സ്വന്തം ലേഖകൻ

ബോറിസ്, ഹിലരി, മാഗി രാഷ്ട്രീയക്കാരുടെ സൂപ്പർ ലീഗിൽ ആദ്യം തന്നെ തരംഗമായവർ ചുരുക്കമാണ്, എന്നാൽ അവരുടെ പട്ടികയിലേക്ക് മറ്റൊരു അംഗമായി എത്തുകയാണ് ചാൻസിലർ ഋഷി സുനാക് . മുൻപ് ട്രഷററായി പ്രവർത്തിച്ചിരുന്നുവെങ്കിലും ചാൻസിലർ എന്ന രീതിയിൽഅഞ്ച് മാസത്തെ പ്രവർത്തി പരിചയം കൊണ്ട് തിളക്കമുള്ള രാഷ്ട്രീയ സേവനം മുഖമുദ്രയാക്കി കഴിഞ്ഞു ഇദ്ദേഹം. ‘ബ്രാൻഡ് ഋഷി ‘ വെസ്റ്റ്‌മിൻസ്റ്ററിലെ മികവിന്റെ അടയാളമാണ് ഇദ്ദേഹം. ഇൻഫോസിസ് സഹസ്ഥാപകനായ എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയാണ് ജീവിതപങ്കാളി. സോഫ്റ്റ് ഫോക്കസ് ചിത്രങ്ങളും, കൃത്യമായ അടിക്കുറിപ്പും, തന്റെ മുഖമുദ്രയായ കയ്യൊപ്പും ഒക്കെ ചേർത്ത് അദ്ദേഹം പുറത്തു വിടുന്ന ഇൻസ്റ്റാചിത്രങ്ങൾ മിസ്റ്റർ സുനാകിന്റെ പ്രത്യേകതയാണ്.

ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായി ഋഷി സുനാക് പേരെടുത്തുകഴിഞ്ഞു. അടുത്ത പ്രധാനമന്ത്രിയായി പല രാഷ്ട്രീയ നീരിക്ഷകരും അദ്ദേഹത്തിന്റെ പേര് പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഋഷിയുടെ മികച്ച പോൾ റേറ്റിംഗ്സ് ഇരുവരെയും സാരമായി ബാധിക്കും, കാരണം ജോൺസന്റെയും ഋഷിയുടെയും ഉയർച്ചയും പതനവും ഒരുപോലെ സംഭവിക്കുമെന്നതിനാലാണ് ഇത്. ഒരു പകർച്ചവ്യാധിയെ ഗവൺമെന്റ് എങ്ങനെ നേരിടുന്നു എന്നതിനനുസരിച്ചാണ് ഇനിയുള്ള രാഷ്ട്രീയ പോര് മുന്നോട്ടുപോവുക, ഋഷി രാഷ്ട്രീയത്തിൽ സ്വന്തമായിഒരു വ്യക്തി മുദ്ര പതിപ്പിക്കുന്നു എന്നതിലുപരിയായി, ബോറിസ് ജോൺസണ് അടി പതറാൻ സാധ്യതയുള്ള മേഖലകൾ നന്നായി കൈകാര്യം ചെയ്യുന്നു എന്നതും എടുത്തുപറയേണ്ടതാണ്. അതിനാൽ ബ്രാൻഡ് ബോറിസിന് ഒരു മുതൽക്കൂട്ടാണ് ബ്രാൻഡ് ഋഷി. ഗോർഡൻ ബ്രൗണിന് ശേഷം ഏറ്റവുമധികം പോൾ റേറ്റിംഗ് ലഭിക്കുന്ന ചാൻസിലർ ആണ് ഋഷി.

എന്നാൽ സാമ്പത്തിക മാന്ദ്യത്തിന് ശേഷം എത്ര പെട്ടെന്നാണ് ജനങ്ങളുടെ മനസ്സ് മാറിമറിയുന്നത് എന്ന കാഴ്ച ബ്രൗണിലൂടെ ബ്രിട്ടൻ നേരിട്ട് കണ്ട് മനസ്സിലാക്കിയതാണ്. അതിനാൽ മോശമായ പ്രവർത്തികൾ ഒന്നും ഋഷിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ പോലും, രാജ്യത്തിന്റെ സാമ്പത്തിക മേഖല കോവിഡ് ഉണ്ടാക്കിയ നാശനഷ്ടങ്ങളിൽ നിന്ന് എത്രയും പെട്ടെന്ന് പുറത്തു കടന്നില്ലെങ്കിൽ അത് ഋഷിയുടെ രാഷ്ട്രീയ ഭാവിയെ സാരമായി ബാധിക്കും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളോട് ബ്രിട്ടൻ കൂടുതൽ സൗമനസ്യം കാണിച്ചിരുന്നു. ഓഗസ്റ്റ് വരെ പകുതിയെങ്കിലും വേതനം നൽകാനും, വെട്ടിച്ചുരുക്കാൻ സാധ്യതയുള്ള തൊഴിൽ മേഖലകളെ കുറിച്ച് ജനങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകാനും ബ്രിട്ടീഷ് രാഷ്ട്രീയനേതൃത്വം ശ്രദ്ധിച്ചിരുന്നു. ജനങ്ങൾ പുറത്തിറങ്ങി ഭക്ഷണം കഴിച്ച് സാമ്പത്തിക മേഖലയെ സുസ്ഥിരപെടുത്തുന്ന ‘ഈറ്റ് ഔട്ട്‌ ഹെല്പ് ഔട്ട്‌ ‘ എന്ന പദ്ധതി ഇദ്ദേഹം നടപ്പിലാക്കി. ഇതിൽ പങ്കാളികളാകുന്ന ഹോട്ടലുകളിൽ പകുതി വിലയ്ക്ക് ഭക്ഷണം നൽകാനും ശ്രദ്ധിച്ചിരുന്നു. പഴയതുപോലെ ജോലിക്ക് പ്രവേശിക്കാനും, പുറത്തുനിന്ന് ഭക്ഷണം കഴിക്കാനുമെല്ലാം രാഷ്ട്രീയക്കാർ ജനങ്ങളോട് പതിവായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, പലരും ഇപ്പോഴും കൊറോണ ഭീതിയിൽ വീടിനകത്ത് തന്നെ ചെലവഴിക്കുന്നത് സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ബില്യൺ കണക്കിന് പൗണ്ട് നിക്ഷേപങ്ങളിലൂടെയും, ലോണുകളിലൂടെയും, ടാക്സ് കട്ടിലൂടെയും ജനങ്ങളെ സഹായിക്കാൻ പരമാവധി ശ്രമങ്ങൾ ബ്രിട്ടീഷ് നേതൃത്വം നടത്തുന്നുണ്ടെങ്കിലും തൊഴിൽ മേഖലയിൽ എത്രമാത്രം ഇടിവ് സംഭവിക്കുമെന്നും, എത്രപേർക്ക് പൂർണമായി ജോലി നഷ്ടപ്പെടുമെന്നുമുള്ള കാര്യത്തിൽ കൃത്യമായ സ്ഥിതിവിവര കണക്കുകൾ ലഭ്യമല്ലാതിരിക്കെ ബോറിസിനും ഋഷിക്കും കനത്ത വെല്ലുവിളി നേരിട്ടേക്കാം.