ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഓക്സ്‌ഫോർഡ് : ഓക്സ്ഫോർഡ് യൂണിവേഴ് സിറ്റിയിൽ വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ പൂർണമായി പ്രവർത്തിക്കുമെന്നും ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ആഗോളതലത്തിൽ മുന്നേറുന്ന വാക്‌സിൻ പരീക്ഷണങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കികാണുന്നത്. ആദ്യകാല പരീക്ഷണങ്ങളിൽ വാക് സിൻ നൽകിയ സന്നദ്ധപ്രവർത്തകരിൽ രോഗപ്രതിരോധ പ്രതികരണം സുരക്ഷിതമായി നടന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ബ്രിസ്റ്റോൾ സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷകർ, കൊറോണ വൈറസിനായും ശക്തമായ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തി. ലബോറട്ടറിയിൽ കോശങ്ങൾ ഉപയോഗിച്ചുള്ള പഠനത്തിൽ കോവിഡ് പ്രോട്ടീന്റെ നിർദ്ദേശങ്ങൾ വാക്സിൻ ഫലപ്രദമായി നൽകുന്നു. ഇത് കോശങ്ങൾ ധാരാളം തവണ പകർത്തി വലിയ അളവിൽ ഉത്പാദിപ്പിക്കുന്നു. ഇതിനർത്ഥം ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശേഷി രോഗം തിരിച്ചറിയുന്നതിനും അതിനെതിരെ പ്രാഥമികമായി പോരാടുന്നതുമാണ്.

ഗവേഷണത്തിന് നേതൃത്വം നൽകിയ ബ്രിസ്റ്റോൾ സ്‌കൂൾ ഓഫ് സെല്ലുലാർ ആന്റ് മോളിക്യുലാർ മെഡിസിനി(സിഎംഎം) ൽ നിന്നുള്ള ഡോ. ഡേവിഡ് മാത്യൂസ് പറഞ്ഞു: ‘ഇതുവരെ, വ്യക്തമായ ഒരു ഉത്തരം നമുക്ക് ലഭിച്ചിട്ടില്ലെങ്കിലും വാക്സിൻ എല്ലാം ചെയ്യുന്നുവെന്ന് അറിഞ്ഞുകഴിഞ്ഞു. രോഗത്തിനെതിരായ നമ്മുടെ പോരാട്ടത്തിലെ ഒരു സന്തോഷവാർത്തയാണിത്.’ വാക്‌സിനിൽ നിന്നുള്ള നിർദ്ദേശങ്ങൾ കോശങ്ങൾ കൃത്യമായി പകർത്തി പ്രോട്ടീൻ നിർമ്മിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. കൊറോണ വൈറസ് സ്പൈക്ക് പ്രോട്ടീൻ വലിയ അളവിൽ വളരെ കൃത്യതയോടെ ഉൽ‌പാദിപ്പിക്കപ്പെടുന്നുവെന്ന് പഠനം സ്ഥിരീകരിക്കുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ ട്രയലിന് നേതൃത്വം നൽകുന്ന സാറാ ഗിൽബെർട്ട് പറഞ്ഞു. അടുത്ത വർഷത്തിന് മുമ്പ് കോവിഡ് -19 നുള്ള വാക്സിൻ വ്യാപകമായി ലഭ്യമാകില്ലെന്ന് ചീഫ് സയന്റിഫിക് അഡ്വൈസർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പഠനം പുറത്തുവന്നത്. എന്നാൽ ക്രിസ്തുമസിന് മുമ്പ് വളരെ കുറച്ചു ഡോസുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

“കാര്യങ്ങൾ നന്നായി പുരോഗമിക്കുന്നു. രോഗപ്രതിരോധ ശേഷി ഉളവാക്കുന്ന വാക്സിനുകൾ ഉണ്ട്, അവ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്.” ഡൗണിംഗ് സ്ട്രീറ്റ് പത്രസമ്മേളനത്തിൽ സംസാരിച്ച സർ പാട്രിക് വാലൻസ് പറഞ്ഞു. കോവിഡ് -19 ഒരിക്കലും അപ്രത്യക്ഷമാകില്ലെന്നും ഒരു വാക്സിൻ കൊണ്ട് അതിനെ പൂർണ്ണമായും തുടച്ചുനീക്കാൻ ആവില്ലെന്നും യുകെയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഈ ആഴ്ച പറയുകയുണ്ടായി. മൂന്നാം ഘട്ട ട്രയൽ തുടരുമെന്ന് ഓക്സ്ഫോർഡ് സർവകലാശാല വ്യക്തമാക്കി. ഒരു സ്വതന്ത്ര അവലോകനത്തിൽ സുരക്ഷാ പ്രശ്‌നങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു. പകർച്ചവ്യാധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രസീലിൽ ഇതുവരെ 8,000 ത്തോളം വോളന്റിയർമാർക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്.