ഹൈവേ ജീവനക്കാരുടെ ജീവൻ പോലും അപകടത്തിലാക്കുന്ന വിധത്തിൽ റോഡ്സൈഡിലേക്ക് കാറിൽ നിന്ന് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്ക് ഇനിമുതൽ പിഴയടയ്ക്കേണ്ടി വരും.

വർഷംതോറും മാലിന്യങ്ങൾ വൃത്തിയാക്കാനായി മാത്രം വെൽഷ് കൗൺസിൽ ചെലവഴിക്കുന്നത് മില്യൺ കണക്കിന് പൗണ്ടാണ്. എന്നാൽ വളരെ കുറച്ചുപേർ മാത്രമേ പിടിക്കപ്പെടുന്നുള്ളൂ. എന്നാൽ ഇപ്പോൾ നിലവിലുള്ള നിയമം മാറ്റി, വേസ്റ്റ് തള്ളുന്ന വാഹനത്തിന്റെ ഉടമസ്ഥർക്ക് പിഴയടക്കേണ്ടിവരുന്ന രീതിയിൽ ആക്കാനാണ് വെൽഷ് ഗവൺമെന്റ്ന്റെ നീക്കം. കാർ ഉടമസ്ഥനാണ് മാലിന്യം തള്ളിയതെങ്കിലും അല്ലെങ്കിലും ശരി, തെളിവുണ്ടെങ്കിൽ പിഴ അടയ്ക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.

ഇതിനു മുമ്പ് ചില സൈക്കിൾ യാത്രക്കാർ ട്രാഫിക്കിൽ കാത്തുനിന്ന് മാലിന്യം വലിച്ചെറിയുന്നവർക്ക് നേരെ തന്നെ അത് തിരിച്ചറിയുന്ന ഒരു രീതി നിലവിലുണ്ടായിരുന്നു. വെൽഷ് ഗവൺമെന്റ് കൗൺസിലുകൾക്കാണ് റോഡുകൾ വൃത്തിയാക്കാനുള്ള ചുമതല. എന്നാൽ അപകടകരമായ രീതിയിൽ നിക്ഷേപിച്ച മാലിന്യങ്ങൾ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപെട്ട ജീവനക്കാർ മരിച്ച ഒട്ടനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാത്രമല്ല അത് വൃത്തിയാക്കാനുള്ള മുഴുവൻ ചെലവും വഹിക്കേണ്ടതും കൗൺസിലാണ്. 20 മിനിറ്റ് നീണ്ടുനിൽക്കുന്ന വൃത്തിയാക്കലിനു ഏകദേശം 4000 പൗണ്ട് ചെലവ് വരുന്നുണ്ട്.

നിലവിൽ റോഡിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടിക്കപ്പെട്ടാൽ 2500 പൗണ്ട് വരെ ഫൈൻ അടയ്ക്കേണ്ടതാണ്. അല്ലാത്തവരെ അറസ്റ്റ് ചെയ്യാനും നിയമമുണ്ട്. എന്നാൽ ആരുടെ പേരിലാണോ നോട്ടീസയച്ചത് അവർ പിഴയടയ്ക്കാതെ ഇരിക്കുന്നതും, ചെയ്ത കുറ്റം നിരസിക്കുന്നതുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ ഇനി മുതൽ വാഹന ഉടമ കുറ്റം ചെയ്താലും ഇല്ലെങ്കിലും പിഴയടയ്ക്കേണ്ടി വരും. ഇതിനായി വെൽഷ് ഗവൺമെന്റ് കൗൺസിലുകൾക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ഈ നിയമം വരുന്നതോടുകൂടി റോഡരികിൽ മാലിന്യം തള്ളുന്നതിന് വലിയ കുറവ് സംഭവിക്കും എന്നാണ് കരുതുന്നത്.

റോഡരികിലെ മാലിന്യങ്ങൾ വൃത്തിയാക്കാൻ സ്വമേധയാ ഇറങ്ങിത്തിരിക്കുന്നവരും ഉണ്ട്. അവരും വളരെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ആണ് പങ്കുവെക്കാറുള്ളത്. മോർഗൻ ഇവൻ എന്ന യുവാവ്, സ്ഥിരമായി റോഡ് സൈഡിലെ മാലിന്യങ്ങൾ വൃത്തിയാക്കുന്ന ആളാണ്. റോഡരികിൽ തള്ളപ്പെട്ട മാലിന്യങ്ങൾ കാണുമ്പോൾ തനിക്ക് വളരെയധികം ദേഷ്യം ഉണ്ടാകുമെന്നും എന്നാൽ അത് വൃത്തിയാക്കാൻ ശ്രമിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഫി കപ്പുകൾ, കോണ്ടങ്ങൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവയാണ് പ്രധാനമായും റോഡ് സൈഡിലെ മാലിന്യങ്ങൾ എന്ന് ലിറ്റർ പിക്കിൾ എന്ന് അറിയപ്പെടുന്ന പോളി എമ്മോട്ട് പറഞ്ഞു.