ചങ്ങനാശേരിയെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം മുറുകുന്നു. ചങ്ങനാശേരി സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്ന് സിപിഎം സിപിഐ നേതാക്കളെ അറിയിച്ചു. ചങ്ങനാശേരി സീറ്റ് വിട്ടുകൊടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ചർച്ചയിൽ പിണറായി വിജയൻ പറഞ്ഞു.

ചങ്ങനാശേരി കിട്ടിയില്ലെങ്കിൽ കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചു. കോട്ടയത്ത് ചങ്ങനാശേരി സീറ്റിൽ മാത്രമാണ് ഇടതുമുന്നണിയിൽ തീരുമാനമാകാതെ നിൽക്കുന്നത്.കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനല്‍കിയതിന് പകരമായി ചങ്ങനാശേരി കിട്ടിയേ തീരൂവെന്ന നിലപാടിലാണ് സിപിഐ.

ജോസ് കെ. മാണി പക്ഷവും ജനാധിപത്യ കേരള കോണ്‍ഗ്രസും ചങ്ങനാശേരി സീറ്റിനായി സമ്മര്‍ദം തുടരുകയാണ്. തെ രഞ്ഞെടുപ്പില്‍ 24 സീറ്റാണ് സിപിഐക്ക് നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂര്‍, മഞ്ചേരി, തിരുരൂങ്ങാടി സീറ്റുകള്‍ ഇത്തവണ വിട്ടുനല്‍കാനാണ് സിപിഐ തീരുമാനം.