ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്ര രോഗ വ്യാപനം തുടരുന്ന ഇന്ത്യയിലെ സ്ഥിതിഗതികള്‍ ഹൃദയഭേദകമായതിനും അപ്പുറമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു കഴിഞ്ഞു. ഉറ്റവരെയും ഉടയവരെയും വിട്ടുപിരിഞ്ഞ് അന്യ രാജ്യത്ത് കഴിയുന്നവർക്ക് വൻ പ്രതിസന്ധിയാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്. ഇന്ത്യയിലെ സാഹചര്യങ്ങൾ കണ്ടും കേട്ടും മലയാളികൾ അടക്കമുള്ള യുകെ പ്രവാസികളും ബ്രിട്ടനിൽ ആശങ്കയിലാണ്. ഇന്ത്യയ്ക്കായി എന്ത് സഹായവും നൽകാൻ അവർ തയ്യാറെടുക്കുന്നു. ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ പല അയൽ രാജ്യങ്ങളും ഇന്ത്യയ്ക്ക് സഹായവുമായി എത്തിയിരുന്നു. പ്രാർത്ഥിച്ചും പണം സ്വരൂപിച്ചും തങ്ങളുടെ ജന്മനാടിനെ താങ്ങാൻ ഒരുങ്ങുകയാണ് മലയാളികൾ അടക്കമുള്ള പ്രവാസി സുഹൃത്തുക്കൾ. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ വെംബ്ലിയിലെ ഒരു ഹിന്ദു ക്ഷേത്രത്തിൽ ആളുകൾ പ്രാർത്ഥന നടത്തുകയാണ്. ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളിൽ മാനസികമായി ബുദ്ധിമുട്ട് നേരിടാത്ത ഒരു പ്രവാസിയും ഇല്ലെന്ന് ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് ചെയർമാൻ മനോജ് ബഡാലെ പറഞ്ഞു. “എനിക്ക് ഇന്ത്യയിൽ ധാരാളം കുടുംബങ്ങളുണ്ട്. എന്റെ സഹോദരി ഒരു ഡോക്ടറാണ്. എന്റെ മരുമകനും മരുമക്കളും ഡോക്ടർമാരാണ്. ഞങ്ങൾ ഭയങ്കരമായ കഥകൾ കേൾക്കുന്നു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് കോവിഡ് വെല്ലുവിളി എങ്ങനെയാണ് ഇത്രയും വർദ്ധിച്ചതെന്ന് ശരിക്കും ആശ്ചര്യപ്പെടുത്തുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി ബ്രിട്ടീഷ് ഏഷ്യക്കാർ നടത്തുന്ന ട്രസ്റ്റ്, ഇന്ത്യയിലെ ഓക്സിജൻ ക്ഷാമം എത്രയും വേഗം പരിഹരിക്കാനുള്ള വഴികൾ തേടുകയാണ്. ഇന്ത്യയിൽ ദുരിതമനുഭവിക്കുന്നവർ തന്റെ ചിന്തകളിലും പ്രാർത്ഥനകളിലുമുണ്ടെന്നറിയിച്ച് വെയിൽസ് രാജകുമാരൻ ട്രസ്റ്റിന്റെ അടിയന്തര അപ്പീൽ അംഗീകരിച്ചു. “ഇന്ത്യ മറ്റുള്ളവരെ സഹായിച്ചതുപോലെ, ഇപ്പോൾ നമ്മൾ ഇന്ത്യയെ സഹായിക്കണം.” അദ്ദേഹം പറഞ്ഞു. ട്രസ്റ്റിന്റെ ഓക്സിജൻ ഫോർ ഇന്ത്യ കാമ്പയിന് രാജകുമാരൻ വ്യക്തിഗത സംഭാവനയും നൽകി. ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുന്നതിനായി ഇതിനകം തന്നെ ലക്ഷക്കണക്കിന് പൗണ്ട് സമാഹരിച്ചിട്ടുണ്ടെന്നു ട്രസ്റ്റ്‌ അറിയിച്ചു.

“ഏത് രോഗത്തിന്റെയും രണ്ടാമത്തെ തരംഗം എല്ലായ് പ്പോഴും ബുദ്ധിമുട്ടാണ്, കാരണം ആദ്യത്തെ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ മാനസിക നില തികച്ചും വ്യത്യസ്തമാണ്.” ബ്രിസ്റ്റോളിൽ ഒരു കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായി ജോലി ചെയ്യുന്ന അമീദീപ് ദാസ് തിദാർ പറഞ്ഞു. ഇന്ത്യയിലെ പ്രതിസന്ധി കാരണം ബ്രിട്ടീഷ് ഇന്ത്യൻ സമൂഹം വളരെ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് വെംബ്ലിയിലെ ശ്രീ വല്ലഭ് നിധി ക്ഷേത്രം ചെയർമാൻ നരേംദ്ര തക്രാർ വെളിപ്പെടുത്തി. “അവരുടെ ബന്ധുക്കളെല്ലാം അവിടെയുണ്ട്. അവരിൽ ചിലർ ഇന്ത്യയിലേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്നു. അവർക്ക് ബന്ധുക്കളെ കാണാൻ കഴിയില്ല, അവരിൽ ചിലർക്ക് പ്രിയപ്പെട്ടവരുടെ ശവസംസ്കാര ചടങ്ങുകളിൽ പോലും പങ്കെടുക്കാൻ കഴിയുന്നില്ല.” അദ്ദേഹം അറിയിച്ചു.