സ്വന്തം ലേഖകൻ

കഴിഞ്ഞദിവസം ട്വിറ്ററിലൂടെയാണ് ആദ്യമായി ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ വിജയിച്ചതായി ട്രംപ് സമ്മതിച്ചത്. എന്നാൽ ഇലക്ഷനിൽ നടന്ന വ്യാപകമായ ക്രമക്കേടുകൾ മൂലം മാത്രമാണ് ബൈഡൻ വിജയിച്ചത് എന്ന് ട്രംപ് ആവർത്തിക്കുന്നുണ്ട്. താൻ അത് സമ്മതിച്ചു നൽകുന്നില്ല എന്നും ട്രംപ് അവകാശപ്പെടുന്നു. സാധാരണയായി വോട്ട് വാച്ചേഴ്സിനെയും പുറത്തുനിന്നുള്ള വരെയും വോട്ടെണ്ണലിൽ അനുവദിക്കാറില്ല എന്നും, ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമായിരുന്നുവെന്നും ട്രംപ് ആരോപിക്കുന്നു. വോട്ട് എണ്ണിയത് റാഡിക്കൽ ലെഫ്റ്റ് സ്വകാര്യ കമ്പനിയാണെന്നും ,വ്യാജ ഉപകരണം ഉപയോഗിച്ചിരുന്നുവെന്നും ട്രംപ് ആരോപിക്കുന്നു.

” ബൈഡൻ ജയിച്ചത് വ്യാജ ന്യൂസ് മീഡിയകളുടെ കണ്ണിലാണ്,ആ വിജയം ഞാൻ അംഗീകരിക്കുന്നില്ല .എനിക്കിനിയും വളരെ ദൂരം പോകാനുണ്ട്. ഇത് അങ്ങേയറ്റം തിരിമറി നടന്ന ഇലക്ഷനാണ് “ട്രംപ് കുറിക്കുന്നു.

ദേശീയ വ്യാപകമായ പോളിങ്ങിന് 10 ദിവസത്തിനുശേഷം,ബൈഡൻ 306 വോട്ടുകളോടെ വിജയിച്ചു. ട്രംപിന് മുൻപ് ലഭിച്ച അതേ സംഖ്യയാണിത്. സ്വന്തം വിജയത്തെ ട്രംപ് ലാൻഡ് സ്ലൈഡ് എന്നാണ് അന്ന് വിശേഷിപ്പിച്ചത്. വാർത്താ ചാനലുകൾ ആദ്യം മുതൽക്കെ തന്നെ ബൈഡന് വിജയസാധ്യത പ്രഖ്യാപിച്ചിരുന്നെങ്കിലും, ആരോപണങ്ങളുമായി ട്രംപ് മുന്നിലുണ്ടായിരുന്നു.

ഫോക്സ് ന്യൂസ് ഹോസ്റ്റ് ജെസ്സി,ജോ ബൈഡൻ വിജയിക്കാൻ സാധ്യതയില്ലെന്നും, നേരാംവണ്ണം ക്യാമ്പയിൻ പോലും നടത്തിയിട്ടില്ലെന്നും പറയുന്ന വീഡിയോ മുൻപ് ട്രംപ് റീട്വീറ്റ് ചെയ്തിരുന്നു. എതിർ സ്ഥാനാർത്ഥിയുടെ വിജയം ട്രംപ് അംഗീകരിക്കാത്തതിനാൽ വൈറ്റ് ഹൗസിൽ ഭരണ കൈമാറ്റം സംബന്ധിച്ചുള്ള ഔദ്യോഗിക കാര്യങ്ങളിലും ആശയക്കുഴപ്പം നിലനിന്നിരുന്നു.