്‍ പിഴത്തുക 10 ലക്ഷമാകും. കൂടാതെ ഡ്രസിങ് റൂമിലോ സൈഡ് ബെഞ്ചിലോ പരിശീലകന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല.

 

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുപി പോലീസ് എൻകൗണ്ടറിൽ വധിച്ചു. മുസാഫർനഗർ ജില്ലയിലെ ഷാപൂർ ഗ്രാമത്തിൽ പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് റാഷിദ് എന്ന പ്രതി കൊല്ലപ്പെട്ടത്.

ഇയാൾ രണ്ട് വർഷത്തിലേറെയായി ഒളിവിലായിരുന്നു. പ്രതിയെക്കുറിച്ച് വിവരം നൽകുന്നയാൾക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാൾക്കെതിരെ ഒരു ഡസനോളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ഡിഎസ്പി (ബുധാന) വിനയ് കുമാർ ഗൗതം അറിയിച്ചിരിക്കുന്നത്.

മൊറാദാബാദിൽ ഒളിവിൽ കഴിയുകയായിരുന്നു റാഷിദ്. ഇയാൾ അടുത്ത കൃത്യത്തിനായി മുസാഫർനഗറിലെത്തിയിരുന്നു. ഈ സമയത്താണ് കൂട്ടാളിക്കൊപ്പം ബൈക്കിൽ വരികയായിരുന്ന റാഷിദിനെ പോലീസ് തടഞ്ഞത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെടിവയ്പിൽ ഷാപൂർ എസ്എച്ച്ഒ ബബ്ലു കുമാറിനും വെടിയേറ്റു. പരിക്കേറ്റ റാഷിദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.

2020 ഓഗസ്റ്റിലാണ് റെയ്നയുടെ അമ്മാവൻ അശോക് കുമാർ, മകൻ കൗശൽ കുമാർ, ഭാര്യ ആശാ റാണി എന്നിവർ ഉൾപ്പടെയുള്ള കുടുംബത്തെ പഞ്ചാബിലെ പത്താൻകോട്ടിൽ തരിയലിൽ വെച്ച് ‘ഛഹ് മാർ ഗ്യാങ്’ ആക്രമിച്ചത്. അശോക് കുമാർ സംഭവസ്ഥലത്തുവെച്ചും ഭാര്യയും മകനും ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സംഘം കൊള്ളയടിച്ചിരുന്നു.

ഈ ആക്രമണത്തോടെ ഐപിഎൽ-2020 സീസണിൽ നിന്ന് റെയ്‌ന പിന്മാറിയിരുന്നു. 2021 ജൂലൈയിൽ, സംഘത്തിന്റെ മുഖ്യ സൂത്രധാരൻ ചജ്ജുവിനെ ബറേലിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സെപ്റ്റംബറിൽ മുസാഫർനഗറിൽ വെച്ച് രണ്ട് പേരെ കൂടി പിടികൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട 12 ലധികം പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഷിബു മാത്യൂ.
സ്പോട്സ് ഡെസ്ക്. മലയാളം യുകെ.
യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സംഘടിപ്പിച്ച ഡബിൾസ് ബാറ്റ്മിൻ്റൺ ടൂർണ്ണമെൻ്റിന് ഷെഫീൽഡിൽ തിരശ്ശീല വീണു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് ഒരു മണിക്ക് ഷെഫീൽഡിലെ ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോട്സ് സെൻ്ററിൽ യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ ഉദ്ഘാടനം ചെയ്ത ടൂർണ്ണമെൻ്റിൽ യോർക്ഷയർ ആൻ്റ് ഹംബർ റീജിയണിൽ നിന്നായി 20 ഓളം ടീമുകൾ പക്കെടുത്തു. മൂന്ന് കോർട്ടുകളിലായിട്ടാണ് മത്സരം നടന്നത്. തുടക്കം മുതലേ അത്യന്തം വാശിയേറിയ മത്സരങ്ങളാണ് ഓരോ ടീമും കാഴ്ച്ചവെച്ചത്. കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ഫൈനൽ മത്സരത്തിനൊടുവിൽ ശിറാസ് ഹാസെൽ അരുൺ K S സഖ്യം കപ്പിൽ മുത്തമിട്ടു. ആൻ്റോ ജോസ് ക്രിസ് കുമാർ സഖ്യം റണ്ണേഴ്സപ്പായി. ജോസഫ് പ്രിൻസ് സാമുവേൽ ജോസഫ് സഖ്യം മൂന്നാമതെത്തി.

മിക്സഡ് ഡബിൾസ് വിഭാഗത്തിൽ തന്മയ തോമസ് ജെറിൻ ആൻ്റണി സഖ്യം ജേതാക്കളായി. ബിജു ചാക്കോ ലീനുമോൾ ചാക്കോ സഖ്യം റണ്ണേഴ്സപ്പായി.
വൈകിട്ട് ആറുമണിക്ക് നടന്ന ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.

യുക്മ യോർക്ഷയർ ആൻ്റ് ഹംബർ റിജണൽ ഡബിൾസ് ബാറ്റ്മിൻ്റൻ ടൂർണ്ണമെൻ്റിന് റീജിയണിൽ നിന്ന് നിസ്വാർത്ഥമായ സഹകരണമാണ് ലഭിച്ചത്. 16 ടീമുകളെ മാത്രം ഉൾപ്പെടുത്തി ടൂർണ്ണമെൻ്റ് നടത്താനായിരുന്നു സംഘാടകർ പ്ലാൻ ചെയ്തിരുന്നത്. ടൂർണ്ണമെൻ്റ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ടീമുകളുടെ എണ്ണം പതിനാറ് കഴിഞ്ഞു. ഒടുവിൽ ടീമുകളുടെ എണ്ണം ഇരുപതിൽ എത്തിയപ്പോൾ രജിസ്ട്രേഷൻ നിർത്തിവെയ്ക്കേണ്ടതായി വന്നുവെന്ന് റീജണൽ പ്രസിഡൻ്റ് വർഗ്ഗീസ് ഡാനിയേൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. യുക്മ എന്ന സംഘടനയുടെ സ്വീകാര്യതയാണ് ടൂർണ്ണമെൻ്റിലുടനീളം കണ്ടത്.

യുക്മ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം സാജൻ സത്യൻ, നാഷണൽ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോ, യോർക്ഷയർ ആൻ്റ് ഹംബർ റീജിയൺ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻ്റ് സിബി മാത്യൂ, ജോയിൻ്റ് സെക്രട്ടറി ജിന്നറ്റ് അവറാച്ചൻ, സജിൻ രവീന്ദ്രൻ സ്പോട്സ് കോർഡിനേറ്റർ ബാബു സെബാസ്റ്റ്യൻ, എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി. അറ് മണിക്ക് ആവേശകരമായ ടൂർണ്ണമെൻ്റിന് തിരശ്ശീല വീണു.

“ൻ്റെ പീടിക” ഗ്രോസറി ഷോപ്പ് ഷെഫീൽഡാണ് ടൂർണ്ണമെൻ്റിൻ്റെ പ്രധാന സ്പോൺസർ.

 

 

 

 

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് സഹതാരമായ യുസ്‌വേന്ദ്ര ചഹലിനെ മലയാളം പഠിപ്പിച്ച് സഞ്ജു സാംസൺ. മലയാളം പഠിപ്പിക്കുക മാത്രമല്ല മാമുക്കോയ തകർത്തഭിനയിച്ച ‘കീലേരി അച്ചു’വെന്ന കഥാപാത്രത്തെ റീൽസിലൂടെ അഭിനയിക്കുകയും ചെയ്‌ത്‌ കൈയടി വാങ്ങുകയാണ് ഇരുവരും. രസകരമായി അവതരിപ്പിച്ച വീഡോയോയിൽ ചഹലാണ് കീലേരി അച്ചുവായി എത്തുന്നത്.

മറുഭാഗത്ത് ജയറാം അവതരിപ്പിച്ച കഥാപാത്രമായി സഞ്ജു സാംസണും എത്തുന്നു. വീഡിയോയുടെ അവസാനം ചഹലിന് ‘തഗ് ലൈഫ്’ പരിവേഷവും നൽകാൻ അവർ മറന്നിട്ടില്ല. നിരവധി ആരാധകരാണ് വീഡിയോ പങ്കുവച്ച് രംഗത്ത് വന്നിരിക്കുന്നത്. നേരത്തെയും ചഹലിന്റെ റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

 

 

View this post on Instagram

 

A post shared by Sanju V Samson (@imsanjusamson)

ഇന്ത്യന്‍ ക്രിക്കറ്റിലെ കൂളായ താരമാണ് ശിഖര്‍ ധവാന്‍. ഒന്നിനോടും വലിയ അത്യാര്‍ത്തിയില്ലാത്ത മനുഷ്യനെന്നാണ് ധവാനെ സഹതാരങ്ങള്‍ വിശേഷിപ്പിക്കുന്നത്. കോടീശ്വരനായ ബിസിനസുകാരന്റെ മകനായി ജനിച്ച ധാവന്‍ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് വരവ് അറിയിക്കുന്നത്.

ബംഗ്ലാദേശില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലെ ടോപ് സ്‌കോറര്‍ ഈ ഇടംകൈയന്‍ ബാറ്ററായിരുന്നു. കുടുംബജീവിതത്തിലും വ്യത്യസ്തത പയറ്റിയ ധവാന്‍ തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള യുവതിയെയാണ് വിവാഹം കഴിച്ചത്.

എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആ ബന്ധം വേര്‍പ്പെട്ടു. ഇപ്പോള്‍ മോശം അവസ്ഥയിലൂടെയാണ് താല്‍ക്കാലികമായെങ്കിലും ധവാന്‍ കടന്നു പോകുന്നത്. വിവാഹ ബന്ധത്തില്‍ തെറ്റു പറ്റിയെന്നും തിടുക്കത്തില്‍ ആരും വിവാഹത്തിലേക്ക് പോകരുതെന്നും ധവാന്‍ അടുത്തിടെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ജീവിതത്തില്‍ എല്ലാ സമാധാനവും നഷ്ടപ്പെട്ട മറ്റൊരു സംഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഇന്ത്യന്‍ താരം. ആദ്യമായി ടാറ്റൂ ചെയ്തപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെച്ചത്. 14-ാം വയസില്‍ മണാലിയിലേക്ക് യാത്ര പോയെന്നും അന്നാണ് ആദ്യമായി ടാറ്റൂ ചെയ്തതെന്നും ധവാന്‍ പറയുന്നു.

അന്നെനിക്ക് വെറും 14-15 വയസ്സുള്ള സമയം. ആയിടയ്ക്കാണ് ഞങ്ങള്‍ മണാലിക്ക് യാത്ര പോകുന്നത്. അവിടെവെച്ച് ആരോടും പറയാതെ രഹസ്യമായി ശരീരത്തിന്റെ പിന്‍ഭാഗത്ത് ടാറ്റൂ ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്.

വീട്ടുകാരില്‍ നിന്നും ആ ടാറ്റു മൂന്ന് നാല് മാസം ഒളിപ്പിച്ചുവെച്ചു. എന്നാല്‍ അച്ഛന്‍ അതു കണ്ടെത്തി. നല്ല അടിയും കിട്ടി. പിന്നീട് എന്റെ സമാധാനം നഷ്ടപ്പെട്ടു. ടാറ്റൂ ചെയ്യാന്‍ ഉപയോഗിച്ച ആ സൂചി അതിനു മുമ്പ് എത്ര പേര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകും എന്നെല്ലാം ഞാന്‍ ആലോചിക്കാന്‍ തുടങ്ങി.

അതോടെ ഞാന്‍ എയ്ഡ്‌സ് രോഗിയാണോയെന്ന് പോലും ആലോചിച്ചു പോയി. വല്ലാതെ സമാധാനം ഇല്ലാതായി. അതോടെ എച്ച്ഐവി ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. നെഗറ്റീവായിരുന്നു ഫലം. അപ്പോഴാണ് സമാധാനം കൈവന്നതെന്നും ധവാന്‍ പറയുന്നു.

അടുത്തിടെ ഒരു അഭിമുഖത്തില്‍ ധവാന്‍ നടത്തിയ മറ്റൊരു വെളിപ്പെടുത്തലും ആരാധകരുടെ മനംനിറച്ചു. ഇന്ത്യന്‍ ടീമിന്റെ നിലവിലെ സെലക്ടര്‍ താനായിരുന്നെങ്കിലും ഇപ്പോള്‍ തനിക്ക് പകരം ശുഭ്മാന്‍ ഗില്ലിനെയാകും ടീമിലെടുക്കുകയെന്നാണ് ധവാന്‍ വ്യക്തമാക്കിയത്.

ഇന്ത്യൻ ക്രിക്കറ്റ് താരം കേദാർ ജാദവിന്റെ പിതാവിനെ പൂനെയിൽ കാണാതായതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. കേദാർ ജാദവിന്റെ പിതാവ് മഹാദേവ് ജാദവിനെ രാവിലെ 11.30 മുതലാണ് പൂനെയിലെ കൊത്രൂഡ് മേഖലയിൽ നിന്ന് കാണാതായത്.

സെക്യൂരിറ്റി ജീവനക്കാരനെ തെറ്റിദ്ധരിപ്പിച്ച് ഇദ്ദേഹം രാവിലെ പുറത്തിറങ്ങിയത്. കുറച്ച് സമയത്തിന് ശേഷം ഇയാളുടെ ഫോൺ സ്വിച്ച് ഓഫായി എന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ മഹാദേവ് ജാദവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ അലങ്കർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

അതേസമയം, കാർവേ നഗറിൽ ഇദ്ദേഹത്തെ അവസാനമായി കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. മഹാദേവ് ജാദവിന് ഡിമെൻഷ്യ (ഓർമിക്കാനോ ചിന്തിക്കാനോ ഉള്ള കഴിവ് ഇല്ലായ്‌മ) ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യരുടെ പകരക്കാരനായി സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താതിരുന്നതിനു പിന്നില്‍ വില്ലനായത് നായകന്‍ രോഹിത് ശര്‍മയെന്നു റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താമെന്നായിരുന്നു സെലക്ടര്‍മാരുടെ അഭിപ്രായമെന്നും പക്ഷെ നായകന്‍ രോഹിത് ശര്‍മ ഇതിനെ എതിര്‍ക്കുകയായിരുന്നുവെന്നും
ക്രിക്ക് അഡിക്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദിനത്തില്‍ സഞ്ജുവിനെ ആവശ്യമില്ലെന്നും കെഎല്‍ രാഹുല്‍ ധാരാളമാണെന്നും രോഹിത് നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സഞ്ജുവിനെ സെലക്ടര്‍മാര്‍ തഴഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നാലാം നമ്പരില്‍ സൂര്യകുമാര്‍ യാഗവ് ബാറ്റിംഗില്‍ ദയനീയ പരാജയമായതോടെയാണ് സഞ്ജുവിനെ തഴഞ്ഞത് വീണ്ടും ചര്‍ച്ചയാവുന്നത്. ശ്രേയസിനു പകരം സഞ്ജു തീര്‍ച്ചയായും ടീമില്‍ വേണമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അവസാന ഏകദിനത്തിലെങ്കില്‍ താരത്തെ ഇറക്കണമെന്നാണ് പൊതുവികാരം.

മുംബൈയിലും വിശാഖപട്ടണത്തും നടന്ന മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായതിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവ് വിമര്‍ശനത്തിന് വിധേയനായത്. വലംകൈയ്യന്‍ ബാറ്റര്‍ രണ്ട് തവണയും സ്റ്റാര്‍ക്കിന് മുന്നിലാണ് കീഴടങ്ങിയത്. അതിനാല്‍, മൂന്നാം ഏകദിനത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുണ്ട്. എന്നിരുന്നാലും മോശം ഫോമിലും താരത്തെ പിന്തുണയ്ക്കുമെന്ന് നിലപാടിലാണ് രോഹിത് ശര്‍മ്മ.

RECENT POSTS
Copyright © . All rights reserved