ജോർജ് മാത്യു
ലെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ അഭിമുഖ്യത്തിൽ നടന്ന മെസ്‌തൂസോ സീസൺ -2 ഗാനമത്സരം പ്രൗഢഗംഭീരമായി സമാപിച്ചു.യുകെയിലെ വിവിധ ഇടവകയിൽനിന്നുള്ള 16 ടീമുകൾ പങ്കെടുത്ത മൽസരം അത്യന്തം വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.നിലവിളക്കിൽ തിരി തെളിയിച്ചു ലെഫ്‌റോ ബിഷപ്പ് സാജു മുതലാളി (ചർച്ച ഓഫ് ഇംഗ്ലണ്ട് ) മത്സരം ഔപചാരികമായി ഉത്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ: വർഗീസ് മാത്യു അധ്യക്ഷത വഹിച്ചു.ഫാ: ടോം ജേക്കബ് ,ഭദ്രാസന കൗൺസിൽ അംഗങ്ങളായ ജോൺസൺ പി. യോഹന്നാൻ ,വിനോദ് കൊച്ചുപറമ്പിൽ ,ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.ഇടവക വികാരി ഫാ:ബിനോയ് ജോഷ്യ സ്വാഗതവും,ട്രസ്റ്റി മെബിൻ മാത്യു നന്ദിയും പറഞ്ഞു.
ഗാനമത്സരത്തിൽ സെന്റ് മേരീസ് ഐഒസി മാൻസ് ഫീൽഡ് ,ഹോളി ഇന്നസെന്റ്സ് ഐഒസി സൗത്ത് വെയിൽസ്,സെന്റ് ജോർജ് ഐഒസി മാഞ്ചസ്റ്റർ ,സെന്റ് ജോർജ് ഐഒസി സിറ്റി ഓഫ് ലണ്ടൻ എന്നിവർ യഥാക്രമം ഒന്ന്,രണ്ട് ,മൂന്ന് ,നാല് സ്ഥാനങ്ങൾ കരസ്ഥമാക്കി.ബെസ്ററ് അറ്റയർ അവാർഡ് സെന്റ് തോമസ് ഐഒസി കേംബ്രിഡ്‌ജും,റൈസിംഗ് യൂങ്സ്റ്റേഴ്‌സ് അവാർഡ് സെന്റ് തോമസ് ഐഒസി പൂളും സ്വന്തമാക്കി.സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫനോസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും,ട്രോഫിയും വിതരണം ചെയ്തു.ഇടവകകൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും,കൂട്ടായ്മയ്ക്കും ഇത്തരം മൽസര വേദികൾ സഹായകമാകുമെന്ന് തിരുമേനി ചൂണ്ടികാട്ടി.ഫാ:വർഗീസ് ജോൺ,ഫാ:മാത്യു അബ്രഹാം,ഫാ.എൽദോ വർഗീസ് ,റെവ .റിച്ചാർഡ് ട്രെത് വേ (റെക്ടർ സെന്റ് പീറ്റേഴ്സ് ചർച്ച് ) എന്നിവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.ഇടവക സെക്രട്ടറിയും ,പ്രോഗ്രാം കോഓർഡിനേറ്ററുമായ ജോജി വാത്തിയാട്ട് നന്ദി രേഖപ്പെടുത്തി.
സെന്റ് മേരീസ് സീറോ-മലബാർ മിഷൻ യാഥാർത്ഥ്യമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ക്രൂ വിലെ സീറോ മലബാർ സഭാ അംഗങ്ങൾ. ക്രൂ സെന്റ് മേരീസ് റോമൻ കത്തോലിക്കാ ഇടവക വികാരി റവ ഫാ നിക്കോളാസ് കേൺ, ഫാ ജോർജ് എട്ടുപറയിൽ, ഫാ മാതിയു കുരിശുമ്മൂട്ടിൽഎന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ അഭിവന്ദ്യ മാർ ജോസഫ് ശ്രാമ്പിക്കൽ പിതാവ് മിഷൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കൈക്കാരന്മാരായ റോജിൻ തോമസ്, സെബാസ്റ്റ്യൻ ജോർജ്, സെക്രട്ടറി ബേബി സണ്ണി, ഹെഡ്മാസ്റ്റർ ജസ്റ്റിൻ കുര്യന് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.
ബിനോയ് എം. ജെ.
ശാന്തമായ ഒരു ജലാശയത്തിലേക്ക് ഒരു വലിയ കല്ലെടുത്തിടുമ്പോൾ അതിലെ ജലം എപ്രകാരം പ്രക്ഷുബ്‌ധമാകുന്നുവോ അപ്രകാരം വികാരവിചാരങ്ങൾ മനുഷ്യമനസ്സിനെ സദാ പ്രക്ഷുബ്ധമാക്കുന്നു. ജലം പ്രക്ഷുബ്‌ധമാകുമ്പോൾ എപ്രകാരമാണോ ജലാശയത്തിന്റെ അടിത്തട്ട് കാണുവാനാവാത്തത് അപ്രകാരം തന്നെ വികാരവിചാരങ്ങൾ ഉണ്ടാകുമ്പോൾ ഉള്ളിലുള്ള ആത്മാവിനെ കാണുവാൻ കഴിയാതെ പോകുന്നു. ഇപ്രകാരം ആത്മാവ് മറക്കപ്പെടുമ്പോൾ അനന്താനന്ദവും ,അനന്ത ജ്ഞാനവും, അനന്ത ശക്തിയും നമുക്ക് നഷ്ടപ്പെട്ടു പോകുന്നു. മനസ്സ് തന്നെ പ്രക്ഷുബ്ധതയുടെ പര്യായമായതിനാൽ പ്രക്ഷുബ്‌ധത തിരോഭവിക്കുമ്പോൾ മനസ്സും തിരോഭവിച്ചതായി കരുതാം. അതിനാൽതന്നെ പ്രക്ഷുബ്‌ധതകളിൽ നിന്നും മനസ്സിനെ മോചിപ്പിക്കുക എന്നത് ആത്മാവിനെ അറിയുന്നതിനും അതിനെ സാക്ഷാത്ക്കരിക്കുന്നതിനും ഉള്ള ഏകമാർഗ്ഗമാകുന്നു.
വികാരവിചാരങ്ങളിൽ, വിചാരങ്ങളേക്കാൾ മനസ്സിനെ കൂടുതൽ പ്രക്ഷുബ്ധമാക്കുന്നത് വികാരങ്ങളാണെന്ന് വേണമെങ്കിൽ പറയാം. നമുക്ക് ഒരു പ്രശ്നം ഉണ്ടായി എന്ന് കരുതുക. ആദ്യമായി (നിഷേധാത്മക) വികാരങ്ങൾ മനസ്സിൽ അലയടിക്കുന്നു. അത് മനസ്സിനെ അത്രയധികം പ്രക്ഷുബ്ധമാക്കുന്നതിനാൽ ആത്മാവ് മറക്കപ്പെടുകയും നമ്മുടെ അറിവും ആനന്ദവും തത്കാലത്തേക്ക് ഒന്ന് മങ്ങുകയും ചെയ്യുന്നു. ആനന്ദം മറയുന്നതിനാൽ ദുഃഖവും അറിവു മറയുന്നതിനാൽ ആശയക്കുഴപ്പവും സംഭവിക്കുന്നു. കുറേക്കാലം കഴിയുമ്പോഴേക്കും വികാരത്തിന്റെ ഊക്ക് ഒന്ന് കുറയുകയും നാം ചിന്തിച്ചുതുടങ്ങുകയും ചെയ്യുന്നു. അപ്പോൾ ആനന്ദത്തിന്റെയും വിവേകത്തിന്റെയും ഒരു നേരിയ പ്രകാശം ഉള്ളിൽ കണ്ടുതുടങ്ങുന്നു. ചിന്തയിൽ അൽപം കൂടി പ്രതീക്ഷയ്ക്ക് വകയുണ്ട്.
എന്നിരുന്നാലും ചിന്തയും വിജ്ഞാനത്തെ മറക്കുന്നുണ്ട്. ചിന്ത അസ്വസ്ഥതയുടെ ഒരു പുകമറ മനസ്സിൽ സൃഷ്ടിക്കുകയും അനന്തജ്ഞാനത്തെ മറക്കുകയും ചെയ്യുന്നു. അല്പം നിരീക്ഷിച്ചാൽ ഇത് കാണുവാൻ സാധിക്കും. നമ്മുടെ ചിന്തകളുടെയെല്ലാം അടിസ്ഥാനപരമായ കാരണം ജിജ്ഞാസയാകുന്നു. ചിന്തകൾ എപ്പോഴും ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുവാൻ ഉള്ള പരിശ്രമമാകുന്നു. എന്നാൽ ചോദ്യത്തിന് പിറകിൽ തന്നെ ഉത്തരവും കിടപ്പുണ്ട്. ചിന്തയാവട്ടെ അതിനെ മറക്കുന്നു. ചിന്തിക്കാതിരുന്നാൽ ചോദ്യം ചോദിക്കുന്ന അടുത്ത നിമിഷം തന്നെ ഉത്തരവും കിട്ടുന്നു. നമ്മുടെ പല ചോദ്യങ്ങൾക്കും ഉത്തരം വർഷങ്ങൾക്ക് ശേഷമാണ് കിട്ടുന്നത്. ചിന്ത ഇടക്കുവന്നു കയറുന്നതാണ് ഇതിന്റെ കാരണം.
പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുമ്പോൾ വികാരങ്ങൾ നമ്മെ കീഴടക്കുന്നു. ചോദ്യങ്ങൾക്ക് ഉത്തരം അന്വേഷിക്കുമ്പോൾ ചിന്ത മനസ്സിനെ ബാധിക്കുന്നു. വാസ്തവത്തിൽ പ്രശ്നങ്ങളുമില്ല പരിഹാരങ്ങളും ഇല്ല. ചോദ്യങ്ങളുമില്ല ഉത്തരങ്ങളുമില്ല. സത്യം ഏതെങ്കിലും പ്രശ്നത്തിനുള്ള പരിഹാരമോ ചോദ്യത്തിനുള്ള ഉത്തരമോ അല്ല. പ്രശ്നവും ചോദ്യവും പരിമിതങ്ങളായ ഉത്തരങ്ങളെയേ ജനിപ്പിക്കൂ. സത്യമാവട്ടെ എല്ലാ പരിമിതികൾക്കും അപ്പുറത്തുള്ള അനന്തമായ ജ്ഞാമാകുന്നു. നിങ്ങളാകട്ടെ അപരിമിതമായ ആ സത്തയുമാകുന്നു. നിങ്ങൾ പരിമിതരാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അതിനുത്തരവാദി പരിമിതമായ നിങ്ങളുടെ മനസ്സ് തന്നെ. വികരവിചാരങ്ങൾ മനസ്സിന്റെ പ്രത്യേകതയാണ്. ആത്മാവിന്റേതല്ല.
വികരവിചാരങ്ങളെ ജയിക്കേണ്ടിയിരിക്കുന്നു. നാമവയുടെ അടിമകളായി പോയി. അതാണ് നമ്മുടെ പ്രശ്നങ്ങളുടെയെല്ലാം കാരണം. വികാരം കൊണ്ടാൽ പ്രശ്നങ്ങൾ എളുപ്പത്തിൽ മാറുമെന്ന് നാം തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാൽ വികാരം കൊള്ളാതിരുന്നാൽ പ്രശ്നങ്ങളുടെ പിറകിൽ തന്നെ പരിഹാരവും കിടക്കുന്നതായി കാണാം. അത് ഉടനടി തന്നെ നമുക്ക് കിട്ടുകയും ചെയ്യും. അതിനാൽ നിങ്ങളുടെ പ്രശ്നങ്ങളുടെ പിറകേ ഓടാതെയിരിക്കുവിൻ. ബാഹ്യപ്രപഞ്ചമാണ് പ്രശ്നങ്ങളുടെ രൂപത്തിൽ നമ്മുടെ മുന്നിൽ വന്നവതരിക്കുന്നത്. അത് ഏതൊക്കെയോ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനുവേണ്ടിയും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനുവേണ്ടിയും മനസ്സ് സൃഷ്ടിക്കുന്ന ഒരു പ്രതിഭാസമാണ്. അത് മായയാണ്. ചോദ്യങ്ങളും പ്രശ്നങ്ങളും തിരോഭവിക്കുമ്പോൾ പ്രപഞ്ചവും തിരോഭവിക്കുന്നു. മനസ്സ് പരിപൂർണ്ണമായി വിശ്രാന്തിയിലേക്ക് വരുമ്പോൾ പ്രപഞ്ചത്തിന് നിലനിൽക്കുവാനാവില്ല.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ജോർജ് മാത്യു
ലെസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ അഭിമുഖ്യത്തിൽ നടത്തുന്ന 2-മത് മെസ്തൂസോ ഗാന മത്സരം ഈ മാസം 23ന് തോമസ് മാർ മക്കറിയോസ് നഗറിൽ വെച്ച് നടക്കുന്നു.യുകെയിലെ 17 ഇടവകകളിൽ നിന്നുള്ള മത്സരാർത്ഥികൾ മെസ്‌തൂസോ സീസൺ 2-ൽ പങ്കെടുക്കും.ഈ വർഷത്തെ പ്രോഗ്രാം നഗർ ഭദ്രാസന മുൻ മെത്രാപോലിത്ത പുണ്യശ്ലോകനായ തോമസ് മാർ മക്കറിയോസ് തിരുമേനിയുടെ സ്മരണാർത്ഥം നാമകരണം ചെയ്തിരിക്കുന്നു.
ഉച്ചയ്‌ക്കു 2 മണിക്ക് മത്സരത്തിന്റെ ഔപചാരികമായ ഉത്ഘാടനം ലഫ്‌ബറോ ബിഷപ്പ് സാജു മുതലാളി (ചർച്ച് ഓഫ് ഇംഗ്ലണ്ട് ) നിർവഹിക്കും.ഭദ്രാസന സെക്രട്ടറി ഫാ.വർഗീസ് മാത്യു അധ്യക്ഷത വഹിക്കും.ഇടവക വികാരിയും ,ഭദ്രാസന കൗൺസിലറുമായ ഫാ.ബിനോയ് സി ജോഷ്വ സ്വാഗത പ്രസംഗം നടത്തും.
വൈകിട്ട് 6.30 ന് നടക്കുന്ന സമാപന ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലിത്ത അബ്രഹാം മാർ സ്തേഫനോസ് മത്സര വിജയികൾക്ക് ,യഥാക്രമം ഒന്ന് ,രണ്ട് ,മൂന്ന് സമ്മാനങ്ങളും ,രണ്ട് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്യും. മത്സരം ലൈവ് സ്ട്രീമിങ് ഗ്രിഗോറിയൻ ടിവി ,യു ട്യൂബ് എന്നീ മീഡിയ വഴിയായി പ്രക്ഷേപണം ചെയ്യപ്പെടുന്നതാണ്.പരിപാടിയുടെ സമ്പൂർണ്ണ വിജയത്തിന് വികാരിയുടെ നേതൃത്വത്തിൽ പ്രത്യക കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
എല്ലാവരെയും ലെസ്റ്റർ ഇടവക ആതിഥേയത്വം വഹിക്കുന്ന ഗാന മൽസരത്തിലേക്കും,തുടർന്ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലേക്കും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു .
മെസ്‌തൂസോ സീസൺ -2 നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
Judge meadow community college
Marydene Drive
Leicester
LE5 6HP.
ജീസൺ പിട്ടാപ്പിള്ളിൽ , PRO,ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ
വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ തുടർച്ചയായി രണ്ടാം തവണയും ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾകലോത്സവത്തിനു ആതിഥേയത്വം വഹിക്കുന്നു. ഒക്ടോബർ 21 നു നടത്തപ്പെടുന്ന റീജിയണൽ ബൈബിൾകലോത്സവത്തിന്റെ നടത്തിപ്പിനായി, ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ കോർഡിനേറ്റർ : ഫാ.രാജേഷ് എബ്രഹാം ആനത്തിൽ, ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM, ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ ഡയറകടർ ഫാ. ജിബിൻ വാമറ്റത്തിൽ, ബ്രിസ്റ്റോൾ സെൻ്റ് തോമസ് മിഷൻ ഡയറക്ടർ ഫാ.പോൾ വെട്ടിക്കാട്ട് , ഫാ. ബിനോയ് മണ്ഡപത്തിൽ, ബൈബിൾകലോത്സവം റീജിയൺ കോർഡിനേറ്റർസ് ആയ ജോബി പിച്ചപ്പിള്ളിയുടെയും , തോമസ് ചൂരപൊയ്കയുടെയും നേതൃത്വത്തിലും ബ്രിസ്റ്റോൾ കാർഡിഫ് മിഷൻ/പ്രോപോസ്ഡ് ട്രസ്റ്റിമാർ, മതബോധന ഹെഡ് ടീച്ചേഴ്സ് , വിവിധ സബ് കമ്മിറ്റികളുടെയും ന്യൂപോർട്ടിലെ കത്തോലിക്കാ വിശ്വാസിസമൂഹ ത്തിൻ്റെയും സഹകരണത്തോടെയും ഒരുക്കങ്ങൾ നടത്തി വരുന്നു.
ബൈബിൾകലോത്സവത്തിനു ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു . അവസാന ഓൺലൈൻ രജിസ്ട്രേഷൻ ദിവസം ഒക്ടോബര് 10 നു ആയിരിക്കും. എട്ടു മിഷൻകളിൽ നിന്നും നിരവധിയായ മത്സരാത്ഥികളെയാണ് പ്രതീഷിക്കുന്നത്.
റീജിയണൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
സിംഗിൾ ഐറ്റങ്ങളിലും ഗ്രൂപ്പ് ഐറ്റങ്ങളിലും ഒന്നാം സ്ഥാനം നേടിയവർ ആണ് രൂപത മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരാകുന്നത് .
ഒക്ടോബർ 21 ന് രാവിലെ 09:30 ന് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച് , പത്തോളം സ്റ്റേജ് കളിൽ ഒരേസമയം വിവിധ മത്സരങ്ങൾക്കു ശേഷം വൈകിട്ട് 07:30 നു സമ്മാനദാനത്തോടുകൂടെ 09:00 PM ബൈബിൾകലോത്സവം സമാപിക്കും . മിതമായ നിരക്കിൽ തനിനാടൻ ഭക്ഷണങ്ങളും , ധാരാളം ഫ്രീ കാർ പാർക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി സംഘടകർ അറിയിച്ചിട്ടുണ്ട് . ബൈബിൾകലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയന്റസ് കരസ്ഥമാക്കുന്ന ഒന്നും, രണ്ടും , മൂന്നും സ്ഥാനം നേടുന്ന മിഷന് ഈ വർഷം മുതൽ റോളിങ് ട്രോഫി നൽകി ആദരിക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടനിൽ , സൗത്ത് വെയിൽസിൽ , ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബൈബിൾകലോത്സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേർന്നു കത്തോലിക്കാ സഭയോട് ചേർന്ന് നിന്ന് കൊണ്ട് വിശ്വാസത്തിൽ ആഴപ്പെടുവാനും വരും തലമുറയിലേക്കു ദൈവികവിശ്വാസം പകർന്നുനൽകുവാനും വിശ്വാസികൾ എല്ലാവരെയും ഒക്ടോബർ മാസം 21 ന് ന്യൂപോർട്ടിലേക്കു ക്ഷണിക്കുന്നു.
ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ട്രസ്റ്റീസ് : പ്രിൻസ് ജോർജ് മാങ്കുടിയിൽ, റെജി ജോസഫ് വെള്ളച്ചാലിൽ.
ബൈബിൾകലോത്സവമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കോ ഓർഡിനേറ്റർസ് ആയ ( ജോബി പിച്ചാപ്പിള്ളിൽ- 07460 329660, തോമസ് ചൂരപൊയ്കയിൽ- 07853 907429) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ബൈബിൾകലോത്സവവേദി :
St. Julian’s High School
Heather Road,
Newport
NP19 7XU
ഷൈമോൻ തോട്ടുങ്കൽ
ചിയാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ചിയാം സെന്റ് ജോൺ മരിയാ മിഷന്റെ നേതുത്വത്തിൽ ഫമിലിയ കുടുംബ സംഗമം നടന്നു . മുന്നൂറ്റി അൻപതോളം പേർ പങ്കെടുത്ത സട്ടനിലെ തോമസ് വാൾ സെന്ററിൽ നടന്ന കുടുംബ സംഗമം അക്ഷരാർഥത്തിൽ സെന്റ് മരിയ ജോൺ വിയാനി മിഷന്റെ സംഘാടക മികവിന്റെയും ഐക്യത്തിന്റെയും മകുടോദാഹരണമായി മാറി . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസും , സീറോ മലബാർ സഭയിലെ അറിയപ്പെടുന്ന കുടുംബ ദൈവശാസ്ത്ര പണ്ഡിതനുമായ റെവ . ഡോ . ആന്റണി ചുണ്ടെലിക്കാ ട്ടിന്റെ നേതൃത്വത്തിൽ ടെസ്സിൻ , നൈസി , ഷിബി , റോയി , ഐഷ് എന്നിവരുടെ നേതുത്വത്തിൽ ആണ് സംഗമം നടന്നത് .
കുട്ടികളുടെയും യുവജനങ്ങളുടെയും വൈകാരിക വളർച്ചയും , കുടുംബങ്ങളുടെ കെട്ടുറപ്പിനും ഉതകുന്ന പരിശീലന പരിപാടികളും അറിവ് നേടുന്നതിനൊപ്പം , കുട്ടികളുടെയും , യുവജനങ്ങളുടെയും സ്വഭാവ രൂപീകരണം ,അതിൽ കുടുംബങ്ങളുടെ പങ്ക് എന്നിവയെക്കുറിച്ചൊക്കെയുള്ള പരിശീലന പരിപാടികൾ ഫമിലിയ യോടൊപ്പം സംഘടിപ്പിച്ചിരുന്നു .
സെന്റ് തോമസ് മോർ ചർച്ച് ചെൽട്ടൻഹാം കാതോലിക്ക കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ മിഷൻ മധ്യസ്ഥരായ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷം സെപ്റ്റംബർ 24 ഞായറാഴ്ച സെന്റ് തോമസ് മോർ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
അന്നേ ദിവസം ഉച്ചകഴിഞ്ഞു 2.30 ന് ഇടവക വികാരി റെവ. ഫാദർ ജിബിൻ വാമറ്റത്തിൽ തിരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറ്റും. തുടർന്ന് ആഘോഷമായ പാട്ടുകുർബാന റെവ. ഫാദർ. ജോബി വെള്ളപ്ലാക്കൽ സി.എസ്.ടി യുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. തിരുന്നാൾ കുർബാനയ്ക്ക് ശേഷം ലദീഞ്ഞു തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ഭക്തി നിർഭരമായ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം,സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.
വിവിധ കലാപരിപാടികൾ തിരുന്നാൾ ആഘോഷങ്ങൾ വർണ്ണശബളമാക്കും. തിരുന്നാൾ ദിവസം കഴുന്ന് എഴുന്നള്ളിക്കുന്നതിനും, അടിമ വക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാൾ ഭക്തി സാന്ദ്രവും മനോഹരവും ആക്കി പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും അനുഗ്രഹങ്ങൾ നേടുവാനും ആഘോഷങ്ങളുടെ ഭാഗമാകുവാനും. ഇടവക വികാരി ഫാദർ ജിബിൻ വാമറ്റത്തിൽ ഏവരെയും ഭക്തിയാദരപൂർവ്വം ക്ഷണിക്കുന്നു. തിരുന്നാളിന്റെ സുഖമമായ നടത്തിപ്പിനായി ജിമ്മി പൂവാട്ടിൽ, ജോജി കുരിയൻ, ജിജു ജോൺ, ജോൺസൻ ജോൺ,റാണി വർഗീസ്, മോളി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
ഷിബു മാത്യൂ
നീണ്ട പതിമൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കാനൻ മൈക്കിൾ മക്രീഡി കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിനോടും കീത്തിലി ക്രൈസ്തവ സമൂഹത്തിനോടും യാത്ര പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച കീത്തിലിയിലെ ക്രൈസ്തവ സമൂഹത്തിനായി കാനൻ മൈക്കിൾ മക്രീഡി തൻ്റെ അവസാനത്തെ ദിവ്യബലി അർപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നെത്തി കീത്തിലിയിൽ സ്ഥിരതാമസമാക്കിയ നൂറ് കണക്കിന് ക്രൈസ്തവരാണ് ദിവ്യബലിയിൽ പങ്ക് കൊണ്ടത്. അടുത്ത കാലത്ത് കർത്താവിൽ നിദ്രപ്രാപിച്ച തൻ്റെ പ്രിയ മാതാവിൻ്റെ ഓർമ്മയ്ക്ക് മുമ്പിലായിരുന്നു കാനൻ മൈക്കിൾ ദിവ്യബലി ആരംഭിച്ചത്.
ദിവ്യബലിക്ക് ശേഷം ദേവാലയത്തിൽ വെച്ച് കീത്തിലിയിലെ വിവിധ ക്രൈസ്തവ സമൂഹത്തിൻ്റെ പ്രതിനിധികൾ കാനൻ മൈക്കിളിന് ആശംസകളർപ്പിച്ചു. ആശംസാ പ്രസംഗങ്ങളിൽ പറഞ്ഞ പല വാക്കുകളും കരളലിയിപ്പിക്കുന്നതായിരുന്നു. കാനൻ മൈക്കിളിൻ്റെ കണ്ണുകളും നിറഞ്ഞു കവിയുന്ന കാഴ്ചയാണ് അൽത്താരയിൽ കണ്ടത്. സ്നേഹത്തിൻ്റെ വാങ്ങൽ കൊടുക്കലിൻ്റെ ദൃഷ്ടാന്തമായിരുന്നു ദേവാലയത്തിൽ നടന്നത്. തുടർന്ന് സെൻ്റ് ആൻസ് കാത്തലിക് പ്രൈമറി സ്കൂൾ ഹാളിൽ ആഘോഷമായ യാത്രയയപ്പ് സമ്മേളനം നടന്നു. മലയാളികൾ ഉൾപ്പെടെ നൂറ് കണിക്കിനാളുകളാണ് സ്നേഹവിരുന്നിൽ പങ്കെടുത്ത്. കാനൻ മൈക്കിളിനെ എത്രമാത്രം കീത്തിലി ക്രൈസ്തവ സമൂഹം സ്നേഹിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവാണ് സ്കൂൾ ഹാളിൽ കണ്ടത്.
രണ്ടായിരത്തി പത്തിലാണ് കാനൻ മൈക്കിൾ മക്രീഡി കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൻ്റെ വികാരിയായി ചുമതലയേക്കുന്നത്. അന്നത്തെ വികാരിയായിരുന്ന ഫാ. ഷോൺ ഗില്ലികൻ സ്ഥലം മാറി പോകുന്ന ഒഴിവിലേയ്ക്കാണ് കാനൻ മൈക്കിൾ മക്രീഡിയെത്തുന്നത്. രണ്ടായിരത്തി രണ്ട് മുതൽ കീത്തിലിയിൽ മലയാളികൾ എത്തി തുടങ്ങിയിരുന്നു. അന്ന് മുതൽ മലയാളികൾക്കാശ്രയമായി നിലകൊണ്ടത് സെൻ്റ് ആൻസ് ദേവാലയമായിരുന്നു. ഫാ. ഷോൺ കീത്തിലി മലയാളികളെ സഹായിച്ചതിന് കൈയ്യും കണക്കുമില്ല. പിൻഗാമിയായി എത്തിയ കാനൻ മൈക്കിളും ഫാ. ഷോണിൻ്റെ പാത പിൻതുടർന്നു. കേരളത്തിൽ നിന്നെത്തിയ മലയാളികൾക്ക് ഗ്രഹാതുരത്വം ഒട്ടും നഷ്ടപ്പെടുത്താതെ ഈ രണ്ടു വൈദികരും മലയാളികളെ കാത്ത് സൂക്ഷിച്ചു. മലയാളികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങൾ പൂർണ്ണമായും അവർ നിറവേറ്റികൊടുത്തു. മലയാളികളുടെ കുട്ടികൾക്ക് സ്കൂളിൽ അഡ്മിഷൻ കിട്ടുന്നതിനും, താമസിക്കാൻ വീടുകൾ വാടകയ്ക്ക് കിട്ടുന്നതിനും കൂടാതെ ബ്രിട്ടീഷ് പാസ്പോർട്ട്, വർക് പെർമിറ്റ്, പുതിയ ജോലി കിട്ടുന്നതിനുള്ള റഫറൻസ്, സ്വന്തമായി യു കെയിൽ വീട് വാങ്ങുന്നതിനുള്ള റഫറൻസ് തുടങ്ങിയ നിരവധിയായ കാര്യങ്ങൾ യാതൊരു മുൻപരിചയവുമില്ലാത്ത മലയാളികൾക്ക് നടത്തി കൊടുത്ത് അവരെ തങ്ങളോടൊപ്പം ചേർത്തുനിർത്തി.
ഭാരതത്തിലെ ആദ്യ വിശുദ്ധ വി. അൽഫോൻസാമ്മയുടെ ഛായാചിത്രം രണ്ടായിരത്തിപ്പത്തിൽ കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചതും കാനൻ മൈക്കിൾ മക്രീഡിയാണ്. അന്ന് മുതൽ ഇന്നോളം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ എല്ലാ വർഷവും ലാറ്റിൻ റൈറ്റിൽ മലയാളികൾക്കായി സെൻ്റ് ആൻസ് ദേവാലയത്തിൽ ആഘോഷിച്ചു വരുന്നു. ഈ വർഷം ജൂലൈ മുപ്പതിന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സെൻ്റ് ആൻസ് ദേവാലയത്തിൽ പാശ്ചാത്യ ക്രൈസ്തവ സമൂഹത്തിൻ്റെ മുമ്പിൽ കീത്തിലി മലയാളികൾ പാടിയ വിശുദ്ധ അൽഫോൻസാമ്മയോടുള്ള സ്തുതിപ്പ് ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൂടാതെ കഴിഞ്ഞ പതിമൂന്ന് വർഷമായി സെൻ്റ് ആൻസ് ദേവാലയത്തിൽ നടക്കുന്ന ക്രിസ്തുമസ് തിരുകർമ്മങ്ങളുടെ സിംഹള ഭാഗങ്ങളും മലയാളത്തനിമയിലാണ് നടക്കുന്നത്. കേരളത്തനിമയിലുള്ള പുൽക്കൂടും നക്ഷത്രങ്ങളുമൊക്കെ പാശ്ചാത്യരുടെ ശ്രദ്ധ പിടിച്ച്പറ്റിയിരുന്നു.
വിശുദ്ധ വാരാഘോഷങ്ങളുടെ ഭാഗമായി ദുഃഖവെള്ളിയാഴ്ച്കളിൽ മലയാളത്തിലും ഇംഗ്ലീഷിലും സംയുക്തമായി കുരിശിൻ്റെ വഴിയും അതേ തുടർന്ന് കഞ്ഞിയും പയറും മലയാളതനിമയിൽ ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുകയും ചെയ്തിരുന്നു. നൂറ് കണക്കിന് പാശ്ചാത്യരായ വിശ്വാസികളാണ് ഈ തിരുകർമ്മങ്ങളിൽ മലയാളികളോടൊപ്പം പങ്ക് ചേർന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമായതിന് ശേഷം ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കർമ്മങ്ങൾ സെൻ്റ് ആൻസ് ദേവാലയത്തിൽ നിന്നും സെൻ്റ് മേരീസ് ആൻഡ് സെൻ്റ് വിൽഫ്രിഡ്സ് സീറോ മലബാർ ചർച്ച് ലീഡ്സിലേയ്ക്ക് മാറ്റപ്പെട്ടു.
യൂറോപ്പിലെ മിക്ക ദേവാലയങ്ങളും വിശ്വാസികളുടെ കുറവ് കൊണ്ട് പൂട്ടിപ്പോകുന്നു എന്ന് പരക്കെ ആക്ഷേപമുണ്ട്. അതിൽ നിന്നും വളരെ വിഭിന്നമാണ് കീത്തിലി സെൻ്റ് ആൻസ് ചർച്ച്. എണ്ണൂറിലധികം ആളുകൾക്ക് ഒരുമിച്ചിരിന്ന് വിശുദ്ധ കുർബാന അർപ്പിക്കാൻ സാധിക്കുന്ന ദേവാലയം ഞായറാഴ്ച്കളിൽ തിങ്ങിനിറയുന്ന കാഴ്ച്ചയാണിപ്പോൾ. ഒരു യൂണിവേഴ്സൽ ചർച്ച് എന്നാണ് പൊതുവേ സെൻ്റ് ആൻസ് ചർച്ചിനെ അറിയപ്പെടുന്നത്. വിവിധ ഭാഷകളിൽ നിന്നായി ഇരുപതിൽപ്പരം കുട്ടികളാണ് വിശുദ്ധ കുർബാനയിൽ അൽത്താര ശുശ്രൂഷകളായി പങ്കെടുക്കുന്നത്.
ജാതി മത ഭാഷ സംസ്കാര കളർ വ്യത്യാസമില്ലാതെ എല്ലാവരേയും ഒന്നിച്ച് നിർത്തിയ കീത്തിലി സെൻ്റ് ആൻസ് ദേവാലയത്തിൽ നിന്നും പുതിയ മേഖലയിലേയ്ക്ക് യാത്രയാകുന്ന കാനൻ മൈക്കിൾ മക്രീഡിയോട് കീത്തിലി സമൂഹം ഒന്നായി പറഞ്ഞു.
Canon, We Miss you!!!
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആരാധന ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ആരാധനക്രമ ക്വിസ് മത്സരങ്ങളുടെ ഇടവക/ മിഷൻ /പ്രൊപ്പോസഡ് മിഷൻ തലത്തിൽ ഉള്ള മത്സരങ്ങൾക്കായുള്ള തീയതികൾ പ്രഖ്യാപിച്ചതായി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു അറിയിച്ചു. യൂണിറ്റ് തല മത്സരങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് പല ദിവസങ്ങളായോ , ഒരു ദിവസം തന്നെ വ്യത്യസ്ത സമയങ്ങളിലോ , കുടുംബ കൂട്ടായ്മകൾ വഴിയോ ആയാണ് ക്രമീകരിച്ചിരിക്കുന്നത് .
മത്സരത്തിനായി രൂപത ഒന്നാകെ വലിയ ഒരുക്കങ്ങളിൽ ആണ് ഏർപ്പെട്ടിരിക്കുന്നത് മത്സരത്തിൽ കുടുംബങ്ങൾ ആയുള്ള ടീമുകൾക്ക് പുറമെ യു കെയിൽ സിംഗിൾ ആയി എത്തി ജോലി ചെയ്യുന്നവർക്കും , വിദ്യാർത്ഥി വിസയിൽ യു കെയിൽ ഉള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്ന രീതിയിൽ മത്സരത്തിന്റെ നിയമാവലി പരിഷ്കരിച്ചു . അതുപോലെ നടത്തുന്നതിനും അനുവാദം നൽകി . മിഷൻ /പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ ആയിരിക്കും.
ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് ഇതിൽ യോഗ്യത നേടുന്നവർക്ക് , തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയണൽ തല മത്സരത്തിലും അതെ തുടർന്ന് രൂപത തലത്തിൽ നവംബർ 25 ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് . രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക.
ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് . 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നവംബർ 25 ന് നടക്കുന്ന രൂപതാ തല മത്സരം .
രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും .
കുടുംബങ്ങൾക്കുള്ള ആരാധനക്രമ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ രൂപത അംഗങ്ങൾ എല്ലാവരെയും പ്രാർഥനാപൂർവം ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു .
ഇടവക മിഷൻ കേന്ദ്രങ്ങളിൽ വിവിധ മേഖലകളിൽ ആയി ക്വിസ് മത്സരത്തിനായുള്ള ഒരുക്കങ്ങളും , പരിശീലന പരിപാടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട് .ക്വിസ് മത്സരത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യങ്ങളും , തീയതികളും , നിയമാവലിയും അറിയുവാൻ താഴെപരായുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
https://eparchyofgreatbritain.org/eparchial-liturgical-quiz-2/
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ഈ മാസം 9 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും .ഗ്രേറ്റ്റ ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ശുശ്രൂഷകളിൽ മൂഖ്യ കാർമ്മികനാവും. .റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ ഇത്തവണ പ്രശസ്‌ത ധ്യാനഗുരുവും അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആത്മീയ വചന പ്രഘോഷകനുമായ റവ.ഫാ.സാജു ഇലഞ്ഞിയിൽ, ഫാ ഷൈജു നടുവത്താനിയിലിനൊപ്പം നയിക്കും . യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷക മരിയ ഹീത്ത് ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കെടുക്കും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.