ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- തന്റെ പിതാവിന് അയച്ച കത്ത് പുറത്തുവിട്ട തന്റെ സ്വകാര്യത ലംഘിച്ചു എന്ന് ആരോപിച്ച് മേഗൻ മാർക്കൽ ബ്രിട്ടീഷ് പത്രമായ ‘മെയിൽ ഓൺ സൺഡേക്കെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മേഗന് അനുകൂലവിധി. 2018 -ൽ തന്റെ വിവാഹത്തിനുശേഷം മേഗൻ പിതാവിന് അയച്ച കത്താണ് അവരുടെ അനുമതിയില്ലാതെ പത്രം പുറത്ത് വിട്ടത്. ഇത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് മേഗൻ ആരോപിച്ചു. മെയിൽ ഓൺ സൺ‌ഡേയുടെയും, മെയിൽ ഓൺലൈനിന്റെയും പബ്ലിഷറായ അസോസിയേറ്റഡ് ന്യൂസ് പേപ്പഴ്സ് ലിമിറ്റഡിന് എതിരെയാണ് മേഗൻ ഹർജി നൽകിയത്. ഹൈക്കോടതി പുറപ്പെടുവിച്ച വിധി മുഴുവൻ വാദങ്ങളും തെളിവുകളും കേൾക്കാതെയാണെന്നും പത്ര വക്താവ് അറിയിച്ചു.

പത്രത്തിൻെറ അധികൃതർ സ്വകാര്യത ലംഘനം നടത്തിയതിന് ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. തികച്ചും സ്വകാര്യമായ ഒരു കത്ത് ആയിരുന്നു ഇത്. മേഗന്റെ അനുമതിയില്ലാതെ കത്ത് പ്രസിദ്ധപ്പെടുത്തിയതിനെതിരെ ഹൈക്കോടതി ശക്തമായി പ്രതികരിച്ചു.ജസ്റ്റിസ് വാർബിയാണ് വിധി പുറപ്പെടുവിച്ചത്.

എന്നാൽ കത്തിലെ വിവരങ്ങൾ പുറത്തുവിടാൻ മേഗൻ അനുമതി നൽകിയതായും വാർത്തകൾ പുറത്ത് വരുന്നുണ്ട്. ഇത് മനപ്പൂർവം ഉണ്ടാക്കിയ ആരോപണം എന്നാണ് പത്രത്തിൻെറ വക്താക്കൾ അവകാശപ്പെടുന്നത്.