സ്വന്തം ലേഖകൻ

ഉക്രൈൻ :- ലോകമെമ്പാടും പടർന്ന കോവിഡ് ബാധയെ അംഗീകരിക്കാതിരുന്ന പ്രശസ് ത ഫിറ്റ്നസ് ട്രെയിനർ ഡ് മിട്രി സ്റ്റുഷക് തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ കോവിഡ് ബാധിച്ച് മരിച്ചു. തുർക്കിയിലേക്ക് ട്രിപ്പ് പോയി തിരിച്ചു തന്റെ രാജ്യമായ ഉക്രൈനിലേയ്ക്ക് എത്തിയ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ജനങ്ങൾക്ക് അവബോധം നൽകിയിരുന്ന സോഷ്യൽ മീഡിയയിലെ ഒരു സ്റ്റാർ ആയിരുന്നു അദ്ദേഹം. കോവിഡ് പോസിറ്റീവായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം, 8 ദിവസം കഴിഞ്ഞ് ഡിസ് ചാർജ് ചെയ്തിരുന്നു.

എന്നാൽ പിന്നീട് ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഗുരുതരമാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, സ്ഥിതി വളരെ മോശമായിരുന്നു എന്ന് മുൻ ഭാര്യ സോഫിയ പറഞ്ഞു. അദ്ദേഹത്തിന്റെ സ്ഥിതി തിരിച്ചുവരാൻ ആവുന്നതിലും മോശമായിയിരിക്കുകയാണെന്ന് പിന്നീട് സോഫിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ 1.1 മില്യൺ ഫോളോവേഴ് സ് ഉള്ള സ്റ്റാർ ആണ് ഇദ്ദേഹം. തനിക്ക് കോവിഡ് ബാധിക്കുന്നത് വരെ ഇങ്ങനെയൊരു രോഗത്തെപ്പറ്റി താൻ ഗൗരവമായി ചിന്തിച്ചിരുന്നില്ല എന്ന് അദ്ദേഹം അവസാനമായിട്ട പോസ്റ്റുകളൊന്നിൽ പറഞ്ഞിരുന്നു. ആറുമാസം മുൻപാണ് ഡ് മിട്രിയും സോഫിയയും വേർപിരിഞ്ഞത്. ഇവർക്ക് മൂന്നു മക്കൾ ആണ് ഉള്ളത്.