Health

തേങ്ങ പൊട്ടിച്ച ശേഷം ഉള്ളിലെ വെള്ളം കളയാറാണോ പതിവ്. നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത പനീയമാണ് തേങ്ങവെള്ളം. ശരീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഇതൊരു മികച്ച പരിഹാരമാണ്.

ശരീരഭാരം കുറയ്ക്കാന്‍ എടുത്താന്‍ പൊങ്ങാത്ത ഡയറ്റുകള്‍ പിന്തുടരുന്നത് പലപ്പോഴും വലിയ പരാജയമാകാറുണ്ട്. എന്നാല്‍ വീട്ടില്‍ സുലഭമായ കിട്ടുന്ന തേങ്ങവെള്ളം ശരീരഭാരത്തെ നിയന്ത്രിക്കാനുള്ള മികച്ച മാര്‍ഗമാണ്.
ഒരു ഗ്ലാസ് തേങ്ങവെള്ളത്തില്‍ വെറും 44 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കാനുള്ള ഡയറ്റില്‍ തേങ്ങവെള്ളം ചേര്‍ക്കുന്നത് ആരോഗ്യകരമായ തെരഞ്ഞെടുപ്പാണ്.

തേങ്ങവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് പോഷകങ്ങൾ ആ​ഗിരണം ചെയ്യാൻ സഹായിക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇവയില്‍ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിൻ്റെ ആരോഗ്യത്തിന് മികച്ചതാക്കുന്നു. ദിവസവും ഈ വെള്ളം കുടിക്കുന്നതിലൂടെ വയറുവേദന, ​ഗ്യാസ് തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും.

ശരീരഭാരം കുറയ്ക്കാൻ വേണ്ട മറ്രൊരു പ്രധാന ഘടകമാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത്. കരിക്ക് ഇതിന് മികച്ച ഒരു ചോയിസ് ആണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം സ്വഭാവികമായും വിശപ്പ് കുറയ്ക്കുകയും ചെയ്യും.

നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ പതിനാലുകാരനാണ് മരിച്ചത്. വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി ഏതാനും ദിവസം മുമ്പ് അമ്പഴങ്ങ കഴിച്ചുവെന്ന് സംശയമുണ്ട്.

പത്താം തിയതി പനി ബാധിച്ച കുട്ടിക്ക് 12 ന് പാണ്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കിലും 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15 ന് ഇതേ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും 19ന് രാത്രി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

246 പേരാണ് 14 കാരന്റെ സമ്പർക്ക പട്ടികയിലുളളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. ഹൈ റിസ്ക് പട്ടികയിലസുള്ള രോ​ഗ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ആദ്യം പരിശോധനക്ക് അയക്കും. പൂനെയിൽ നിന്നും മൊബൈൽ ലാബ് കൂടി എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകൾ കയറി സർവ്വേ നടത്തും.

അഞ്ചാം തവണയാണ് കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്യുന്നത്. 2018 ലും 2021 ലും 2023 ലും കോഴിക്കോട്ടും 2019 ൽ എറണാകുളത്തും മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിപ്പ സംശയിച്ച സാഹചര്യത്തിൽ ഇന്നലെ പുലർച്ചെ തന്നെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടിരുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ബനാന അഥവാ വാഴക്കായ് ഔഷധ സസ്യം ആണ് എന്നറിയാവുന്നവർ വളരെ കുറച്ചു മാത്രം. കദളി, കണ്ണൻ, കാളി എന്നീ ഇനങ്ങൾ ഔഷധ ഉപയോഗത്തിന് എടുക്കുന്നുണ്ട്. നേന്ത്രൻ പൂവൻ,തേൻ കാളി,പാളയം തോടൻ, റോബസ്റ്റ, ഞാലിപൂവൻ ഒക്കെ ആഹാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.

പൊതുവെ വാഴ കൂമ്പ് ദഹനസംബന്ധമായ പിത്ത അനുബന്ധ അസ്വസ്ഥതകൾക്ക് പരിഹാരമാകും. കുടലിൽ കാണുന്ന കൃമി വിര എന്നിവയെ പുറംതള്ളാൻ സഹായിക്കും. ശരീരത്തിന് സ്വാഭാവിക ശീതീകരണി ആയി പ്രവർത്തിക്കും. ബ്ലോട്ടിങ്, അസിഡിറ്റി,ഡയേറിയ എന്നിവയ്ക്കും ആർത്തവ അനുബന്ധമായ വേദന, അസ്വസ്ഥതകൾ എന്നിവയ്ക്കും ആശ്വാസം ആകും. കൊളെസ്ട്രോൾ കുറക്കാൻ ഇടയ്ക്കുന്നത് ബ്ലഡ്‌ പ്രഷർ ഹൃദ്രോഗം എന്നിവ തടയും. മാനസിക ഉന്മേഷം നൽകുന്ന ഡോപ്മെയിൻ ഹോർമോൺ ഉത്പാദനത്തെ സഹായിക്കുന്നതുമാണ്.

നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളും ആയുർവേദ സമ്പ്രദായം ഔഷധമായി ഉപയോഗിക്കുന്നവയാണ്. ഇതറിയാതെ ആണ് ആയുർവേദ ഔഷധങ്ങളെ പറ്റി നിരവധി അനഭിലഷണീയ അഭിപ്രായങ്ങൾ പരത്തുന്നത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുകയില, മദ്യം, അൾട്രാ-പ്രോസസ്ഡ് ഫുഡ്സ് (യുപിഎഫ്), ഫോസിൽ ഇന്ധനങ്ങൾ എന്നിവ യൂറോപ്പിൽ പ്രതിവർഷം 2.7 ദശലക്ഷം ആളുകളുടെ ജീവനെടുക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നു. ഇതിനെ തുടർന്ന് ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന വിവിധ സർക്കാരുകളോട് ആവശ്യപ്പെട്ടു. പുകയിലയുടെയും മദ്യത്തിൻ്റെയും ഉപയോഗത്തിനെതിരെ ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടും ഇവയുടെ നിർമ്മാതാക്കൾ ശക്തമായ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിച്ച് ഇത്തരം ഉത്പന്നങ്ങൾ ജനങ്ങളുടെ ഇടയിൽ വിറ്റഴിക്കുന്നത് കൂടി കൊണ്ടേയിരിക്കുകയാണെന്ന് ഒരു റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി.


യൂറോപ്പിലെ 53 സംസ്ഥാനങ്ങളിലായി പ്രതിദിനം 7,400-ലധികം മരണങ്ങൾക്ക് പുകയില, ഫോസിൽ ഇന്ധനങ്ങൾ, അൾട്രാ-പ്രോസസ്ഡ് ഫുഡ്സ്, മദ്യം എന്നിവ കാരണം ആകുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത് മേല്പറഞ്ഞ നാല് വ്യവസായങ്ങൾ യൂറോപ്പിൽ പ്രതിവർഷം 2.7 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നുണ്ട് . ഇത് മൊത്തം മരണനിരക്കിൻ്റെ നാലിലൊന്ന് (24.5%) വരും. യുഎൻ ആരോഗ്യ ഏജൻസിയുടെ കണ്ടെത്തലുകൾ വൻകിട കോർപ്പറേറ്റുകളുടെ ഉത്പന്നങ്ങൾ എത്രമാത്രം മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാകുന്നു എന്നതിൻറെ നേർചിത്രമാണ് പുറത്തു കൊണ്ടു വന്നിരിക്കുന്നത്.


വിവിധ രാജ്യങ്ങളുടെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനുള്ള നയങ്ങൾക്ക് കാലതാമസം വരുത്തിയും പാളം തെറ്റിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ ലാഭം വർദ്ധിപ്പിക്കാൻ മദ്യത്തിന്റെയും പുകയിലയുടെയും പോലുള്ള ഉത്പന്നങ്ങളുടെ നിർമ്മാതാക്കൾ ശക്തമായ ഇടപെടലാണ് നടത്തുന്നതെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. നവീന മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ദുർബലരായ ആളുകളെ ചൂഷണം ചെയ്യുക, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക, അവരുടെ ഉൽപ്പന്നങ്ങളുടെ നേട്ടങ്ങളെ കുറിച്ചോ അവരുടെ പാരിസ്ഥിതിക യോഗ്യതകളെ കുറിച്ചോ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇത്തരം കമ്പനികൾ ചെയ്യുന്നതായി ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ റീജിയണൽ ഡയറക്ടർ ഡോ ഹാൻസ് ഹെൻറി പി ക്ലൂഗെ പറഞ്ഞു . മദ്യം, പുകയില, സംസ്കരിച്ച ഭക്ഷണ പാനീയങ്ങൾ, ഫോസിൽ ഇന്ധനങ്ങൾ എന്നിവ ആഗോളതലത്തിൽ പ്രതിവർഷം 19 ദശലക്ഷം മരണങ്ങൾക്ക് കാരണമായതായി 2023 ലെ ഗവേഷണ റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു. ഇത് ലോകത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളുടെ 34% ആണ് .

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ശുഷ്ക ഫലങ്ങൾ ഇന്ന് ഏറെ പ്രചാരം നേടിയിട്ടുണ്ട്. അമിത വണ്ണം, അമിത ഭാരം കൊഴുപ്പ് കൂടുക ഒക്കെ ആരോഗ്യ പ്രശനം ആയി മാറിയപ്പോൾ ആഹാര രീതിയിലും മാറ്റം ഉൾക്കൊള്ളാൻ പലരും ഡ്രൈ ഫ്രൂട്സ് ആണ് ഇഷ്ടപ്പെടുക.

ബദാം,കശുവണ്ടി,വാൾനട്ട് കിസ്മസ്, ഡെറ്റ്സ്, പിസ്റ്റാ ഫിഗ്, പ്രൂൺസ് എന്നിവ യാണ് കൂടുതൽ ലഭ്യമായവ. പീസ്ത ഏറെ ഹൃദ്യമായ ഒന്നായി കരുതാം. ഹൃദയ ആരോഗ്യ സൗഹൃദമായത്. അതിയായ രക്തസമ്മർദം രക്തത്തിലെ കൊഴുപ്പിന്റെ അളവ് രക്തക്കുഴലുകളിൽ കൊഴുപ്പ് തടസ്സം സൃഷ്ടിക്കുന്നത് ഒക്കെ കുറയ്ക്കാൻ സഹായകമായ നൈട്രിക് ഓക്സയ്ഡ് വാദ്ധിപ്പിക്കുന്ന അർജിനിൻ വസ്തു പിസ്തയിൽ ഉണ്ട് എന്നതാണ് ഇതിന് കാരണമായി കാണുന്നത്.

ഫയ്ടോസ്റ്ററോൾ എന്ന വസ്തുവുള്ളതിനാൽ കൊഴുപ്പിന്റെ വിഘടനം അഗീരണം എന്നിവക്ക് ഇടയാകുന്നതിനാൽ മസ്തിഷ്ക ആരോഗ്യത്തിനും ഉത്തമമാകും. ആരോഗ്യ ദായകമായ കൊഴുപ്പ്, മാംസ്യം, അന്നജം, കരോട്ടീൻ വിറ്റാമിൻ ഈ വിറ്റാമിൻ കെ,അർജിനിൻ,ഫോളിക് ആസിഡ്,പൊട്ടാസ്യം, കാൽസ്യം,സോഡിയം, മഗ്‌നേഷ്യം, സിങ്ക് അയൺ എന്നിങ്ങനെ ഉള്ള അവശ്യം ധാതു ലവണങ്ങളും ഉള്ളത് പിസ്ത ഏറ്റവും ഉത്തമ ശുഷ്‌ക ഫലം ആയി കരുതാൻ ഇടയ്ക്കുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

 

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അന്ധരോ ഭാഗികമായി കാഴ്ചയുള്ളവരോ ആയ വ്യക്തികൾക്ക് വീട്ടിലിരുന്ന് ബൊവെൽ ക്യാൻസർ സ്ക്രീനിംഗ് ചെയ്യാൻ സഹായിക്കുന്ന ഉപകരണം വികസിപ്പിച്ചെടുത്ത് എൻഎച്ച്എസ്. ബൊവെൽ ക്യാൻസർ സ്ക്രീനിംഗിനുള്ള സ്റ്റാൻഡേർഡ് സ്റ്റൂൾ സാമ്പിൾ ടെസ്റ്റ് പൂർത്തിയാക്കുമ്പോൾ കാഴ്ച വൈകല്യമുള്ള വ്യക്തികൾ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാനാണ് ഈ ഉപകരണത്തിലൂടെ എൻഎച്ച്എസ് ശ്രമിക്കുന്നത്.

അഡാപ്റ്റഡ് ഫിക്കൽ ഇമ്മ്യൂണോകെമിക്കൽ ടെസ്റ്റിൽ (ഫിറ്റ്) അന്ധരായവരെ സഹായിക്കാനുള്ള ബ്രെയിലി നിർദ്ദേശങ്ങളും ശേഖരിക്കുന്ന സാംപിളിനെ ഒരു കുപ്പിയിലേയ്ക്ക് നയിക്കാൻ സഹായിക്കുന്ന ചാനൽ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ വഴി അന്ധരും ഭാഗികമായി കാഴ്ച പരിമിതി നേരിടുന്നവരും ആയിട്ടുള്ളവർക്ക് ഈ ടെസ്റ്റ് കൂടുതൽ സ്വീകാര്യമാകുന്നു.

റോയൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്ലൈൻഡ് പീപ്പിൾ (ആർഎൻഐബി), തോമസ് പോക്ക്ലിംഗ്ടൺ ട്രസ്റ്റ് എന്നിവയുമായി ചേർന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് വികസിപ്പിച്ച ഈ ഉപകരണം ആറ് മാസത്തിനിടെ കാഴ്ച പരിമിതികൾ ഉള്ള 500 ഓളം ആളുകളിൽ പരീക്ഷിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് ഫിറ്റ് ടെസ്റ്റുകൾ ഇതിനകം എൻ എച്ച് എസ് ക്യാൻസർ സ്ക്രീനിംഗ് പ്രോഗ്രാമിൻ്റെ ഭാഗമാണ്. നിലവിൽ 60 നും 74 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് ഇവ നൽകുന്നുണ്ട്. യുകെയിലെ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസർ തരങ്ങളിൽ ഒന്നാണ് ബൊവെൽ ക്യാൻസർ. ഓരോ വർഷവും ശരാശരി 42,000 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ പ്രസവാനന്തരം കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ എൻഎച്ച്എസ്സിന്റെ പിടിപ്പു കേട് കൊണ്ടാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ദുരന്തത്തിലേയ്ക്ക് നയിക്കുന്ന പകുതിയോളം കേസുകളിലും പ്രസവസമയത്ത് കുഞ്ഞിൻറെ ഹൃദയമിടിപ്പ് കൃത്യമായി നിരീക്ഷിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രസവസമയത്ത് കുഞ്ഞുങ്ങൾ മരിക്കുകയോ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിക്കുമോ ചെയ്യുന്ന കേസുകൾ വിലയിരുത്തി കെയർ ക്വാളിറ്റി കമ്മീഷൻ ആണ് സുപ്രധാന നിരീക്ഷണം നടത്തിയിരിക്കുന്നത്.


ഇത്തരം പ്രശ്നങ്ങൾ ഉണ്ടായ 92 കേസുകളിൽ 45 എണ്ണത്തിലും പ്രശ്ന കാരണം എൻഎച്ച്എസ് ജീവനക്കാർ ശരിയായ രീതിയിൽ കുഞ്ഞിൻറെ ഹൃദയമിടിപ്പ് നിരീക്ഷിക്കാത്തതാണെന്നാണ് കണ്ടെത്തിയത്. എല്ലാ മെറ്റേണിറ്റി യൂണിറ്റുകളിലും പരിചരണം സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ശരിയായ നിരീക്ഷണം നിർണായക ഘടകമാണെന്ന് സി ക്യു സി യുടെ മെറ്റേണിറ്റി ആൻഡ് ന്യൂബോൺ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻസ് (എം എൻ എസ് ഐ) പ്രോഗ്രാമിൻ്റെ ഡയറക്ടർ സാൻഡി ലൂയിസ് പറഞ്ഞു. പരിശോധിക്കപ്പെട്ട 92 കേസുകളിൽ നവജാതശിശുക്കൾക്ക് മസ്തിഷ്ക ക്ഷതം സംഭവിച്ച 62 കേസുകളും ഉൾപ്പെട്ടിട്ടുണ്ട്. 11 കുരുന്നുകൾ പ്രസവശേഷം 6 ദിവസത്തിനുള്ളിൽ ജീവൻ വെടിഞ്ഞു. 19 കുഞ്ഞുങ്ങൾക്ക് പ്രസവസമയത്ത് ആരോഗ്യവാന്മാരായിരുന്നെങ്കിലും പിന്നീട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി.


കെയർ ക്വാളിറ്റി കമ്മീഷന്റെ കണ്ടെത്തലുകൾ വളരെ നിർണ്ണായകമാണെന്ന് സി ഒ സി യുടെ മെറ്റേണിറ്റി ആൻഡ് ന്യൂബോൺ സേഫ്റ്റി ഇൻവെസ്റ്റിഗേഷൻസ് (എം എൻ എസ് ഐ) പ്രോഗ്രാമിൻ്റെ ഡയറക്ടർ സാൻഡി ലൂയിസ് പറഞ്ഞു. നവജാതശിശുക്കളുടെ ഹൃദയമിടിപ്പിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അത് കണ്ടുപിടിക്കാൻ ഉണ്ടാകുന്ന പരാജയമാണ് പല പ്രശ്നങ്ങൾക്കും കാരണമെന്നും അവർ പറഞ്ഞു. പല സംഭവങ്ങളിലും മീഡ് വൈഫുകൾ മറ്റ് പല കാര്യങ്ങളിലും തിരക്കിലായതിനാൽ കൃത്യമായ ഇടവേളകളിൽ കുഞ്ഞിനെ നിരീക്ഷിക്കുന്നതിന് കഴിയാതെ പോയതായും കണ്ടെത്തിയിട്ടുണ്ട്. പല സംഭവങ്ങളുടെയും അടിസ്ഥാന കാരണം പ്രസവ വാർഡുകളിലെ ജീവനക്കാരുടെ ക്ഷാമമാണെന്നും വിലയിരുത്തലുകൾക്ക് പ്രധാനമാണ്. റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്‌സും കോമൺസ് ഹെൽത്ത് സെലക്ട് കമ്മിറ്റിയും പ്രസവ പരിചരണം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് 2,500 മിഡ്‌വൈഫുമാരെ കൂടി റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എൻഎച്ച്എസിൽ പ്രിസ്ക്രിപ്ഷൻ ചാർജുകൾ കുതിച്ചുയരുന്നു. ഇന്ന് മുതൽ ചാർജ് വർദ്ധനവ് നിലവിൽ വരും . ഓരോ ഇനത്തിനും 10 പൗണ്ട് വർദ്ധനവ് ആണ് നിലവിൽ വരുന്നത്. സാധാരണക്കാരുടെ മേൽ കനത്ത ഭാരം അടിച്ചേൽപ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവെ വിമർശനം ഉയർന്നു വന്നിരിക്കുന്നത്.

ഇരുണ്ട ദിനം എന്നാണ് ചാർജ് വർദ്ധനവിനെ ഈ രംഗത്തെ വിദഗ്ധർ വിശേഷിപ്പിച്ചത്. കുറിപ്പടിയിലെ ഓരോ ഇനത്തിനും 10 പൗണ്ട് വീതം നൽകേണ്ടി വരുന്ന സാധാരണ രോഗികൾക്ക് ഇത് ഇരുണ്ട ദിനങ്ങളാവുമെന്നും നിരക്ക് വർദ്ധനവ് തികച്ചും അസ്വീകാര്യമാണെന്നും റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി (ആർപിഎസ്) ചെയർവുമൺ ടേസ് ഒപുട്ടു അഭിപ്രായപ്പെട്ടു.

പ്രിസ്ക്രിപ്ഷൻ ചാർജ്ജ് വർദ്ധനവ് രോഗികൾക്കിടയിൽ കടുത്ത അരാജകത്വം സൃഷ്ടിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ചാർജ് വർദ്ധിപ്പിക്കുന്നത് മൂലം ആളുകൾ അ മുഴുവൻ ഡോസും ഒഴിവാക്കുന്നതിനോ മേടിക്കാതിരിക്കുന്നതിനോ കാരണമാകുമെന്ന അഭിപ്രായം ഒട്ടേറെ പേരാണ് പ്രകടിപ്പിച്ചിരിക്കുന്നത്. യുകെയിൽ ഇംഗ്ലണ്ടിൽ മാത്രമെ പ്രിസ്ക്രിപ്ഷൻ ചാർജ്ജുകൾ നിലവിലുള്ളൂ. വെയിൽസിൽ 2007 ലും അയർലണ്ടിൽ 2010 ലും അയർലണ്ടിൽ 2011ലും പ്രിസ്ക്രിപ്ഷൻ നിരക്കുകൾ നിർത്തലാക്കിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേറ്റ് രാജകുമാരിക്കും ചാൾസ് രാജാവിനും ക്യാൻസർ രോഗം നിർണയിക്കപ്പെട്ടത് കടുത്ത ഞെട്ടലാണ് രാജ്യത്ത് ഉളവാക്കിയത്. ബ്രിട്ടനിൽ ജീവിക്കുന്ന ഒരാൾക്ക് ക്യാൻസർ രോഗം വരാനുള്ള സാധ്യത എന്താണ്? കണക്കുകൾ പ്രകാരം ബ്രിട്ടീഷ് ജനതയുടെ പകുതിയോളം പേരും അവരുടെ ജീവിതകാലത്ത് ക്യാൻസർ വരാനുള്ള സാധ്യത ലിസ്റ്റിൽ ആണ് എന്നാണ്. രോഗം രാജാവിനും രാജകുമാരിക്കും സ്ഥിരീകരിച്ചതിന് ശേഷം ക്യാൻസർ രോഗ സംബന്ധമായ പരിശോധനകൾക്കായി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുഴയോ , ചുമയോ , ടോയ്‌ലറ്റ് ശീലത്തിലെ മാറ്റങ്ങളോ തുടങ്ങി ചെറിയ ആരോഗ്യ പ്രശ്നങ്ങൾ വരെ ക്യാൻസറിന്റെ സാധ്യത ആണോ എന്ന ആശങ്കയിലാകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലായി കൊണ്ടിരിക്കുകയാണ്. ഉയർന്നുവരുന്ന ചോദ്യങ്ങളും ജനങ്ങളുടെ ആശങ്കയും പരിഗണിച്ച് സ്ത്രീകളിലും പുരുഷന്മാരിലും ക്യാൻസർ രോഗ നിർണയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അടങ്ങിയ ചാർട്ട് എൻഎച്ച് എസ് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ചത് ചുവടെ ചേർക്കുന്നു.

വിവിധതരത്തിലുള്ള ക്യാൻസറുകളും സ്ത്രീകൾക്കും പുരുഷന്മാർക്കും അത് വരാനുള്ള സാധ്യതയും അതിജീവന നിരക്കുമാണ് ഈ ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ബ്രിട്ടീഷ് സ്ത്രീകൾക്ക് അവരുടെ ജീവിതകാലത്ത് ക്യാൻസർ വരാനുള്ള സാധ്യത 43 ശതമാനമാണെന്നാണ് പഠനത്തിൽ കാണിക്കുന്നത് . രോഗം ബാധിച്ച സ്ത്രീകൾ 10 വർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത 46.3 ശതമാനമാണ്. പുരുഷന്മാർക്ക് ക്യാൻസർ വരാനുള്ള സാധ്യത 45 ശതമാനവും രോഗനിർണ്ണയ ശേഷം പത്തു വർഷത്തിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം 54.2 ശതമാനവുമാണ്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അർബുദമാണ് ബ്രസ്റ്റ് ക്യാൻസർ. നേരത്തെ കണ്ടെത്താൻ സാധിച്ചാൽ നിലവിൽ വൈദ്യശാസ്ത്രരംഗം കൈവരിച്ച പുരോഗതി കൊണ്ട് അതിജീവന നിരക്ക് വർഷങ്ങളായി മെച്ചപ്പെട്ടിട്ടുണ്ട് . എന്നാലും സ്ത്രീകൾക്കിടയിൽ ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഒരു സുപ്രധാന കാരണം ബ്രെസ്റ്റ് കാൻസർ ആണ്. 2022 -ൽ മാത്രം ക്യാൻസർ ബാധിച്ച് 670,000 പേരാണ് ആഗോളതലത്തിൽ മരണമടഞ്ഞത്. ഓരോ വർഷവും യുകെയിൽ മാത്രം 11.500 സ്ത്രീകളും 85 പുരുഷന്മാരും സ്തനാർബുദം മൂലം മരണമടയുന്നതായാണ് ഏകദേശ കണക്കുകൾ. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 1,62468 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടാകുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

പേടിപ്പിക്കുന്ന കണക്കുകൾക്കിടയിൽ ശുഭകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് വായനക്കാർക്ക് സമർപ്പിക്കുന്നത്. ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകാൻ സാധ്യത ഉണ്ടോ എന്ന് നിരീക്ഷിക്കാൻ കഴിയുന്ന ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് യുകെയിലെ ശാസ്ത്രജ്ഞർ. നോട്ടിംഗ്ഹാം ട്രസ്റ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഈ ഉപകരണം വഴി സ്തനത്തിലെ കോശങ്ങൾക്കും പുറത്തുമുള്ള ചെറിയ മാറ്റങ്ങൾ വരെ കണ്ടെത്താൻ സാധിക്കും.

ഈ ഉപകരണം രോഗികളുടെ ബ്രായ്ക്കുള്ളില്‍ വയ്ക്കാൻ സാധിക്കും. അതുമല്ലെങ്കിൽ ഈ ഉപകരണം ഉൾപ്പെടുത്തി പുതിയ ബ്രാകൾ രൂപകൽപ്പന ചെയ്യാനും സാധിക്കും. ഉപകരണത്തിൽ നിന്നുള്ള വിവരങ്ങൾ തത്സമയം സ്മാർട്ട്ഫോൺ വഴിയായി ധരിക്കുന്നവർക്കും അതോടൊപ്പം മെഡിക്കൽ ടീമിനും കൈമാറി കൊണ്ടിരിക്കും.

ക്യാൻസർ റിസർച്ച് അനുസരിച്ച് യുകെയിൽ പ്രതിവർഷം 55,000 – ലധികം പുതിയ സ്തനാർബുദ കേസുകൾ ആണ് ഉണ്ടാകുന്നത്. പുതിയ കണ്ടുപിടുത്തത്തിലൂടെ ബ്രെസ്റ്റ് ക്യാൻസർ കേസുകളുടെ എണ്ണം 23% കുറയ്ക്കാൻ സാധിക്കും എന്നാണ് വിലയിരുത്തുന്നത്.

RECENT POSTS
Copyright © . All rights reserved