യുകെയിൽ നടന്ന ജിസിഎസ്ഇ പരീക്ഷയുടെ കൂടുതൽ റിസൾട്ടുകൾ അറിയും തോറും മലയാളി വിദ്യാർഥികൾ മികച്ച പ്രകടനവുമായി കളം നിറയുകയാണ്. വെയിൽസിലെ സ്വാൻസിയിൽ നിന്നുമാണ് മറ്റൊരു ഫുൾ എ സ്റ്റാർ വിജയ വാർത്ത വന്നിരിക്കുന്നത്. സ്വാൻസി സെൻറ് ജോസഫ്സ് കാത്തലിക് സ്കൂൾ വിദ്യാർഥിനിയായ എൽസ മരിയ ബിനോജിയാണ് എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടി നാടിനും സ്കൂളിനും അഭിമാനമായിരിക്കുന്നത്.
കുട്ടനാട് എടത്വാ പച്ച സ്വദേശികളായ ബിനോജി ആന്റണി (മോൻ വള്ളപ്പുരയ്ക്കൽ) ലൂർദ്ദ് ബിനോജി എന്നിവരാണ് എൽസ മരിയയുടെ മാതാപിതാക്കൾ. സ്വാൻസിയിൽ ‘ബിനോജീസ് കിച്ചൺ’ എന്ന കാറ്ററിംഗ് സ്ഥാപനം നടത്തുകയാണ് ബിനോജി. ലൂർദ്ദ് മോറിസ്റ്റൻ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. എൽസയുടെ സഹോദരി ലൌബി ബിനോജി സൌത്താംപ്റ്റൻ യൂണിവേഴ്സിറ്റിയിൽ കാർഡിയാക് ഫിസിയോളജി വിദ്യാർഥിനിയും സഹോദരൻ ബ്ലെസൻ ബിനോജി ലെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഫിസിയോ തെറാപ്പി വിദ്യാർഥിയും ആണ്.
മികച്ച വിജയം നേടിയ എൽസ ബിനോജിയ്ക്ക് മലയാളം യുകെ ന്യൂസ് ടീമിന്റെ അഭിനന്ദനങ്ങൾ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
ന്യൂസ് ഡെസ്ക് മലയാളം യുകെ
വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായുള്ള ശമ്പള വർദ്ധനവിനായി ഇംഗ്ലണ്ടിലെ അധ്യാപകർ വീണ്ടും പണിമുടക്കിനൊരുങ്ങുന്നു. ശമ്പള വർദ്ധനവിനായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബറിൽ യൂണിവേഴ്സിറ്റി, കോളേജ് അധ്യാപകർ പണിമുടക്ക് നടത്തുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യു സി യു ) അറിയിച്ചു.
വിദ്യാർത്ഥികളുടെ ഭാവിയെ കരുതി എത്രയും പെട്ടെന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് വിദ്യാഭ്യാസ മന്ത്രി റോബർട്ട് ഹാൽഫോൺ യൂണിവേഴ്സിറ്റി കോളേജ് അധികൃതർക്കും യു സി യുവിനും കത്തെഴുതിയിട്ടുണ്ട്. കഴിഞ്ഞവർഷം നടന്ന പണിമുടക്ക് ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ സാരമായി ബാധിച്ചിരുന്നു. അധ്യാപക സമരം മൂലം സമയബന്ധിതമായി ക്ലാസുകൾ നടക്കാതിരുന്നതു മൂലം പല വിദേശ വിദ്യാർഥികൾക്കും വിസയുടെ കാലയളവിൽ പഠനം പൂർത്തീകരിക്കാനാവാത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ 145 സർവകലാശാലകളിൽ നടന്ന പണിമുടക്ക് കുട്ടികളെയും മാതാപിതാക്കളെയും ദുരിതത്തിലാക്കിയിരുന്നു.
തങ്ങൾക്കുകൂടി സ്വീകാര്യമായ രീതിയിൽ സേവന വേതന വ്യവസ്ഥകളിൽ മാറ്റം ഉണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്നും അത് പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ അധ്യാപക യൂണിയൻ നടത്തുന്ന സമരത്തിന്റെ ആഘാതം കുറയ്ക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സർവകലാശാലകൾ അറിയിച്ചു. യൂണിയനുമായി ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ഫലപ്രദമായ ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് സമര ദിനങ്ങളാണ്. യുകെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും മുൻപന്തിയിലാണെന്ന് അവകാശപ്പെടുമ്പോഴും കുറഞ്ഞ ശമ്പളത്തിലാണ് അധ്യാപകർ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ജോലി ചെയ്യുന്നത് എന്നത് ഉൾക്കൊള്ളാനാവില്ലെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ജോ ഗ്രേഡി പറഞ്ഞു.
യു കെ :- എയർഡെയിൽ എൻ എച്ച് എസ് ട്രസ്റ്റ് ഒ എസ് സി ഇ പരീക്ഷകളിൽ തങ്ങളുടെ വിദ്യാർത്ഥികൾ നേടിയ 100 ശതമാനം വിജയം ആഘോഷിക്കുന്നതിനായി ജൂലൈ 11 ചൊവ്വാഴ്ച ആദ്യമായി വിജയാഘോഷ പരിപാടി നടത്തിയത് പുതിയ വാർത്തയായി മാറിയിരിക്കുകയാണ്. 2019-ൽ എയർഡെയിലിൽ ഒ എസ് സി ഇ പരിശീലന പരിപാടി ആരംഭിച്ചതു മുതൽ ട്രസ്റ്റ് 15 ബാച്ചോളം അന്താരാഷ്ട്ര നേഴ്‌സുമാരെ സ്വാഗതം ചെയ്തിട്ടുണ്ട്. എയർഡെയിലിന്റെ ഒ എസ് സി ഇ റിക്രൂട്ട്‌മെന്റുകളിൽ 161 പേരും പരീക്ഷയിൽ പാസ് ആവുകയും ചെയ്തു. ഒബ്ജക്റ്റീവ് സ്ട്രക്ചേർഡ് ക്ലിനിക്കൽ എക്സാമിനേഷൻ (OSCE) എന്നത് അന്താരാഷ്ട്ര യോഗ്യതയുള്ള നേഴ്‌സുമാർക്ക് യുകെയിൽ നേഴ്‌സായി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് നിർബന്ധമായും പാസാകേണ്ട പരീക്ഷയാണ്. ഈ പരീക്ഷ വിജയിച്ചുകഴിഞ്ഞാൽ മാത്രമേ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ (എൻഎംസി) നിന്ന് ഉദ്യോഗാർത്ഥികൾക്ക് അവരുടെ പിൻ ലഭിക്കുകയുള്ളൂ. ഈ നടപടിയിലൂടെയാണ് അവർ പൂർണ്ണമായും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.
എയർഡെയിൽ ജനറൽ ഹോസ്പിറ്റലിലെ ലെക്ചർ തിയേറ്ററിൽ നടന്ന പരിപാടിയിൽ എഴുപത്തിയഞ്ചിലധികം ഒ എസ് സി ഇ റിക്രൂട്ട്‌മെന്റ് ലഭിച്ചവർ, അവരുടെ പരിശീലകർ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, ഈ യാത്രയിൽ അവരെ പിന്തുണച്ച സഹപ്രവർത്തകർ എന്നിവർ പങ്കെടുത്തു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചീഫ് നേഴ്‌സ് അമാൻഡ സ്റ്റാൻഫോർഡ്, നേഴ്‌സിംഗ് ഡെപ്യൂട്ടി ഡയറക്ടർ സാജൻ സത്യൻ, മെഡിസിൻ നേഴ്‌സിംഗ് ഡിവിഷണൽ ഡയറക്ടർ കാതറിൻ റെഡ്മാൻ, സ്‌പെഷ്യലിസ്റ്റ് സേവനങ്ങൾക്കുള്ള നേഴ്‌സിംഗ് ഡിവിഷണൽ ഡയറക്ടർ ആനി മക്ലസ്‌കി, സീനിയർ സിസ്റ്റർ ജിന്റു തോമസ്. , എന്നിവർ ചേർന്ന് പരമ്പരാഗതമായി വിളക്ക് തെളിയിച്ചാണ് ആരംഭിച്ചത്. നിരവധി കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായിരുന്നു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
മക്കൾ മരിച്ചുപോകുന്ന മാതാപിതാക്കളുടെ ദുഃഖം അതേത് ദൈവത്തിനും മായിച്ചു കളയാൻ പറ്റാത്ത ഒന്നാണ് ..അവരുടെ വേദന അറിയാനുള്ള ഒരു യന്ത്രവും ഇതുവരെ വരെ കണ്ടെത്തിയിട്ടില്ല . …എങ്കിലും പറയുവാ …
2015 ലെ കണക്കനുസരിച്ചു നമ്മുടെ ഇന്ത്യയിൽ മാത്രം ഏകദേശം 18000 കുഞ്ഞുങ്ങൾ സ്വയം ജീവനെടുത്തിട്ടുണ്ട് …
നമ്മൾ കടമെടുത്തും ലോണെടുത്തും പഠിപ്പിച്ചു കൂട്ടുന്നില്ലേ നമ്മുടെ മക്കളെ . എന്തിനുവേണ്ടി ? വയറുനിറക്കാനല്ല, മറിച്ചു മറ്റാരേക്കാളും മുന്നിലെത്താൻ വേണ്ടിമാത്രമാണ് നമ്മൾ മക്കളെ പെറ്റു കൂട്ടുന്നത് . നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും ഭരണകൂടങ്ങളും എന്തൊക്കെയോ പ്രോമിസ് ചെയ്തു നമ്മൾ മാതാപിതാക്കളുടെ വിയർപ്പിന്റെ ഉപ്പു രസം കൂട്ടുന്നുമുണ്ട് .
മക്കളെ പഠിപ്പിച്ചു മറ്റാരേക്കാളും വല്യവാനാക്കി , അവനെക്കൊണ്ടൊരു മണിമാളിക ഉണ്ടാക്കി കാറുമേടിച്ചു മേടിപ്പിച്ചു കുംഭനിറപ്പിച്ചു കൊളസ്‌ട്രോൾ വരുത്തി ചുമ്മാ ചത്തുപോകാനായി , നമ്മൾ മാതാപിതാക്കളും അവരോടൊപ്പം കൂട്ട് നിൽക്കണില്ലേ ?
ഇവിടെ യുകെയിലൊക്കെ അയ്യോ യുകെയെകുറിച്ചു പറയാൻ പാടില്ലല്ലോ ല്ലേ …എനിക്ക് അറിയാവുന്നവ അല്ലെ പറയാൻ പറ്റൂ, അതിനാൽ ഇഷ്ടമുള്ളവർ മാത്രം വായിച്ചാൽ മതി ..
ഇവിടൊക്കെ കുഞ്ഞുങ്ങൾ അവരുടെ ഗുണന പട്ടിക പോലും പഠിച്ചു തീരുന്നത് അവരുടെ ആറാം ക്‌ളാസിലാണ് . അതിന് മുമ്പേ പഠിച്ചു തീരുന്നവരും ഉണ്ട് കേട്ടോ . അതിനാൽ അങ്ങനെ വിവിധ ഘട്ടങ്ങളായി പഠിച്ചു തീരുന്ന അവരെ പല ഗ്രൂപ്പുകളായി ഡിവൈഡ് ചെയ്യും. ഒരു കോമ്പറ്റീഷൻ സ്പിരിറ്റും ഇല്ലാതെ തന്നെ . …ഇഷ്ടമുള്ളവർ ഇഷ്ടമുള്ള സമയത്തു പഠിച്ചു തീർക്കട്ടെയെന്നേ …എന്തിനിത്ര ആക്രാന്തം ? എന്നതാണിവിടുത്തെ അജണ്ട …
നമ്മളെന്തായാലും പട്ടിണി കിടന്നു മരിക്കുന്ന സാഹചര്യത്തിലല്ല , അതിൽ നിന്നുമൊക്കെ നമ്മുടെ ലോകം ഇന്ന് മാറി കഴിഞ്ഞു . ഇനി അവർക്ക് വയറുനിറയ്ക്കാനല്ല പഠിപ്പിച്ചു കൊടുക്കേണ്ടത് . മറിച്ചു മനസ് നിറഞ്ഞു ജീവിക്കാനാണ് പഠിപ്പ് ആവശ്യം … ഓരോ നിമിഷവും അവരെ ജീവിക്കാൻ പഠിപ്പിച്ചു കൂടെ ….
സാഹചര്യങ്ങളിൽ പതറാതെ ജീവിക്കാൻ …
ഒരു തോൽവി മറ്റൊരു ജയമാണെന്ന് മനസിലാക്കി ജീവിക്കാൻ ….
ഒരു വാതിൽ അടക്കുമ്പോൾ ഒരു ജനൽ തുറക്കുമെന്ന് പഠിപ്പിക്കാൻ …
മണിമാളികയോ പോക്കറ്റ് നിറക്കലോ അല്ല ജീവിതമെന്ന് പഠിപ്പിക്കാൻ ….
മഴയുടെ കുളിർമയും ,ചെളിയുടെ ഗന്ധവും വിറകിന്റെ ചൂടും , അമ്മയുടെ സ്നേഹവും , അപ്പന്റെ തണലുമാണ് നമ്മുടെ പുണ്യമെന്നു പഠിപ്പിക്കാൻ ….
നമ്മൾ നമ്മുടെ സ്കൂൾ അധികാരികൾ ഇനിയും പഠിക്കേണ്ടതുണ്ട് …
ഇവിടൊക്കെ കുഞ്ഞുങ്ങളെ സ്പോർട്സ് കോമ്പറ്റീഷൻ ചെയ്യിക്കുന്നുണ്ട് . അത് ആരെക്കാളും മുന്നിലെത്താനല്ല. ഏറ്റവും ഉയർന്ന സ്റ്റൂളിൽ കയറി മെഡൽ മേടിക്കാനും അല്ല . മറിച്ച്, അവരെ നൂറും ഇരുന്നൂറും പേരടങ്ങുന്ന ഗ്രൂപ്പുകളായി തരം തിരിച്ചു ഓരോരുത്തരും മേടിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനം അവനവന്റെ ഗ്രൂപ്പിലേക്ക് പോയിന്റുകളായി ആഡ് ചെയ്തു അവനവന്റെ ഗ്രൂപ്പിനായി കൊന്റ്രിബുട്ട് ചെയ്യുക എന്നതിലൂടെ, വിജയത്തിനായി മറ്റുള്ളവരെയും കൂടെ കൂട്ടി ഉള്ളൊരു വിജയം അതാണ് അവർ പഠിപ്പിക്കുന്നത് …..
കൂടാതെ പണ സമ്പാദനവും അവർ പഠിപ്പിക്കുന്നുണ്ട് ട്ടോ. വിവിധ ബാങ്കു ഉദ്യോഗസ്ഥർ അവരുടെ സ്‌കൂളിൽ വരുകയും മണി സേവിങ്ങിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കികയും അവർക്ക് രണ്ടു മിഠായികൾ കൊടുത്തു മടങ്ങുകയും ചെയ്യുന്നു .അടുത്ത ആഴ്ച വരുമ്പോഴും അതേ ആ രണ്ടു മിഠായികൾ എടുക്കാത്ത കുട്ടികൾക്ക് രണ്ടു മിഠായികൾ കൂടെ കൊടുത്തു മടങ്ങുന്നു . അങ്ങനെ ഓരോ ആഴ്ചയും അവർ വരുകയും കൊടുത്ത മിഠായികളുടെ എണ്ണം കുട്ടികൾ കഴിക്കാതെ സൂക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു പിന്നെയും മിഠായികൾ കൊടുത്തു സേവിങ് പഠിപ്പിക്കുന്നു ….
പ്രകൃതിയെ കുറിച്ചു പഠിപ്പിക്കാനായി നമ്മളിട്ടു വിടുന്ന സ്യൂട്ടും കോട്ടും ഊരി മണ്ണിലൂടെ നടക്കാനും മണ്ണിരയെ പിടിക്കാനും അവയും നമ്മിലൊരാളാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു …
ഇനിയും പറയാനേറെയുണ്ട് …
അപ്പോൾ പറഞ്ഞു വന്നത് നമ്മൾ മക്കളെ കാശു കൊടുത്തു കാശു സമ്പാദിപ്പിക്കാൻ പഠിപ്പിച്ചാൽ കാശു സമ്പാദിക്കാൻ പറ്റാതെ വരുമ്പോൾ , അല്ലെങ്കിൽ അവർ നിൽക്കുന്ന സാഹചര്യം ഇണങ്ങാതെ വരുമ്പോൾ എല്ലാം നശിച്ചുവെന്നോർത്തു ആത്മഹത്യയിലേയ്ക്ക് പോകുന്നു ….
അതിനാൽ ഓരോ കുഞ്ഞു മരിച്ചു വീഴുമ്പോഴും അതിൽ നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റത്തിന് നല്ലൊരു പങ്കുണ്ട് എന്ന് തന്നെ ഞാൻ പറയും . നമ്മൾ മാതാപിതാക്കൾക്കും നല്ലൊരു പങ്കുണ്ട് എന്ന് ഞാൻ പറയും …
കാരണം ,ശരിക്കും നമ്മുടെ വിദ്യാഭ്യാസം കുഞ്ഞുങ്ങളെ എങ്ങനെ ജീവിക്കാം എന്നതിലുപരി എങ്ങനെ സമ്പന്നനായി ജീവിക്കാം എന്ന് മാത്രമാണ് പഠിപ്പിക്കുന്നത് ..
Please understand that When our children start committing suicide, we are doing something fundamentally wrong. …
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
തിരുവനന്തപുരം:സംസ്ഥാനത്ത് മൂന്ന് വർഷ ബിരുദ കോഴ്സുകൾ ഈ വര്‍ഷം കൂടി മാത്രം.അടുത്ത കൊല്ലം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു .മൂന്നാം വര്‍ഷം പൂർത്തിയാകുമ്പോൾ, ബിരുദ സർട്ടിഫിക്കറ്റ് നൽകും .താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് നാലാം വർഷ ബിരുദ കോഴ്സ് തുടരാം .അവർക്ക് ഓണേഴ്‌സ് ബിരുദം നൽകും.ഈ വര്‍ഷം കോളേജുകളെ ഇതിനായി നിര്‍ബന്ധിക്കില്ല.നാലാം വർഷ പഠനം കുട്ടികൾക്ക് തെരഞ്ഞെടുക്കാം .നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും.എക്സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ.ഇടയ്ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
നാല് വർഷ ബിരുദ കോഴ്സിന്‍റെ കരിക്കുലം തയാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്.അടുത്ത വര്‍ഷം മുതൽ എല്ലാ സര്‍വകലാശാലകളിലും നാല് വർഷ ബിരുദ കോഴ്സ് ആയിരിക്കും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിൽ നാല് വർഷ ബിരുദ കോഴ്സ് നടത്താം.സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിലെ അനിശ്ചിതാവസ്ഥ നീങ്ങണമെങ്കിൽ ഓർഡിനൻസിൽ ഗവർണർ ഒപ്പ് വയ്ക്കണം.അപാകതകൾ ഉണ്ടെങ്കിൽ ഓർഡിനൻസ് തിരിച്ചയക്കണം, അതും ഉണ്ടായിട്ടില്ല.നിലവിൽ വിസി ചുമതല വഹിക്കുന്നവർ യോഗ്യരാണ്.താത്കാലിക ചുമതലയെങ്കിലും അവർ കാര്യങ്ങൾ ചെയ്യുന്നുണ്ട്.ബില്ലിൽ ഗവർണർ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷ.മുഖ്യമന്ത്രി ഗവർണറോട് സംസാരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു
ഭൂമിയുടെ അകക്കാമ്പി (inner core) ന്റെ ഭ്രമണം തെല്ലിട നിലച്ചതായും ചലനദിശയില്‍ വ്യത്യാസം സംഭവിച്ചതായും വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. 2009-ലാണ് അകക്കാമ്പ് അതിന്റെ ഭ്രമണത്തില്‍ ഒരിടവേളയെടുത്തതെന്നും തുടര്‍ന്ന് വിപരീതദിശയില്‍ ചലിക്കാനാരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേച്ചര്‍ ജിയോസയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 35 വർഷം കൂടുമ്പോള്‍ ഉണ്ടാകുന്ന ദിശാവ്യതിയാനമാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്.
ഭൂമിയുടെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അകക്കാമ്പ് ഒരു ഊഞ്ഞാല്‍ പോലെ മുന്നോട്ടും പിന്നോട്ടും ചലിക്കുന്നതായാണ് ഗവേഷകർ കരുതുന്നത്. ആറ്-ഏഴ് പതിറ്റാണ്ടുകൊണ്ടാണ് അകക്കാമ്പിന്റെ ഒരു ചലന സൈക്കിള്‍ പൂർത്തിയാകുന്നത്. അതായത്, 35 വര്‍ഷംകൂടുമ്പോള്‍ ചലനദിശ വ്യത്യാസപ്പെടും. ഇതിനുമുമ്പ് 1970-ല്‍ ഇത്തരത്തില്‍ ചലനദിശ വ്യത്യാസപ്പെട്ടതായും ഇനി 2040-ല്‍ വീണ്ടും ദിശാവ്യത്യാസം ഉണ്ടാകുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ യി യാങ്, ഷിയാവോദോങ് സോങ് എന്നീ ശാസ്ത്രജ്ഞര്‍ പറയുന്നു. ചൈനയിലെ പെക്കിങ് സര്‍വകലാശാലയിലെ ശാസ്ത്രവിദഗ്ധരാണ് ഇരുവരും.
ഭൂമിയുടെ പാളികളെ മൂന്ന് ഭാഗങ്ങളായാണ് ശാസ്ത്രജ്ഞര്‍ വിഭജിച്ചിരിക്കുന്നത്- ക്രസ്റ്റ് (crust) അഥവാ ഭൂവല്‍ക്കം, മാന്റില്‍ അഥവാ മധ്യഭാഗം (mantle), കോര്‍ അഥവാ അകക്കാമ്പ് (core). ഇതില്‍ അകക്കാമ്പിന്റെ തൊട്ടുമുകളിലുള്ള ഭാഗത്തെ പുറക്കാമ്പ് (outer core) എന്ന് പറയുന്നു. പ്രധാനമായും നിക്കല്‍, ഇരുമ്പ് എന്നിവയാല്‍ നിര്‍മിതമായ ഭാഗമാണിത്. ഏറ്റവും താണ വിസ്‌കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടുതാഴെയാണ് അകക്കാമ്പ്. അകക്കാമ്പിന്റെ ഒരുഭാഗം ഇരുമ്പ് പരലുകളാണെന്നാണ് കരുതപ്പെടുന്നത്. അകക്കാമ്പിലെ താപനില ഏകദേശം സൂര്യോപരിതലത്തിനോടടുത്ത്, 6000 ഡിഗ്രി സെല്‍ഷ്യസ് ആണെന്നാണ് നിഗമനം. ഉയര്‍ന്ന മര്‍ദം കാരണം അകക്കാമ്പ് ഖരാവസ്ഥയില്‍ കാണപ്പെടുന്നു.
നമ്മുടെ കാലടിയ്ക്ക് കീഴെ മൂവായിരം മൈലുകള്‍ക്കപ്പുറമാണ് അകക്കാമ്പ് എന്നതിനാല്‍ത്തന്നെ ഈ ഭൂഭാഗത്തെക്കുറിച്ച് പരിമിതഅറിവ് മാത്രമാണുള്ളത്. ഭൂമിയുടെ കാന്തികസുരക്ഷാ മണ്ഡലം സൃഷ്ടിക്കുന്നതിലും ഹാനികരമായ കിരണപ്രസരണത്തെ പ്രതിരോധിക്കുന്നതിലും ഉള്‍പ്പെടെ നിരവധി സംഗതികളില്‍ അകക്കാമ്പ് നിര്‍ണായകപങ്ക് വഹിക്കുന്നുണ്ട്. ഏകദേശം ചന്ദ്രന്റെ മൂക്കാല്‍ഭാഗത്തോളം വലിപ്പമുള്ള ഒരു പന്ത് പോലെയാണ് അകക്കാമ്പ്. ദ്രവാവസ്ഥയിലുള്ള പുറംപാളി (പുറക്കാമ്പ്)ക്കുള്ളിലായതിനാല്‍ അകക്കാമ്പിന് വ്യത്യസ്തവേഗതയിലും ദിശയിലുമുള്ള ഭ്രമണം സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഭ്രമണവേഗതയിലുണ്ടാകുന്ന വ്യതിയാനങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തമായ രൂപമില്ല.
ഭൂകമ്പതരംഗങ്ങളുടെ പഠനത്തിനിടെ 1936-ലാണ് ഭൂമിയുടെ കേന്ദ്രഭാഗത്ത് സ്ഥിതിചെയ്യുന്ന അകക്കാമ്പിനെ കുറിച്ചുള്ള ആദ്യസൂചന ലഭിച്ചത്. ഏകദേശം 7,000 കിലോമീറ്റര്‍ വിസ്തൃതിയാണ് അകക്കാമ്പിനുള്ളത്. 1996-ല്‍ നേച്ചര്‍ നടത്തിയ തുടര്‍പഠനത്തില്‍ ഭൂകമ്പതരംഗങ്ങള്‍ അകക്കാമ്പിലൂടെ സഞ്ചരിക്കാനെടുക്കുന്ന സമയദൈര്‍ഘ്യത്തില്‍ സ്ഥിരമായ മാറ്റമുണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. കോറിന്റെ വാര്‍ഷിക ഭ്രമണവേഗത മാന്റില്‍, ക്രസ്റ്റ് എന്നിവയുടെ ഭ്രമണവേഗതയേക്കാള്‍ ഒരു ഡിഗ്രി അധികമായതിനാലാണ് ഈ മാറ്റമെന്നാണ് ശാസ്ത്രനിഗമനം.
അകക്കാമ്പിന്റെ ചലനത്തിന് ഭൂമിയുടെ ദിനദൈര്‍ഘ്യവുമായി ബന്ധമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അകക്കാമ്പിന്റെ ഭ്രമണത്തില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം ഭൂമിയുടെ ഭ്രമണത്തിനാവശ്യമായ സമയത്തില്‍ നേരിയ മാറ്റങ്ങളുണ്ടായേക്കാം. ഭൂമിയുടെ ഭ്രമണത്തില്‍ കാന്തികപ്രഭാവത്തിന്റെ സ്വാധീനമുള്ളതിനാലും ഭൂമിയുടെ വ്യത്യസ്ത പാളികളായ ഭൂവല്‍ക്കവും മാന്റിലും അകക്കാമ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാലുമാണിത്.
ഭൂമിയുടെ വ്യത്യസ്തപാളികളുടെ പരസ്പരബന്ധം വെളിപ്പെടുത്തുന്നതാണ് ഭ്രമണസമയത്തിലുണ്ടാകുന്ന വ്യത്യാസം. കേന്ദ്രത്തിലുള്ള അകക്കാമ്പിലും പിന്നീട് മധ്യമേഖലയിലും ഭൂവല്‍ക്കത്തിലുമുണ്ടാകുന്ന ചലനങ്ങള്‍ക്ക് മറ്റുപാളികളിലും അന്തിമമായി ഭൗമോപരിതലത്തിലും അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പഠനസംഘം പറയുന്നു.
ഭൂകമ്പമോ അഗ്നിപര്‍വതസ്‌ഫോടനമോ സംഭവിക്കുമ്പോള്‍ മാത്രമാണ് ഒരുപക്ഷേ ഭൗമാന്തര്‍ഭാഗത്തെ ചലനങ്ങളെക്കുറിച്ച് നാം ചിലപ്പോഴെങ്കിലും ഓര്‍മിക്കുന്നത്. ഭ്രമണവും പരിക്രമണവും പോലെ ഭൂമിയുടെ ഉള്‍ഭാഗത്തും നിരന്തരം ചലനമുണ്ടാകുന്നുണ്ട്. അകക്കാമ്പ് അഥവാ കോറില്‍ സംഭവിക്കുന്ന തികച്ചും സ്വാഭാവികമായ ആനുകാലികചലനങ്ങള്‍ ഭൗമോപരിതലത്തിന്റെ പരിസ്ഥിതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും ഭ്രമണദിശയിലുണ്ടാകുന്ന വ്യത്യാസം ഭൂമിക്കോ ഭൂമിയിലെ ജീവജാലങ്ങള്‍ക്കോ ഭീഷണിയുയര്‍ത്താനിടയില്ലെന്നാണ് വിദഗ്ധര്‍ നിലവില്‍ കരുതുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരികയാണ്.
വിദ്യാർത്ഥികളുടെ ജീവിതത്തെ വിവിധ വശങ്ങളിൽ സ്വാധീനിക്കുകയും അവർ ഭാവിക്കായി കൂടുതൽ നന്നായി തയ്യാറാകുകയും ചെയ്യുന്ന സ്ഥലമാണ് സ്കൂൾ. ആളുകൾക്ക് സുഹൃത്തുക്കളെ ഉണ്ടാക്കാനും പൊതുവെ മനുഷ്യ വികാരങ്ങളെയും വികാരങ്ങളെയും കുറിച്ച് ധാരാളം പഠിക്കാനും കഴിയുന്ന ഒരു മികച്ച സ്ഥാപനമാണിത്. എന്നിരുന്നാലും, യുകെയിലെ ഒരു സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള ഏതെങ്കിലും തരത്തിലുള്ള ശാരീരിക ബന്ധങ്ങൾ നിരോധിക്കുന്ന വിചിത്രമായ നയം സ്വീകരിച്ചു, അവരെ ബന്ധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്ന് തടയുന്നു.
ചെംസ്‌ഫോർഡിലെ ഹൈലാൻഡ്‌സ് സ്‌കൂളിന് ശാരീരിക സമ്പർക്കത്തിന് “ക്രൂരമായ” നിയന്ത്രണമുണ്ട് കൂടാതെ വ്യക്തിപരമായ ഇടപെടലുകൾ “അനുവദിക്കുന്നില്ല”. വിദ്യാർത്ഥികൾ തമ്മിലുള്ള ആലിംഗനങ്ങളും ഹാൻഡ്‌ഷേക്കുകളും ഉൾപ്പെടെയുള്ള ശാരീരിക ഇടപെടലുകളും ബന്ധങ്ങളും അവർ നിയമവിരുദ്ധമാക്കിയതായി ഡെയ്‌ലി മെയിൽ യുകെ റിപ്പോർട്ട് ചെയ്യുന്നു.
സുരക്ഷ കണക്കിലെടുത്ത് സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ യാതൊരു വിധത്തിലും പരസ്പരം ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശം.
ആലിംഗനം, ഹസ്തദാനം, മര്‍ദനം തുടങ്ങിയ ശാരീരിക സമ്പര്‍ക്കം സ്‌കൂളിനകത്ത് വെച്ചുപൊറുപ്പിക്കില്ലെന്നാണ് രക്ഷിതാക്കള്‍ക്ക് അയച്ച കത്തില്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടികളില്‍ യഥാര്‍ഥ സൗഹൃദമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ സ്‌കൂളിനകത്ത് പ്രണയ ബന്ധങ്ങള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍ സ്‌കൂളിന് പുറത്ത് രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം ബന്ധങ്ങളാകാമെന്നും കത്തില്‍ പറയുന്നുണ്ട്.
സ്‌കൂളിനുള്ളില്‍ സമ്മതത്തോടെയോ അല്ലാതെയോ നിങ്ങളുടെ കുട്ടി ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ എന്തുവേണമെങ്കിലും സംഭവിക്കാം. ഒരുപക്ഷേ ഇത് അനുചിതമായ സ്പര്‍ശനത്തിനോ മറ്റൊരാളില്‍ അസ്വസ്ഥതയ്‌ക്കോ പരിക്കിനോ പോലും വഴിവെച്ചേക്കാമെന്നും കത്തില്‍ വിശദീകരിക്കുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വിദ്യാര്‍ഥികളെ സ്‌കൂള്‍ സമയം കഴിയുന്നതുവരെ സുരക്ഷിതരായി പൂട്ടിയിടുമെന്നും സ്‌കൂളിലെ പ്രധാനധ്യാപിക രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം സ്‌കൂളിന്റെ കര്‍ക്കശമായ നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി.
“എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇക്കാലത്ത്, അനുചിതമായ സ്പർശനവും അടിയും അടിയും – തീർച്ചയായും കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ ആരോഗ്യകരമായ ബന്ധം എങ്ങനെ വേണമെന്ന് അവർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നില്ല,” ഒരു രക്ഷിതാവ് പറഞ്ഞു. .
മറ്റൊരു രക്ഷിതാവ് പറഞ്ഞു, “നിങ്ങൾക്ക് ആരെയും തൊടാൻ കഴിയില്ല, കുട്ടികൾക്ക് അനുയോജ്യമല്ലാത്തത് എന്താണെന്ന് അറിയില്ല, ഒപ്പം അവരുടെ സമപ്രായക്കാരോട് സഹാനുഭൂതി കാണിക്കാനുള്ള കഴിവ് എടുത്തുകളയുന്നു.”
എന്നാല്‍ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളും തങ്ങളുടെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് സ്‌കൂള്‍ അധികൃതരുടെ പക്ഷം. നടപടി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരസ്പരം ബഹുമാനം ജനിപ്പിക്കുകയും ഭാവിയില്‍ ഏതൊരു തൊഴിലുടമയും പ്രതീക്ഷിക്കുന്നതുപോലെ പ്രൊഫഷണലായി പെരുമാറാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം.
അഞ്ജു റ്റിജി
കേരളാ ഗവൺമെന്റ് സ്‌ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിൻെറ (ഐഎച്ച്ആർഡി) നേതൃത്വത്തിലുള്ള കോളേജുകളുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3,4,5 തീയതികളിൽ നാഷണൽ ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിൻെറ ഭാഗമായി “മീമാംസ” എന്ന പേരിലുള്ള പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. സമൂഹത്തിന്റെ നാനാതലങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അറിവും അനുഭവ സമ്പത്തുമുള്ള വ്യക്തികളുമായി യുവ തലമുറയ്ക്ക് ആശയസംവാദത്തിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മീമാംസ പ്രഭാഷണ പരമ്പര ആരംഭിച്ചിരിക്കുന്നത്. മീമാംസയുടെ ഉത്ഘാടന പ്രഭാഷണം മുൻ ഐഎഎസ് ഉദ്യോഗസ്ഥനും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്‌തിരുന്ന എം പി ജോസഫ് ആണ് നിർവഹിച്ചത്. യുകെയിലെ വിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലേയും കുസാറ്റിലെയും അക്കാഡമിക് മികവുമായി ഐഎഎസിൻറെ പടി ചവിട്ടിയ എം പി ജോസഫ് തൻറെ സേവന കാലഘട്ടത്തിൽ ഭരണചക്രത്തിന്റെ ഒട്ടേറെ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. കുവൈറ്റിലെ ഇറാഖ് അധിനിവേശത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രവാസികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തൂലമാണ്. കംബോഡിയയിലെ തന്റെ സേവനകാലഘട്ടത്തിലെ അനുഭവങ്ങളെ ആസ്പദമാക്കി അദ്ദേഹം രചിച്ച ‘My Driver Tulong and other Tall Tales from a Post Pol Pot Contemporary Cambodia’ എന്ന കൃതി ശ്രദ്ധേയമാണ്.
കേരളത്തിലെ വിദ്യാർത്ഥികൾ യുകെ, കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന ഈ കാലഘട്ടത്തിൽ യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം നടത്തി സ്വന്തം മാതൃരാജ്യത്തെ സേവിക്കാൻ കേരളത്തിൽ തിരിച്ചെത്തിയ എം പി ജോസഫ് സാർ “വിദേശത്തേക്ക് ചേക്കേറുന്ന കേരളത്തിന്റെ യുവത്വം” എന്ന വിഷയത്തെ പറ്റി തൻെറ അനുഭവ സമ്പത്തിൽ നിന്നാണ് വിദ്യാർഥികളുമായി സംവേദിച്ചത്. ഗോ ബട്ട് പ്ലീസ് കം ബാക്ക് എന്നതാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശം.
ഐഎച്ച്ആർഡി തരംഗ് നാഷണൽ ടെക്‌ഫെസ്റ്റിന് ആതിഥ്യം അരുളുന്നത് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ ആണ്. തരംഗിന്റെ വിജയത്തിനായി പ്രിൻസിപ്പൽ ഡോ. സ്‌മിതാ ധരൻ, ടെക് ഫെസ്റ്റ് ജനറൽ കൺവീനർ ഡോ. ദീപ ജെ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ആഗോളതലത്തില്‍ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. യുകെ, യുഎഇ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങള്‍ ഐഐടി ക്യാമ്പസുകള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങളാണെന്ന് കണ്ടെത്തി.
ആഗോളവിപുലീകരണത്തിനായി കേന്ദ്രം നിയോഗിച്ച പ്രത്യേക സമിതിയാണ് നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഐഐടി കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള 17 അംഗ സമിത വിദ്യാഭ്യാസ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഈ ഏഴ് രാജ്യങ്ങളും ഐഐടിക്ക് അനുയോജ്യമായ നിരവധി പ്രധാന ഘടകങ്ങളുണ്ട്.
അക്കാദമിക് വശം, മികച്ച വിദ്യാര്‍ഥികളേയും അധ്യാപകരേയും ആകര്‍ഷിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം, ഐഐടിയുടെ ബ്രാന്‍ഡിങ്ങിനെ പിന്തുണയ്ക്കുന്ന സാധ്യതകള്‍ തുടങ്ങിയവയെല്ലാം പ്രധാന ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ മിഷനുകളുടെ 26 തലവന്മാരുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക നയതന്ത്ര വിഭാഗം ഫെബ്രുവരി രണ്ട്, മാർച്ച് 28 തീയതികളിൽ സമിതിയും എംബസി ഉദ്യോഗസ്ഥരും തമ്മിൽ രണ്ട് വെർച്വൽ സെഷനുകൾ സംഘടിപ്പിച്ചിരുന്നു.
യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ഐഐടി ഡല്‍ഹിയാണ് തിരഞ്ഞെടുക്കപ്പെട്ടതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-23 ല്‍ ഓണ്‍ലൈനായെങ്കിലും തുടക്കം കുറിക്കാന്‍ ഈജിപ്ത് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്. എന്നാല്‍ സമിതിയിതിന് അനുകൂലമായ നിലപാടായിരുന്നില്ല സ്വീകരിച്ചത്.
ഐഐടി വിദേശരാജ്യങ്ങളിലേക്കും വിപുലീകരിക്കുക എന്ന ആശയം പുതിയതല്ല. അബുദാബിയിലെ വിദ്യാഭ്യാസ വകുപ്പുമായി ഐഐടി ഡല്‍ഹി ഇതിനോടകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ശ്രീലങ്ക, നേപ്പാള്‍, താന്‍സാനിയ എന്നീ രാജ്യങ്ങളാണ് ഐഐടി മദ്രാസ് ലക്ഷ്യമിടുന്നത്.
നിലവിലെ ചര്‍ച്ചകള്‍ നടക്കുന്നത് ഐഐടിയുടെ ഓരോ കേന്ദ്രങ്ങളും പ്രത്യേകമായിട്ടാണ്. ഇത് ഒരു കുടക്കീഴിലാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന പേരിലായിരിക്കും ഇവ സ്ഥാപിക്കപ്പെടുക.
സമിതിയുടെ റിപ്പോർട്ടിൽ ഭൂട്ടാൻ, നേപ്പാൾ, ബഹ്‌റൈൻ, ജപ്പാൻ, താൻസാനിയ, ശ്രീലങ്ക, വിയറ്റ്‌നാം, സെർബിയ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഉസ്‌ബെക്കിസ്ഥാൻ എന്നിവ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ താഴെയായാണ് വരുന്നത്. അധികാരികള്‍ ഈ രാജ്യങ്ങളിലും ഐഐടി സ്ഥാപിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് സമ്പൂർണ്ണ ധനസഹായ സ്കോളർഷിപ്പുകൾ ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നു.അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളുമായുള്ള പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ബ്രിട്ടൻ ബുധനാഴ്ച പ്രഖ്യാപിച്ചു.ഓഫർ ചെയ്യുന്ന പ്രോഗ്രാമുകളിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് പ്രോഗ്രാമിനുള്ള ചെവനിംഗ് സ്കോളർഷിപ്പുകൾ ഉൾപ്പെടുന്നു, യുകെ സർവകലാശാലയിൽ ഏത് വിഷയവും പഠിക്കാനുള്ള അവസരവും.
കൂടാതെ, ഇന്ത്യയിലെ ബ്രിട്ടീഷ് കൗൺസിൽ സ്ത്രീകൾക്കായി സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) എന്നിവയിൽ ഏകദേശം 18 സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു.ഇവയ്‌ക്കൊപ്പം ആറ് ഇംഗ്ലീഷ് സ്‌കോളർഷിപ്പുകളും ബ്രിട്ടീഷ് കൗൺസിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.സെപ്തംബർ മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിൽ പഠിക്കാൻ 75 സമ്പൂർണ്ണ ധനസഹായ സ്കോളർഷിപ്പുകൾ ബ്രിട്ടൻ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ 150 ലധികം യുകെ സർവകലാശാലകളിലായി 12,000 കോഴ്സുകൾ ഉൾക്കൊള്ളുന്നു . 1983 മുതൽ ആഗോള നേതാക്കളെ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള 150 രാജ്യങ്ങളിൽ യുകെ ഗവൺമെന്റിന്റെ അന്താരാഷ്ട്ര അവാർഡ് പദ്ധതിയാണ് ചെവനിംഗ് പദ്ധതി. 3,500-ലധികം പൂർവ്വ വിദ്യാർത്ഥികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഷെവനിംഗ് പരിപാടിയാണ് ഇന്ത്യയുടെ ചെവനിംഗ്.
“ഇന്ത്യയുടെ 75-ാം വർഷത്തിൽ, ഇത് ഒരു വലിയ നാഴികക്കല്ലാണ്,” ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ലണ്ടനിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറത്തിന്റെ യുകെ-ഇന്ത്യ വീക്കിൽ പറഞ്ഞു.”വ്യവസായത്തിലെ ഞങ്ങളുടെ പങ്കാളികളിൽ നിന്നുള്ള അസാധാരണമായ പിന്തുണക്ക് നന്ദി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുകെയിലെ ഏറ്റവും മികച്ച അനുഭവങ്ങൾ ഈ പഠനകാലയളവിൽ ലഭിക്കും’’
എച്ച്എസ്ബിസി, പിയേഴ്സൺ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ടാറ്റാ സൺസ്, ഡ്യുലിംഗോ എന്നിവ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിനുള്ള ഈ സംരംഭത്തെ പിന്തുണയ്ക്കുന്ന കമ്പനികളിൽ ഉൾപ്പെടുന്നു.75 സ്കോളർഷിപ്പുകളുടെ ഭാഗമായി എച്ച്എസ്ബിസി ഇന്ത്യ 15 സ്കോളർഷിപ്പുകളും പിയേഴ്സൺ ഇന്ത്യ രണ്ടെണ്ണവും ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സൺസ്, ഡ്യുവോലിംഗോ എന്നിവ ഓരോന്നും സ്പോൺസർ ചെയ്യും.
പൂർണമായും ധനസഹായം നൽകുന്ന സ്കോളർഷിപ്പുകളിൽ ട്യൂഷൻ, ജീവിതച്ചെലവ്, ഒരു വർഷത്തെ ബിരുദാനന്തര പ്രോഗ്രാമിനുള്ള യാത്രാ ചെലവ് എന്നിവ ഉൾപ്പെടുന്നു.അവാർഡിന് അർഹത നേടുന്നതിന് അപേക്ഷകർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.