ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഇന്നലെ 1820 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ട തിന് ശേഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ മരണ നിരക്കാണ് ഇത് . ആരോഗ്യ വകുപ്പിൻറെ കണക്കുകൾ പ്രകാരം ഈ വർഷം തുടങ്ങി 20 ദിവസത്തിനുള്ളിൽ ഇതുവരെ 20000 കോവിസ് – 19 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കോവിഡ് മരണങ്ങൾ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി .

ഇതിനിടെ മരണനിരക്ക് ഉയർന്ന തോതിലാണെങ്കിലും ലോക്ക് ഡൗണിന്റെ ഫലമായി രോഗവ്യാപന തീവ്രത കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് രാജ്യം. ഇന്നലെ 38905 പുതിയ കോവിഡ്-19 കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ ഇതേ അവസരത്തിൽ കഴിഞ്ഞ ആഴ്ച ഇതേ ദിവസം മരണനിരക്ക് 47525 ആയിരുന്നു. കഴിയുന്ന അത്ര വേഗത്തിൽ രാജ്യത്തൊട്ടാകെ പ്രതിരോധ കുത്തിവെയ്പ്പ് നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗവൺമെൻറ്. ദുഃഖവെള്ളിയാഴ്ചയോടെ ലോക്കഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികളാണ് ഗവൺമെൻറ് തയ്യാറാക്കുന്നത് എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിലവിൽ മുൻഗണനാക്രമത്തിൻെറ അടിസ്ഥാനത്തിലാണ് രാജ്യത്തെ വാക്സിൻ വിതരണം നടത്തുന്നത് . എന്നാൽ യോഗ്യതയില്ലാത്ത പലർക്കും അനർഹമായി വാക്സിൻ   ലഭിച്ചെന്നുള്ള വിവരങ്ങൾ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.