ലണ്ടന്‍: ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വോട്ട് ചെയ്തവരില്‍ 29 ശതമാനം പേര്‍ ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ പൗരന്‍മാരെ പുറത്താക്കുന്നതിനെ അനുകൂലിക്കുന്നു. പുതിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാല്‍ യൂണിയന്‍ വിടണമെന്ന് വോട്ട് ചെയ്തവരില്‍ 34 ശതമാനം പേര്‍ യൂറോപ്യന്‍ പൗരന്‍മാരുടെ കുടിയേറ്റത്തിന് എതിരല്ലെന്നും വ്യക്തമാക്കി. നിലവിലുള്ളതുപോലെ തന്നെയുള്ള കുടിയേറ്റത്തെ നിയന്ത്രിക്കാന്‍ ബ്രിട്ടന് അധികാരം നല്‍കരുതെന്നാണ് ഇവര്‍ പറയുന്നത്. യൂണിയന്‍ വിടണമെന്ന് വോട്ട് രേഖപ്പെടുത്തിയവരില്‍ മൂന്നിലൊന്ന് വരും ഇവരെന്നാണ് കണക്ക്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എന്നിവയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ട് അഭിപ്രായങ്ങളും രേഖപ്പെടുത്തിയവരുടെ കാഴ്ചപ്പാടുകള്‍ നിലവില്‍ നടക്കുന്ന മര്‍മ്മഭേദകമായ പൊതുചര്‍കളില്‍ പ്രത്യക്ഷപ്പെടുന്നതിലും തീര്‍ത്തും വിഭിന്നമാണെന്നാണ് വ്യക്തമാകുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ യുകെയില്‍ തുടരുന്നതിനെ പിന്തുണയ്ക്കുന്നുലവെന്നാണ് യൂണിയനില്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നവരില്‍ 60 ശതമാനവും അഭിപ്രായപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിമെയ്ന്‍ പക്ഷത്തില്‍ 29 ശതമാനം പേര്‍ മാത്രമാണ് വിരുദ്ധാഭിപ്രായം പ്രകടിപ്പിച്ചത്. ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ ഫലങ്ങള്‍ സ്വീകരിക്കാന്‍ റിമെയ്ന്‍ പക്ഷക്കാരും ഒരുങ്ങുന്നുവെന്നതിന്റെ സൂചനകളാണ് ഇതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പരാജയപ്പെട്ടവരുടെ സമ്മതമായി ഇതിനെ കാണാമെന്നും ഗവേഷകനായ ഡോ.ലീപ്പര്‍ പറയുന്നു. 3000 ആളുകളിലാണ് പഠനം നടത്തിയത്.