ന്യൂസ് ഡെസ്ക് , മലയാളം യുകെ

കെയർഹോമുകളിൽ വാക്‌സിൻ വിതരണം ചെയ്യുന്ന രീതിയ്ക്ക് അന്തിമാനുമതി നൽകിയതായി മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർ‌എ) അറിയിച്ചു. എന്നിരുന്നാലും യുകെയിൽ വാക്‌സിൻ സ്വീകരിക്കുന്നതിലെ മുൻഗണനാക്രമത്തിൽ ആദ്യ സ്ഥാനത്തായിരുന്ന കെയർഹോം അന്തേവാസികൾക്ക് പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കാൻ രണ്ടാഴ്ച സമയമെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വാക്‌സിൻ വിതരണം നടത്തിയാലും ശീതകാലത്ത് ആശുപത്രികളിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാവുകയില്ല എന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. എല്ലാവർക്കും പ്രതിരോധ കുത്തിവെയ്പ്പ് നടത്തി കഴിഞ്ഞാലും വൈറസിനെ പൂർണ്ണമായും തുടച്ചു നീക്കാമെന്ന് കരുതാനാവില്ല എന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ പ്രൊഫ. ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു.

ഡിസംബർ 14 മുതൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും 80 വയസിന് മുകളിലുള്ള പൗരന്മാർക്ക് പ്രതിരോധകുത്തിവെയ്പ്പ് അറിയിച്ചെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ഫൈസർ വാക്‌സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതുകൊണ്ട് കൈകാര്യം ചെയ്യുന്ന രീതിയ്ക്ക് റെഗുലേറ്റരുടെ അന്തിമാനുമതി ലഭ്യമാക്കേണ്ടതുണ്ട്.

8 ലക്ഷം ഫൈസർ വാക്സിൻ യുകെയിൽ എത്തിച്ചേർന്നത് കടുത്ത ആത്മവിശ്വാസവും നൽകുന്നുവെന്ന് ബിസിനസ് സെക്രട്ടറി അലോക് ശർമ പറഞ്ഞു. വർഷാവസാനത്തോടെ കൂടുതൽ ഡോസുകൾ എത്തിച്ചേരുമെങ്കിലും എത്ര ഡോസുകൾ ലഭ്യമാകും എന്നതിനെകുറിച്ച് വ്യക്തത വന്നിട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയും ചൊവ്വാഴ്ച പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.

ഇതിനിടെ ആർ നമ്പർ 0.8 നും 1 നും ഇടയിലായി കുറഞ്ഞതായി ഗവൺമെൻറ് അറിയിച്ചു. കോവിഡ് ബാധിച്ച് പുതുതായി റിപ്പോർട്ട് ചെയ്ത 504 മരണങ്ങൾ കൂടി ഉൾപ്പെടുത്തി യുകെയിലെ മൊത്തം മരണസംഖ്യ 60617 ആയി