സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിൽ നിത്യജീവിതത്തിലെ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇംഗ്ലണ്ട്. പുതിയ ത്രീ ടയർ സംവിധാന പ്രകാരം സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കുന്നതും, പബ്ബുകളിൽ സമയം ചെലവഴിക്കുന്നതും തുടങ്ങി ഒട്ടേറെ കാര്യങ്ങൾക്ക് ഗവൺമെന്റ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ കൗൺസിലുകളെ മീഡിയം, ഉയർന്നത്, വളരെ ഉയർന്നത് എന്നീ തീവ്രത മേഖലകളാക്കി തിരിച്ചു കഴിഞ്ഞു. എന്നാൽ ഏതൊക്കെ മാനദണ്ഡങ്ങൾ ഉപയോഗിച്ചിട്ടാണ് ഈ തരംതിരിവ് എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

വർദ്ധിച്ച അളവിൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നസ്ഥലങ്ങൾ വളരെ ഉയർന്ന തീവ്രത ഈ മേഖലയിൽ ഉൾപ്പെട്ടിട്ടില്ല എന്നതാണ് പ്രധാന പിഴവ്. ആഴ്ചകൾക്കുമുമ്പ് മാഞ്ചസ്റ്ററിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്ഥാനത്തായിരുന്നു, അന്ന് ലിവർപൂളിലെ നോവ്സ് ലിയാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം, എന്നാൽ ആ മേഖല ഉയർന്ന തീവ്രത ടയറിൽ ഉൾപ്പെടുത്തിയെങ്കിലും, മാഞ്ചസ്റ്റർ പുറത്താണ്.

എന്തുകൊണ്ടാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങൾ രണ്ടാമത്തെ ടയറിലും, താരതമ്യേന കുറഞ്ഞ എണ്ണമുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകൾ തീവ്രത കൂടുതലുള്ള ടയറിലും ഉൾപ്പെടുത്തിയതെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെ:
1) കൊറോണവൈറസ് കേസുകളുടെ എണ്ണം അവയിലെ വർദ്ധനവ്.
2) പോസിറ്റിവിറ്റി റേറ്റ്, അഥവാ ടെസ്റ്റ് ചെയ്യപ്പെടുന്ന കേസുകളിൽ പോസിറ്റീവ് ആകുന്നവയുടെ എണ്ണം.
3) എൻ എച്ച് എസ്സിൻ മേലുള്ള സമ്മർദ്ദം
4) ഏത് പ്രായപരിധിയിലുള്ള വർക്കാണ് രോഗം ഉള്ളത്
എന്നിവയൊക്കെ ആണ് മൂന്നു ടയറുകളിൽ ആയി മേഖലകളെ തിരിക്കാൻ ഉപയോഗിച്ചിരിക്കുന്ന മാനദണ്ഡം.

ലിവർപൂൾ സിറ്റിയിലെ 6 പ്രദേശങ്ങൾ വളരെ ഉയർന്ന തീവ്രത പ്രദേശമായാണ് കണക്കാക്കുന്നത്. എന്നാൽ മാഞ്ചസ്റ്ററിൽ അനുദിനം കേസുകൾ വർദ്ധിച്ചിട്ടും തീവ്രത മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലിവർപൂളിൽ നിന്നുള്ള രോഗികളാണ് മാഞ്ചസ്റ്ററിനേക്കാൾ ആശുപത്രിയിൽ അഡ് മിറ്റ് ആയവരിലധികവും.

അതേസമയം രാജ്യത്തെ 7200 ഓളം വരുന്ന പ്രദേശങ്ങളിൽ, നോട്ടിംഗ്ഹാം യൂണിവേഴ് സിറ്റിയും, നോട്ടിംഗ്ഹാം ട്രെൻഡ് യൂണിവേഴ് സിറ്റിയുമാണ് ഏറ്റവും ഭീതിപ്പെടുത്തുന്ന രീതിയിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു സ്ഥലം, എന്നാൽ അവയെ അതിതീവ്ര മേഖലയിൽ ഉൾപ്പെടുത്തിയിട്ടില്ല. ക്യാമ്പസിലെ കുട്ടികളുടെ പ്രായപരിധി കണക്കിൽ എടുത്തിട്ടാണ് ഇങ്ങനെയൊരു നീക്കം.

ഇപ്പോൾ അതിതീവ്ര മേഖലയിലുള്ള പ്രദേശങ്ങൾക്ക് എപ്പോഴാണ് നിയന്ത്രണങ്ങൾക്ക് അയവ് നൽകുക എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല, നാല് ആഴ്ച കൂടുമ്പോൾ കൗൺസിലർമാർ കണക്കുകൾ വിശകലനം ചെയ്യണമെന്നാണ് നിർദ്ദേശം. മുൻപുതന്നെ ലോക്കൽ ലോക് ഡൗണിൽ പ്രവേശിച്ചിരുന്ന പ്രദേശങ്ങൾക്ക് ഇപ്പോൾ നിർദ്ദേശങ്ങളിൽ അയവുണ്ട്.

നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഒൻപത് മേയർമാരിൽ ആറുപേരും വടക്കൻ മിഡ് ലാൻഡ് സ് മേഖലകളിൽ നിന്നുള്ളവരാണ്, എന്നാൽ അവർക്ക് നിയന്ത്രണങ്ങളുടെ കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താൻ കഴിഞ്ഞിട്ടേയില്ല. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മേയർ ആൻഡി ബൺഹാമിനോട്, കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ചു കൂടെ എന്ന ചോദ്യത്തിന്, ‘എനിക്ക് അതിനുള്ള സാധ്യത ഉണ്ടെങ്കിൽ അത് ചെയ്യുമായിരുന്നു’ എന്നായിരുന്നു മറുപടി.അതേസമയം മേഴ് സിസൈഡിലെ നിയന്ത്രണങ്ങൾ ലോക്കൽ മേയറോട് ചർച്ച ചെയ്ത ശേഷമാണ് തീരുമാനിച്ചതെന്ന, ബോറിസ് ജോൺസൺന്റെ അഭിപ്രായത്തോട് മെട്രോപോളിറ്റൻ മേയർ നിഷേധം രേഖപ്പെടുത്തി. നിയന്ത്രണങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

സെപ്റ്റംബർ 21 ഓടെ രാജ്യത്തെ ആരോഗ്യവിദഗ് ധർ നൽകിയ നിർദ്ദേശപ്രകാരം ഭക്ഷണം വിതരണം ചെയ്യുന്ന കഫെകൾ ഉൾപ്പെടെ പൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ അതിതീവ്ര പ്രദേശങ്ങളിൽ ഉൾപ്പെടെ അത്യാവശ്യ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന പബ്ബുകൾക്കും റസ്റ്റോറന്റ് കേൾക്കും തുറന്നു പ്രവർത്തിക്കാം. റിസ് ക് കൂടുതലുള്ള പ്രദേശങ്ങളിൽ വീടുകളുടെ അകത്തളങ്ങളിൽ പോലും കുടുംബങ്ങളുടെ ഒത്തുചേരൽ നിരോധിച്ചിട്ടുണ്ട്.