പ്രതാപകാലം ഓര്‍മ്മിപ്പിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയതിന് പിന്നാലെ ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്‍റിലും വിജയക്കൊടി പാറിച്ച് സ്വിസ് മാസ്റ്റര്‍ റോജര്‍ ഫെഡറര്‍.
സ്വിസ് സഹതാരം സ്റ്റാനിസ്ലാവ് വാവ്‍റിങ്കയെ തോല്‍പ്പിച്ചാണ് റോജര്‍ ഫെഡറര്‍ കിരിടം ചൂടിയത്. സ്കോര്‍ 6-4, 7-5. വാവ്‍റിങ്കയ്ക്ക് എതിരെയുള്ള 23 മത്സരങ്ങളില്‍ ഫെഡററുടെ ഇരുപതാം വിജയമാണിത്.

കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് കളിക്കളത്തിന് പുറത്തുപോയ ഫെഡറര്‍ ഐതിഹാസികമായ തിരിച്ചു വരവാണ് നടത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണിലൂടെ 18-ാം ഗ്രാന്‍സ്ലാം കിരീടം നേടിയ ഫെഡറര്‍ 35-ാം വയസ്സില്‍ തന്‍റെ 90-ാം എടിപി കിരിടീമാണ് ഇന്ത്യന്‍ വെല്‍സില്‍ നേടിയത്.