ടോം ജോസ് തടിയംപാട്

ജർമ്മിനി ,റോം ,എന്നിവിടങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി യു കെ യിലെ ലിവർപൂൾ ബെർക്കിന് ഹെഡിൽ താമസിക്കുന്ന കോടഞ്ചേരി സ്വദേശി ആന്റോ ജോസിന്റെ വീട്ടിൽ എത്തിയപ്പോളാണ് കുടിയറ്റക്കാരുടെ ബിഷപ്പ് എന്നനാമത്തിൽ അറിയപ്പെടുന്ന ആർച്ചു ബിഷപ്പ് ജോർജ് വലിയമറ്റംത്തെ കാണാൻ അവസരം ലഭിച്ചത് .
1938 ൽ കോട്ടയം പുന്നത്തറയിൽ ജനിച്ചു 1949 കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറി 1963 വൈദികനായി 1989 ൽ തലശേരി രൂപതയുടെ മെത്രാനായി 1995 ൽ ആർച്ചു ബിഷപ്പ് ആയി 2014 ൽ സ്ഥാനമാനങ്ങൾ ഒഴിഞ്ഞു വിശ്രമം ജീവിതം നയിക്കുന്ന വളരെ വലിയ ചരിത്രകാലത്തുകൂടി നടന്നുനീങ്ങിയ ഒരു വ്യക്തിത്വമാണ് ബിഷപ്പ് ജോർജ് വലിയമാറ്റത്തിന്റേത് .
ബെർക്കിൻ ഹെഡ് കത്തോലിക്ക സമൂഹം പള്ളിയിൽ നടന്ന ബിഷപ്പിന്റെ കുർബാനയ്ക്കു ശേഷം നൽകിയ സ്വികരണം ഏറ്റുവാങ്ങി ബന്ധു കൂടിയായ എന്റെ സുഹൃത്ത് ആന്റോയുടെ വീട്ടിൽ വിശ്രമിക്കുന്ന സമയത്താണ് എനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ അവസരം ലഭിച്ചത് .സ്വികരണത്തിനു ,റോയ് ജോസഫ് ,ജോർജ് ജോസഫ് ,ഷിബു മാത്യു ,സജി ജോൺ ,ജിനോയ് മാടൻ ,ജോസഫ് കിഴക്കേകൂറ്റ്‌ ,ബാബു മാത്യു എന്നിവർ നേതൃത്വം കൊടുത്തു .എല്ലാവർക്കും സ്നേഹ വിരുന്നും സംഘാടകർ ഒരുക്കിയിരുന്നു .

കത്തോലിക്ക സഭയിൽ ഇന്നു വളർന്നു വരുന്ന തിന്മകളുടെ കാരണം ഒന്നു വിശദീകരിക്കാമൊ എന്നു ചോദിച്ചപ്പോൾ എല്ലാത്തിനും ഉപരിയായി നിന്റെ കർത്താവായ ദൈവത്തെ ബഹുമാനിക്കുക ,നിന്നെപ്പോലെ നിന്റെ അയക്കാരനെയും സ്നേഹിക്കുക എന്ന അടിസ്ഥാന മൂല്യങ്ങളിൽ നിന്നു വ്യതിചലിച്ചു സ്വാർത്ഥതയിലേക്ക് നിലംപതിച്ചതുകൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് .ഇതിനെയൊക്കെ അതിജീവിച്ചു സഭ ആതുരസേവനരഗത്തും കരുണയുടെ തലത്തിലും മുന്നേറേണ്ടതുണ്ട് .
സഭയെ വിമർശിക്കുന്നവർ ഒന്നുമനസിലാക്കണം ക്രിസ്റ്റ്യൻ സമൂഹമാണ് ഇന്നുകാണുന്ന എല്ലാ വികാസത്തിനും യൂറോപ്പിൽ നേതൃത്വ൦ വഹിച്ചത് .
ഇന്നു യൂറോപ്പിൽ സഭ തകർന്നതിന്റെ കാരണം ശരിയായ അല്മിയ പഠനം നടപ്പിൽ വരുത്തുന്നതിൽ വന്ന പരാചയമാണെന്ന് അദ്ദേഹം വിലയിരുത്തി .

മലബാറിലെ കുടിയേറ്റ ചരിത്രത്തെ പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മലബാറിലെ ആദ്യ കുടിയേറ്റക്കാർ എന്നു പറയുന്നത് ക്നാനായക്കാർ ആണ് എന്നാണ്. മാടമ്പത്താണ് അവർ പള്ളി സ്ഥാപിച്ചുകൊണ്ട് ആദ്യമായ കുടിയേറ്റത്തിന്റെ തുടക്കം ആരംഭിച്ചത്. ക്നാനായ കുടിയേറ്റത്തെ തുടർന്നാണ് മലബാറിലേക്ക് പിന്നീട് കുടിയേറ്റം വ്യാപിക്കുകയും അവിടെ തലശ്ശേരി രൂപത രൂപപ്പെടുകയും അങ്ങനെ ഒരു വലിയ സാമൂഹിക മുന്നേറ്റം കണ്ണൂർ ജില്ലയിൽ തന്നെ ഉണ്ടാകാൻ കാരണമായതെന്നും പിതാവ് പറഞ്ഞു. ക്നാനായക്കാരുടെ കുടിയേറ്റ കാലഘട്ടം എന്നു പറയുന്നത് ഏറ്റവും സംഭവബഹുലമായിരുന്നു. ഏറ്റവും കഷ്ടപ്പാടു നിറഞ്ഞ കാലഘട്ടം കൂടി ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ടോത്ത് സാറിന്റെ നേതൃത്വത്തിൽ സ്ഥലം വാങ്ങുകയും ആ സ്ഥലം ക്നാനായ സമൂഹത്തിന് കോട്ടയം രൂപതയുടെ നേതൃത്വത്തിൽ നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അവിടെ കുടിയേറ്റം സാധ്യമായത്. ആ കുടിയേറ്റമാണ് മലബാർ ചരിത്രത്തിലെ ഏറ്റവും വലിയ തിളങ്ങുന്ന ചരിത്രം.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇത്രയും സംഭവബഹുലമായ ചരിത്ര കാലഘട്ടത്തിലൂടെ കടന്നു വന്നപ്പോൾ മനസ്സിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വം ആരെന്ന് ചോദിച്ചപ്പോൾ ഉള്ള മറുപടി ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപള്ളി എന്നായിരുന്നു. അദ്ദേഹം സമൂഹത്തിനും, സഭയ്ക്കും വളരെയേറെ സംഭാവന നൽകിയ മഹാനായ വ്യക്തി ആണെന്ന് പിതാവ് പറഞ്ഞു. ഇന്നത്തെ പള്ളിപണികളെ പറ്റി മറ്റൊരു ചോദ്യം ചോദിച്ചപ്പോൾ ബൃഹത്തായ പള്ളികളല്ല ഉണ്ടാകേണ്ടത് ക്രിസ്തുവിന്റെ ആതുരസേവനം ആണ് സഭ ഏറ്റെടുക്കേണ്ടതെന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

 

അങ്ങ് ഒരു കുടിയേറ്റക്കാരുടെ ബിഷപ്പ് എന്നനിലയിൽ ആണെല്ലോ അറിയപ്പെടുന്നത് അങ്ങ് തന്നെ കോട്ടയം പുന്നത്തറയിൽനിന്നും കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണെല്ലോ അങ്ങേക്ക് എന്ത് സംഭാവനയാണ് കുടിയേറ്റക്കാർക്ക് വേണ്ടി ചെയ്യാൻ കഴിഞ്ഞത് ?

ഞാൻ സെബാസ്റ്യൻ വള്ളോപ്പിള്ളി പിതാവിനെ തുടർന്നാണെല്ലോ ബിഷപ്പായി വരുന്നത്,അദ്ദേഹത്തിന്റെ കാലത്തു തന്നെ തലശേരി രൂപത ഒട്ടേറെ സ്കൂളുകൾക്കും കോളേജുകൾക്കും തുടക്കം കുറിച്ചിരുന്നു വിദ്യാഭ്യാസ മേഖലയിൽ സഭയിൽ ഉണ്ടായ വളർച്ച മലബാറിലെ മുഴുവൻ വളർച്ചയായി മാറിയിരുന്നു. വള്ളോപ്പിള്ളി പിതാവ് തുടങ്ങിവച്ച വിശ്വാസരൂപീകരണം ശക്തമായി മുൻപോട്ടു കൊണ്ടുപോകാൻ ഞാൻ ശ്രമിച്ചു അതിൽ വിജയിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത് .

അങ്ങയുടെ സംഭവ ബഹുലമായ ജീവിതത്തിൽ ഏറ്റവും വലിയ സാമൂഹിക പ്രവർത്തനമായി കാണുന്നത് എന്താണ്? .

1992 നടന്ന വലിയൊരു കർഷക സമരത്തിനു നേതൃത്വം കൊടുത്തു എന്നതാണ് ഏറ്റവും വലിയ നേട്ടം. അന്ന് കർഷകർ വളരെ കഷ്ട്ടപ്പെടുന്ന കാലം ആയിരുന്നു. ഒന്നിനും വിലയില്ലാത്ത കാലം. അന്ന് കണ്ണൂരിൽ നടത്തിയ ഒരു വലിയ കർഷമാർച്ചിലൂടെ സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ കഴിഞ്ഞു ,അത്തരം ഒരു സമരം നടത്തേണ്ട സമയമാണിത്. കാരണം കർഷകർ ഇന്നു കടുത്ത ദുരിതത്തിലാണ്. ഒന്നിനും വിലയില്ലാത്ത കാലം, കൂടതെ പ്രകൃതി ദുരന്തങ്ങളും കർഷകരുടെ ജീവിതം തകർത്തു .

കര്ഷകരെപ്പറ്റിപറയുമ്പോൾ നൂറു നാവാണ് അദ്ദേഹത്തിന് പ്രായം മറന്നു ഇനിയും ഒരു വലിയ കര്ഷകസമരത്തിനു നേതൃത്വം കൊടുക്കാൻ അദ്ദേഹം തയാറെടുക്കയാണ്

ലോകത്തു വിദ്യാഭ്യസത്തിനും കാർഷിക വൃത്തിക്കും വലിയ സംഭാവനയാണ് സഭ നൽകിയത് ആദ്യകാല മിഷനറിമാർ ആല്മീയ പ്രവർത്തനത്തോടൊപ്പം കൃഷിയും നടത്തിയിരുന്നു. പ്രാർത്ഥനയും കാർ ഷികവൃത്തിയുമായിരുന്നു അവരുടെ പ്രധാന പ്രവർത്തനമേഖല .

ഏതെങ്കിലും രാഷ്ട്രീയക്കാരെ മനസുകൊണ്ട് ഇഷ്ട്ടപ്പെട്ടിട്ടുണ്ടോ ?

എനിക്ക് പൊതുവെ രാഷ്ട്രിയക്കാരുമായി വലിയ അടുപ്പമില്ല . പി ജെ ജോസഫ് വിദ്യാഭ്യസ മന്ത്രി ആയിരുന്ന കാലത്താണ് സഭക്ക് വലിയ നേട്ടങ്ങൾ ഉണ്ടായത് . കോടിയേരി ബാലകൃഷ്ണനുമായി നല്ല ബന്ധമാണ് .

അങ്ങേക്ക് എന്താണ് മലയാളം യുകെയുടെ വായനക്കാരോട് പറയാനുള്ളത് എന്നു ചോദിച്ചപ്പോൾ ദൈവ വിശ്വാസത്തിൽ മുൻപോട്ടു പോകുക,  മക്കളെ വിശ്വാസത്തിൽ വളർത്തുക . അതായിരുന്നു പിതാവിന്റെ മറുപടി .