ദീപ പ്രദീപ് , മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ:രാജ്യത്തിനെ ഒന്നിച്ചു മനുഷ്യ വിസർജ്യങ്ങൾ കൊണ്ട് നിറക്കാൻ തയ്യാറെടുക്കുകയാണ് ഹെട്രോ,ഗാട്രിക് എയർപോർട്ടുകൾ.

1000 അടിയ്ക്ക് മുകളിൽ പറന്നുയരുന്ന വിമാനങ്ങളിൽ നിന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി വിസർജ്യങ്ങൾ പുറംതള്ളുന്നതിൽ പരിഭ്രാന്തരായിരിക്കുകയാണ് ഇവിടെയുള്ള ജനങ്ങൾ. ഇത്തരത്തിൽ പുറം തള്ളുന്ന മാല്യനത്തെ ബ്ലൂ ഐസ് എന്നാണ് വിശേഷിപ്പിക്കുന്നത്. 2015 മുതൽ 2018 ഫെബ്രുവരി വരെയുള്ള കാലയളവുകളിൽ ലണ്ടന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് സമാന്തര പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണ ഗതിയിൽ വിമാനം താഴെയിറക്കിയ ശേഷമാണ് അതിൽ നിന്നും വിസർജ്യങ്ങൾ ശേഖരിക്കുന്നതും സുരക്ഷിതമായി സംസ്കരണം നടത്തുന്നതും. എന്നാൽ,ഹെട്രോ,ഗാട്രിക് തുടങ്ങിയ എയർപോർട്ടുകളിൽ നിന്നും പറന്നുയരുന്ന വിമാനങ്ങളിൽ നിന്നും വിപരീത രീതിയിലുള്ള സംഭവങ്ങളാണ് കാണാൻ കഴിയുന്നത്. ജനങ്ങളെ വലയ്ക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങൾ മാത്രമല്ല ഇവർ കൈക്കൊള്ളുന്നത്. പരാതിയുമായി ചെല്ലുന്നവരെ പരിഹസിക്കുകയാണ് അധികൃതർ ചെയുന്നത്.

ഒരിക്കലും പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ നിന്നും വിസർജ്യങ്ങൾ പുറം തള്ളാറില്ലെന്നും വിമാനത്തിൽ മാലിന്യം സൂക്ഷിക്കുന്ന വാൽവിന് എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഇങ്ങനെ സംഭവിക്കുവെന്നും അവർ പറയുന്നു. മാത്രമല്ല, അങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ ഹീത്രു എയർപോർട്ട് വെബ്സൈറ്റ് വഴി അധികാരികളെ വിവരം അറിയിക്കണം. ഇങ്ങനെയൊരു സംഭവം നടന്നതായി അവർക്ക് ബോധ്യപ്പെട്ടാൽ അതിന് നഷ്ട്ടപരിഹാരം നൽകാനും ഹീത്രു അധികൃതർ ഒരുക്കമാണ്.അതിനായി അവർ പറയുന്നത് ഇത്രമാത്രം:”നാശനഷ്ടം ഉണ്ടായെന്ന് പറയുന്ന സ്ഥലത്ത് ഞങ്ങളുടെ പ്രതിനിധിയെ അയക്കുന്നതായിരിക്കും.അയാൾ അവിടെ എത്തി അവിടെ പരിശോധിക്കുന്നതുവരെ മാലിന്യം നീക്കം ചെയ്യാതെ ഇരിക്കുക.

ഈ സേവനങ്ങൾ നടപ്പിലാക്കാൻ അധികൃതർ 07860323816 എന്ന നമ്പറും നൽകുന്നു.